Asianet News MalayalamAsianet News Malayalam

12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് 50കാരന്‍, കൊല്ലാനും ശ്രമിച്ചു

ഈ സമീപം അവിടെയെത്തിയ ഇയാള്‍ കുട്ടിയെ പറഞ്ഞു പറ്റിച്ച് സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോയി.  തുടര്‍ന്ന് അവിടെവെച്ച് ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം കുട്ടി നിലവിളിച്ചപ്പോള്‍ അയാള്‍ കുട്ടിയുടെ കഴുത്തില്‍ കയര്‍ കെട്ടി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.  

UP  man arrested for sodomising minor boy
Author
First Published Sep 17, 2022, 6:59 PM IST

ഏറെ ഞെട്ടല്‍ ഉണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ മെയിന്‍ ജില്ലയില്‍ നിന്നും പുറത്തു വരുന്നത്. 12 വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍, 50 വയസ്സുകാരന്‍ പിടിയിലായി. 

യുപിയിലെ മെയിന്‍പുരി ജില്ലയിലെ ബെവാര്‍ പോലീസ് സ്റ്റേഷനു കീഴിലുള്ള  ഗ്രാമത്തിലാണ് സംഭവം.  12 വയസ്സുള്ള ആണ്‍കുട്ടിയെയായാണ് ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. നാട്ടുകാരനായ ബ്രഹ്മാനന്ദന്‍ എന്ന 50 വയസ്സുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാള്‍ കുട്ടിയെ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പീഡനത്തിനു ശേഷം കുട്ടിയുടെ കഴുത്തു ഞെരിച്ചു കൊല്ലാനായിരുന്നു ശ്രമം. ഇതിനിടെ എങ്ങനെയോ രക്ഷപ്പെട്ട കുട്ടി വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന്, വീട്ടുകാര്‍ ബീവാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമെന്ന് വീട്ടുകാര്‍ െപാലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  ഇയാളുടെ വീടിന് സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി. ഈ സമീപം അവിടെയെത്തിയ ഇയാള്‍ കുട്ടിയെ പറഞ്ഞു പറ്റിച്ച് സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോയി.  തുടര്‍ന്ന് അവിടെവെച്ച് ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം കുട്ടി നിലവിളിച്ചപ്പോള്‍ അയാള്‍ കുട്ടിയുടെ കഴുത്തില്‍ കയര്‍ കെട്ടി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.  

ഇതിനിടയില്‍ എങ്ങനെയോ,  രക്ഷപ്പെട്ട കുട്ടി വീട്ടിലേക്ക് ഓടി, സംഭവം മുഴുവന്‍ മാതാപിതാക്കളോട് വിവരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരിശോധനയില്‍ സ്ഥിരീകരിച്ചു. 

തുടര്‍ന്ന് ബ്രഹ്മാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് അയച്ചു.  സി ആര്‍ പി സി സെക്ഷന്‍ 164 പ്രകാരം ഇരയെ കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐപിസി) പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
 

Follow Us:
Download App:
  • android
  • ios