മധുരയിലെ ഒരു സ്‌കൂള്‍ അധ്യാപിക ക്ലാസിലെ മൂന്ന് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഗ്രൂപ്പ് സെക്‌സ് നടത്തുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്

തമിഴ്‌നാട്ടില്‍ കോളിളക്കമുണ്ടാക്കിയ ഗ്രൂപ്പ് സെക്‌സ് കേസില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍, 42-കാരിയായ ഒരു അധ്യാപികയും കാമുകനും അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 

മധുരയിലെ ഒരു സ്‌കൂള്‍ അധ്യാപിക ക്ലാസിലെ മൂന്ന് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഗ്രൂപ്പ് സെക്‌സ് നടത്തി എന്നാണ് കേസ്. 42-കാരിയായ അധ്യാപിക വാടകയ്ക്ക് താമസിക്കുന്നു വീട്ടില്‍ വെച്ചാണ് ഗ്രൂപ്പ് സെക്‌സ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവരുടെ കാമുകനായ ഒരു ബിസിനസുകാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കുട്ടികള്‍ അറിയാതെയാണ് അവരുടെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഈ വീഡിയോ ഇയാള്‍ ചില സുഹൃത്തുക്കള്‍ക്ക് അയക്കുകയും അത് പ്രചരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് സംഭവം വാര്‍ത്തയായതും ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം നടന്നതും. ഇതിനു പിന്നാലെയാണ് അധ്യാപികയും കാമുകനും അറസ്റ്റിലായത്. 

വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹ മോചിതയായ അധ്യാപികയാണ് കേസിലെ മുഖ്യ പ്രതി. അതിനു ശേഷം അവര്‍ ഒരു ബിസനസുകാരനുമായി പ്രണയത്തിലായി. ഇവരിരുവരും ഒന്നിച്ചാണ് താമസമെന്നാണ് പൊലീസ് പറയുന്നത്. മധുരയിലെ സ്‌കൂളില്‍ അധ്യാപികയായ ഇവര്‍ താന്‍ താമസിക്കുന്ന വീട്ടിലേക്ക് കുട്ടികളെ വിളിച്ചുകൊണ്ടുവരികയായിരുന്നു എന്നാണ് കേസ്. 16 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അതിനു ശേഷം അധ്യാപിക ഇവരുമായി ഗ്രൂപ്പ് സെക്‌സ് നടത്തുകയും ആ ദൃശ്യങ്ങള്‍ ഇവരുടെ പങ്കാളിയായ ബിസിനസുകാരന്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു എന്നാണ് കേസ് രേഖകളില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പരാതിയില്‍ മധുരയിലെ വനിതാ പൊലീസ് സ്‌റ്റേഷനാണ് കേസ് എടുത്തത്. 

താന്‍ ഈ വീഡിയോ ചില സുഹൃത്തുക്കള്‍ക്ക് കൈമാറിയതായി ഇയാള്‍ പൊലീസിനോട് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു. അങ്ങനെയാണ് ഇത് പുറത്തുപോയത് എന്നാണ് പൊലീസ് കരുതുന്നത്. സാധാരണ ഇത്തരം സംഭവങ്ങളില്‍ ഉണ്ടാവുന്നതു പോലെ വന്‍കിട പോണ്‍ സൈറ്റുകളില്‍ ഈ വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ടാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. വന്‍തുകകള്‍ കൈമറിയുന്ന പോണ്‍ മാഫിയയ്ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോണ്‍ സൈറ്റുകളില്‍ ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. 

ഇയാള്‍ വീഡിയോ കൈമാറിയ സുഹൃത്തുക്കളെ ഇതിനകം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരില്‍നിന്നും മറ്റാര്‍ക്കൊക്കെ വീഡിയോ കിട്ടിയിട്ടുണ്ട് എന്ന കാര്യവും അന്വേഷിക്കുന്നതായി മധുര സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഐ എ എന്‍ എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.