ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയും ഫിലിപ്പൈൻ ബ്ലോഗർ സാസ് റൊഗാൻഡോ സസോത്തുമാണ് ആദ്യമായി ഈ ദൃശ്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നും ഉള്ളതാണ് എന്ന് വിശകലനം ചെയ്തത്. 

ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള വീഡിയോയിൽ മറ്റ് രാജ്യങ്ങളുടെ ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഫിലിപ്പീൻസിലെ പരസ്യ ഏജൻസി. ഇന്തോനേഷ്യയിലെ നെൽപ്പാടം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ മണൽക്കൂനകൾ, സ്വിറ്റ്‌സർലൻഡിൽ ചെന്നിറങ്ങുന്ന വിമാനം എന്നിവയുടെ ചിത്രങ്ങളാണ് പരസ്യ ഏജൻസി തങ്ങളുടെ കാമ്പയിന് വേണ്ടി ഉപയോ​ഗിച്ചത്.

ഡിഡിബി ഫിലിപ്പീൻസ് എന്ന പരസ്യ ഏജൻസി പിന്നാലെ തങ്ങൾ ചെയ്തതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ട് വന്നു. ഫിലിപ്പീൻസ് ടൂറിസം സെക്രട്ടറി ക്രിസ്റ്റീന ഗാർസിയ ഫ്രാസ്കോ പറഞ്ഞത്, ഏതെങ്കിലും തരത്തിലുള്ള പൊതുഫണ്ടുകൾ ഈ പരസ്യം നിർമ്മിക്കുന്നതിന് വേണ്ടി ഉപയോ​ഗിച്ചിട്ടില്ല എന്നാണ്. 

ടൂറിസം വകുപ്പ് സ്ഥിരീകരണം ആവശ്യപ്പെട്ടപ്പോഴെല്ലാം, അത് തങ്ങളുടേതാണ് എന്നും ഒറിജിനൽ ആണ് എന്നുമാണ് പരസ്യ ഏജൻസി ആവർത്തിച്ച് പറഞ്ഞിരുന്നത്. ജൂൺ അവസാനത്തോടെ ആരംഭിച്ച "ലവ് ദി ഫിലിപ്പീൻസ്" ക്യാമ്പയിന്റെ ഭാ​ഗമായിരുന്നു പ്രസ്തുത ദൃശ്യങ്ങൾ. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയും ഫിലിപ്പൈൻ ബ്ലോഗർ സാസ് റൊഗാൻഡോ സസോത്തുമാണ് ആദ്യമായി ഈ ദൃശ്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നും ഉള്ളതാണ് എന്ന് വിശകലനം ചെയ്തത്. 

75 ലക്ഷം കിട്ടും, പക്ഷേ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ ചെന്ന് താമസിക്കണം, ആളുകളെ ക്ഷണിച്ച് സർക്കാർ 

വീഡിയോയുടെ ഉത്തരവാദിത്തം ഡിഡിബി ഫിലിപ്പീൻസ് ഏറ്റെടുക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഉറപ്പാക്കുന്നതായിരിക്കും എന്ന് ഫ്രാസ്കോ പറഞ്ഞു. സ്റ്റോക്ക് ഫൂട്ടേജിൽ നിന്നാണ് വീഡിയോ ഉപയോ​ഗിച്ചത് എന്നും എങ്കിലും ക്ഷമാപണം നടത്തുന്നു എന്നും പരസ്യ ഏജൻസിയായ ഡിഡിബി ഫിലിപ്പീൻസ് പ്രസ്താവനയിൽ പറഞ്ഞു. ഫിലിപ്പീൻസിനിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഈ കാമ്പയിനിൽ മറ്റ് രാജ്യങ്ങളുടെ വീഡിയോകൾ ഉപയോ​ഗിച്ചത് തെറ്റായിപ്പോയി എന്നും വൈരുദ്ധ്യമായിപ്പോയി എന്നും പ്രസ്താവനയിൽ പറയുന്നു. 

വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്നും ടൂറിസം വകുപ്പ് പറയുന്നു.