ഉത്തർപ്രദേശിലെ പാർക്കിംഗ് സംവിധാനം ആധുനികവൽക്കരിക്കാൻ യോഗി സർക്കാർ പദ്ധതിയിടുന്നു. ഫാസ്ടാഗ്, ഇവി ചാർജിംഗ്, പിഒഎസ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തും. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ജനങ്ങൾക്ക് സൗകര്യം ഒരുക്കുകയുമാണ് ലക്ഷ്യം.

സംസ്ഥാനത്തെ പാർക്കിംഗ് സംവിധാനം മെച്ചപ്പെടുത്താൻ വലിയ പദ്ധതികളുമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ.പാർക്കിംഗിൽ ഫാസ്ടാഗ്, ഇവി ചാർജിംഗ്, പിഒഎസ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭിക്കും. ജനങ്ങൾക്ക് സൗകര്യം ഒരുക്കുക, ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം നഗരവികസന വകുപ്പ് ഇതിനായി ഒരു പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ മുഴുവൻ പാർക്കിംഗ് സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തും. പാർക്കിംഗ് സ്ഥലങ്ങളിൽ ഫാസ്ടാഗ് വഴി പണമടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സൗകര്യവും ലഭ്യമാകും. ഇതിനുപുറമെ, പിഒഎസ് മെഷീനുകളും സ്ഥാപിക്കും. ഫാസ്ടാഗും ഓട്ടോമാറ്റിക് സംവിധാനവും ജനങ്ങൾക്ക് വലിയ സൗകര്യം പ്രദാനം ചെയ്യും. അതായത് ഇനിമുതൽ ക്യൂവിൽ കാത്തിരിക്കേണ്ട വരില്ല.

പാർക്കിംഗ് സ്ഥലങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഫാസ്ടാഗ് വഴി തടസ്സമില്ലാതെ പണമടയ്ക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചാർജിംഗ് സൗകര്യവും ആവശ്യമാണ്. സുരക്ഷയ്ക്കായി ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കുകയും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും. വിവരങ്ങൾ ഡിജിറ്റൽ ബോർഡിൽ പ്രദർശിപ്പിക്കുകയും വാഹനങ്ങളുടെ ചലനം ബൂം ബാരിയർ വഴി നിയന്ത്രിക്കുകയും ചെയ്യും. പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ പണമടയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ പിഒഎസ് മെഷീനുകൾ സ്ഥാപിക്കും.

യുപി സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം റോഡിലെ പാർക്കിംഗിനെതിരെയും തെറ്റായി പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെയും തിരക്കേറിയ സമയങ്ങളിലും വാരാന്ത്യങ്ങളിലും പാർക്കിംഗ് ചെലവേറിയതായിരിക്കും. പാർക്കിംഗ് മാനേജ്‌മെന്റ് കമ്മിറ്റി പാർക്കിംഗ് നിരക്കുകളും സമയക്രമവും തീരുമാനിക്കും.

യുപിയിലെ പുതിയ പാർക്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പദ്ധതി നഗരങ്ങളിലെ ഗതാഗത പ്രശ്‍നം കുറയ്ക്കാൻ സഹായിക്കും. പാർക്കിംഗ് ആധുനികവൽക്കരിക്കുന്നത് ജനങ്ങൾക്ക് സൗകര്യം ഒരുക്കുകയും ഒപ്പം നഗരങ്ങൾ വൃത്തിയുള്ളതായിരിക്കുകയും ചെയ്യും. ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും പാർക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.