Asianet News MalayalamAsianet News Malayalam

'കോടിക്കിലുക്കം'; ലേലത്തില്‍ വച്ച ടൈറ്റാനിക്കിലെ മെനുവും പോക്കറ്റ് വാച്ചും വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക് !

മുങ്ങുന്നതിന് തലേന്ന് വരെ കപ്പലിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വിളമ്പിയിരുന്ന മെനുവാണ് ലേലത്തില്‍ പോയത്. ഇതില്‍  മുത്തുച്ചിപ്പി, ബീഫ്, സ്പ്രിംഗ് ലാംബ്, മല്ലാർഡ് താറാവ് എന്നിവയുൾപ്പെടെയുള്ള അത്താഴത്തിന്‍റെ പട്ടികയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 

Titanic s food menu sold at auction for Rs 85 lakh bkg
Author
First Published Nov 13, 2023, 1:53 PM IST


ടുവില്‍, പ്രതീക്ഷിച്ചതിലും കൂടിയ വിലയ്ക്ക് ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് ഡിന്നറിന് ഉപയോഗിച്ചിരുന്ന മെനു വിറ്റു പോയി.  £50,000- £70,000 (51,33,900 രൂപ- 71,87,390 രൂപ) ലഭിക്കുമെന്ന് കരുതിയിരുന്ന മെനു അവസാനം £84,000 യ്ക്ക് (85,59,726 രൂപ) ആണ് ലേലത്തില്‍ പോയത്, 111 വര്‍ഷം മുമ്പ് സതാംപ്ടൺ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് പോയ ടൈറ്റാനിക്ക് 1912 ഏപ്രില്‍ 15 ന് വടക്കന്‍ അത്ലാന്‍റിക്കില്‍ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങുകയായിരുന്നു. മുങ്ങുന്നതിന് തലേന്ന് വരെ കപ്പലിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വിളമ്പിയിരുന്ന മെനുവാണ് ലേലത്തില്‍ പോയത്. ഇതില്‍  മുത്തുച്ചിപ്പി, ബീഫ്, സ്പ്രിംഗ് ലാംബ്, മല്ലാർഡ് താറാവ് എന്നിവയുൾപ്പെടെയുള്ള അത്താഴത്തിന്‍റെ പട്ടികയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 

സ്രാവിന്‍റെ ആക്രമണം നേരിട്ട തിമിംഗല ഗവേഷകയുടെ തലയോട്ടില്‍ നിന്നും സ്രാവിന്‍റെ പല്ലുകള്‍ നീക്കം ചെയ്തു !

1912 ഏപ്രിൽ 14-ന് അറ്റ്ലാന്‍റിക് സമുദ്രത്തിലെ മഞ്ഞുമലയിൽ ഇടിച്ച ടൈറ്റാനിക്ക് പിറ്റേന്നോടെ കടലില്‍ മുങ്ങി. 1,500 ലധികം യാത്രക്കാര്‍ അപകടത്തില്‍ മരിച്ചു. വിൽറ്റ്ഷയറിലെ ഡിവിസെസിൽ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സണാണ് ലേലം സംഘടിപ്പിച്ചത്. "ഏറ്റവും പ്രശസ്തമായ ഓഷ്യൻ ലൈനറിൽ നിന്നുള്ള എക്കാലത്തെയും ശ്രദ്ധേയമായ അതിജീവനമാണ് മെനു."  എന്ന്  ലേലക്കാരൻ ആൻഡ്രൂ ആൽഡ്രിഡ്ജ് അഭിപ്രായപ്പെട്ടു. 'RMS ടൈറ്റാനിക്' എന്ന് കുറിച്ച മെനുവില്‍ ഓഷ്യൻ സ്റ്റീംഷിപ്പ് നാവിഗേഷൻ കമ്പനിയുടെ ചുരുക്കപ്പേരും ചേര്‍ത്തിരുന്നു.  ചില വാചകങ്ങള്‍ വെള്ളത്തില്‍ കാലങ്ങളോളും കിടന്നതിന്‍റെ ഫലമായി മാഞ്ഞ് പോയിരുന്നു.

300 വര്‍ഷം മുമ്പ് തകര്‍ന്ന പടക്കപ്പലില്‍ നിന്നും മുങ്ങിയെടുത്തത് 40 കോടി ഡോളറിന്‍റെ നിധി !

"ഒന്നുകിൽ ആ തണുത്ത കടൽ വെള്ളത്തിന് വിധേയനായ ഒരു അതിജീവിച്ചയാളുമായി അത്, കപ്പൽ വിട്ടു അല്ലെങ്കിൽ കടില്‍ നഷ്ടപ്പെട്ടവരിൽ ഒരാളില്‍ നിന്ന് വീണ്ടെടുക്കപ്പെട്ടു." ആൽഡ്രിഡ്ജ് പറയുന്നു. ടൈറ്റാനിക്കില്‍ ഉപയോഗിച്ചിരുന്ന മെനു കാര്‍ഡുകളില്‍ ഈ ഒറ്റൊരെണ്ണം മാത്രമാണ് ഇതുവരെ കണ്ടെടുക്കപ്പെട്ടത്. ലേലത്തില്‍ വച്ചിരുന്ന മറ്റ് വസ്തുക്കള്‍ മറ്റൊന്ന് രണ്ടാം ക്ലാസ് ടൈറ്റാനിക് യാത്രക്കാരനായ സിനായ് കാന്‍റിന്‍റെ ഉടമസ്ഥതയിലുള്ള സ്വിസ് നിർമ്മിത പോക്കറ്റ് വാച്ചായിരുന്നു ഇതിന് 97,000 പൗണ്ട് (98,86,738.42 രൂപ) ലഭിച്ചു. ഫസ്റ്റ് ക്ലാസ് യാത്രക്കാരിയുടെ ഒരു രോമക്കുപ്പായം നേരത്തെ 1,52,87,649 രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു. മറ്റൊരു യാത്രക്കാരനായ  ഓസ്കാർ ഹോൾവർസന്‍റെ ഒരു കത്തും 1,28,41,894 രൂപയ്ക്ക് നേരത്തെ ലേലത്തില്‍ പോയിരുന്നു. 

'പണിതിട്ടും പണിതിട്ടും പണി തീരാതെ...'; 15 വര്‍ഷം പണിതിട്ടും പണി തീരാതെ ഒരു ക്രൂയിസ് കപ്പല്‍ !
 

Follow Us:
Download App:
  • android
  • ios