ചൈനയിലെ ഹെനാന്‍ മൈനിംഗ് ക്രയിന്‍ കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് 11 മില്യൺ ഡോളർ ബോണസ് നൽകി. 15 മിനിറ്റിനുള്ളിൽ എണ്ണിയെടുക്കാൻ കഴിയുന്നത്ര പണം എടുക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം അസാധാരണമായ ഒരു വീഡിയോ വൈറലായി. വീഡിയോയില്‍ നൂറ് കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞ ഒരു മുറിയില്‍ നീളത്തില്‍ ഇട്ടിരിക്കുന്ന മേശപ്പുറത്ത് മുഴുവന്‍ പണം നിരത്തിവച്ചിരിക്കുന്നത്. കാണാം. വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ കമ്പനി ഉടമ തന്‍റെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാനായി കുട്ടിയിട്ടതാണ് ആ പണമെന്ന് രേഖപ്പെടുത്തിയിരുന്നു. അസാധാരണമായ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ മുഴുവനും അത്ഭുതപ്പെടുത്തി. പക്ഷേ, സംഭവം അങ്ങ് ചൈനയിലാണ്. 

ചൈനയിലെ ഹെനാന്‍ മൈനിംഗ് ക്രയിന്‍ കമ്പനിയാണ് തങ്ങളുടെ തൊഴിലാളികള്‍ക്കായി ഇത്തരമൊരു അസാധാരണമായ ബോണസ് പരിപാടി സംഘടിപ്പിച്ചത്. ക്രയിന്‍ കമ്പനി മാനേജ്മെന്‍റ് ഇതിനായി മേശയില്‍ കൊണ്ട് ഇട്ടത് 11 മില്യണ്‍ ഡോളർ, അതായത് ഏതാണ്ട് 95 കോടി രൂപ ! കഴിഞ്ഞില്ല. ഇത്രയും വലിയ തുക മേശപ്പുറത്ത് കൊണ്ടിട്ടിട്ട് കമ്പനി തങ്ങളുടെ തൊഴിലാളികളോടായി പറഞ്ഞത്, '15 മിനിറ്റിനുള്ളില്‍ നിങ്ങൾക്ക് എണ്ണി എടുക്കാന്‍ കഴിയുന്ന തുക എണ്ണി എടുത്തോളാന്‍ !' ഹെനാന്‍ മൈനിംഗ് ക്രയിന്‍ കമ്പനി, ഈ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളായ ഡ്യുയിനിലും വൈബോയിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവച്ചു. പിന്നാലെ അത് വൈറലായി. 

കണ്ടാൽ തീരത്ത് അടിഞ്ഞ മാലിന്യം; പരിശോധനയിൽ തെളിഞ്ഞത് ആറ് കോടി അറുപത് ലക്ഷം വർഷം പഴക്കമുള്ള മത്സ്യ ഛർദ്ദി

View post on Instagram

'വാതത്തിന് ബെസ്റ്റ്' എന്ന് പരസ്യം; 600 രൂപയ്ക്ക് കടുവ മൂത്രം വിറ്റ മൃഗശാലക്കെതിരെ നടപടി

വീഡിയോയില്‍ നൂറ് കണക്കിന് ആളുകൾ കൂടി നില്‍ക്കുന്നതിനിടെയില്‍ മേശയ്ക്ക് അടുത്ത് നിന്നും ചിലര്‍ നോട്ടെണ്ണുന്നതും കാണാം. ഒരു തൊഴിലാളി 15 മിനിറ്റിനുള്ളില്‍ 1,00,000 യുവാൻ (11,93,519 ലക്ഷം രൂപ) മൂല്യമുള്ള പണം എണ്ണിയെടുത്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ കുറിച്ചത്, 'ഹെനാന്‍ കമ്പനി ഇയർ എന്‍റിംഗ് ബോണസായി കോടികളാണ് മുന്നോട്ട് വച്ചത്, തൊഴിലാളികൾക്ക് എണ്ണിയെടുക്കാന്‍ പറ്റുന്നത്രയും കാശ് എണ്ണി എടുത്ത് ബോണസായി വീട്ടിലേക്ക് കൊണ്ട് പോകാം.' എന്നായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ രസകരമായ നിരവധി കുറിപ്പുകളും ലഭിച്ചു. 'എന്‍റെ കമ്പനി പോലെ തന്നെ. പക്ഷേ, പണത്തിന് പകരം എന്‍റെ കമ്പനി വര്‍ക്ക് ലോഡ് തരുന്നെന്ന് മാത്രം' ഒരു കാഴ്ചക്കാരന്‍ എഴുതി. 'എനിക്കും ഇതുപോലുള്ള പേപ്പര്‍ വര്‍ക്കിനോടാണ് താത്പര്യം. പക്ഷേ, എന്‍റെ കമ്പനിക്ക് മറ്റ് പദ്ധതികളാണ് ഉള്ളത്' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. 2023 -ലും ഹെനാന്‍ മൈനിംഗ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് വേണ്ടി വലിയൊരു തുക ബോണസായി നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

ജീവിതത്തിലെ തീരാപ്രശ്നങ്ങള്‍ക്ക് പരിഹാരവും ഭാഗ്യവും തേടി മുള്ള് കിടക്കയില്‍ ഉരുള്ളുന്നവര്‍; വീഡിയോ