ടാറ്റ മോട്ടോഴ്‌സ് കൊമര്‍ഷ്യല്‍ വാഹന വിഭാഗം 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 12% വോളിയം വര്‍ധനയോടെ 18,400 കോടി രൂപ വരുമാനം രേഖപ്പെടുത്തി. 

ടാറ്റ മോട്ടോഴ്‌സ് കൊമര്‍ഷ്യല്‍ വാഹന (സിവി) വിഭാഗം 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മികച്ച പ്രകടനം രേഖപ്പെടുത്തി. വോള്യത്തില്‍ 12 ശതമാനം വര്‍ധനയോടെ വരുമാനം 18,400 കോടി രൂപയായി. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 12.2 ശതമാനം ആയി ഉയര്‍ന്നപ്പോള്‍ പലിശയും നികുതിയും കുറയ്ക്കുന്നതിന് മുമ്പുള്ള മാര്‍ജിന്‍ 9.8 ശതമാനം ആയി. പാദത്തിലെ ക്യാഷ്‍ ഫ്ളോ 2,200 കോടി രൂപയാണെന്നും തൊഴില്‍ നിക്ഷേപ ലാഭാനുപാതം 45 ശതമാനം ആണെന്നും കണ്‍സോളിഡേറ്റഡ് വരുമാനം 18,600 കോടി രൂപയാണെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം ടാറ്റ ക്യാപിറ്റല്‍ ഓഹരികളിലെ മൂല്യനഷ്‍ടം കാരണം 900 കോടി രൂപയുടെ നഷ്‍ടം ഉണ്ടായി.

സി.വി വില്‍പ്പന 96,800 യൂണിറ്റായി 12% ഉയര്‍ന്നു. കയറ്റുമതി 75% വര്‍ധിച്ചു. ജിഎസ്ടി കുറവ് ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായി കൈമാറി. ഏയ്‌സ് ഗോള്‍ഡ്+ ഡീസല്‍, വിംഗര്‍ പ്ലസ് എന്നിവ ഉള്‍പ്പെടെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ഏസ് പ്രോ ഇവി ലോഞ്ചിനു ശേഷം നാലുമാസത്തില്‍ 1,300 യൂണിറ്റ് വിതരണം ചെയ്തു. ഡീമര്‍ജര്‍ പൂര്‍ത്തിയായതോടെ കമര്‍ഷ്യല്‍ വാഹന ബിസിനസ്സ് 'ടിഎംസിവി' എന്ന ടിക്കറില്‍ ബി.എസ്.ഇ, എന്‍.എസ്.ഇയിലൂടെ ലിസ്റ്റ് ചെയ്തു എന്നും കമ്പനി പറയുന്നു. ഐവിഇസിഒ ഏറ്റെടുക്കല്‍ ഏപ്രില്‍ 2026ല്‍ പൂര്‍ത്തിയാക്കാനാണ് സാധ്യത. ഉത്സവകാലവും ജിഎസ്‍ടി 2.0ന്റെയും പിന്തുണയോടെ 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ഭാഗത്തില്‍ കൂടുതല്‍ ആവശ്യവളര്‍ച്ച പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

അതേസമയം ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഒക്ടോബര്‍ 2025ല്‍ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളില്‍ 37,530 വാണിജ്യ വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലെ 34,259 യൂണിറ്റുകളെ അപേക്ഷിച്ച് 10 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊമര്‍ഷ്യല്‍ വാഹന വിഭാഗങ്ങളില്‍, ഹെവി കമര്‍ഷ്യല്‍ ട്രക്കുകള്‍ 10,737 യൂണിറ്റ് (7% വളര്‍ച്ച), ഇന്റര്‍മീഡിയറ്റ് & ലൈറ്റ് കമര്‍ഷ്യല്‍ ട്രക്കുകള്‍ 6,169 യൂണിറ്റ് (6% വളര്‍ച്ച), പാസഞ്ചര്‍ കാരിയേഴ്‌സ് 3,184 യൂണിറ്റ് (12% വളര്‍ച്ച), പിസിവി കാര്‍ഗോയും പിക്കപ്പുകളും 15,018 യൂണിറ്റ് (7% വളര്‍ച്ച) എന്നിങ്ങനെയാണ് വില്‍പ്പന. ആഭ്യന്തര വിപണിയില്‍ 35,108 യൂണിറ്റ് വിറ്റപ്പോള്‍, അന്താരാഷ്ട്ര വിപണിയില്‍ 2,422 യൂണിറ്റ് വിറ്റു. 56% വളര്‍ച്ചയോടെ. എം.എച്ച് & ഐ.സി.വി. വിഭാഗത്തിലെ ആഭ്യന്തര വില്‍പ്പന 16,624 യൂണിറ്റും ആഭ്യന്തരവും അന്താരാഷ്ട്രവുമായ മൊത്തം വില്‍പ്പന 17,827 യൂണിറ്റുമാണ് രേഖപ്പെടുത്തിയത്.