കഴിഞ്ഞ മാസം നാലു ടി20 മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോലി കളിച്ചത്. ഇതില്‍ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സാണ് കോലിയുടെ പ്രധാന നേട്ടം. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നാണ് കോലി ഇതിനെ വിശേഷിപ്പിച്ചത്.

ദുബായ്: ഒക്ടോബറിലെ ഐസിസി പുരുഷ താരമാവാനുള്ളവരുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. ഇന്ത്യന്‍ താരം വിരാട് കോലി, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ എന്നിവരാണ് ചരുക്കപ്പട്ടികയിലുള്ളത്. ഇതാദ്യമായാണ് വിരാട് കോലി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പട്ടികയില്‍ ഇടം നേടുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി പ്രമുഖ ടീമുകളെല്ലാം ടി20 മത്സരങ്ങളില്‍ സജീവമായതിനാല്‍ ടി20 മത്സരങ്ങളിലെ പ്രകടനമാണ് പ്രധാനമായും പുരസ്കാരത്തിനായി പരിഗണിക്കുന്നത്.

കഴിഞ്ഞ മാസം നാലു ടി20 മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോലി കളിച്ചത്. ഇതില്‍ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സാണ് കോലിയുടെ പ്രധാന നേട്ടം. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നാണ് കോലി ഇതിനെ വിശേഷിപ്പിച്ചത്. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31-4ല്‍ നില്‍ക്കെയായിരുന്നു കോലിയുടെ മാസ്മരിക ഇന്നിംഗ്സ്.

Scroll to load tweet…

'കോലിയുടെ ചതി, പെനാല്‍റ്റി വിധിച്ചിരുന്നെങ്കില്‍ കളി മാറിയേനെ'; ഗുരുതര ആരോപണവുമായി ബംഗ്ലാദേശി താരം

ഇതിന് പുറമെ കഴിഞ്ഞ മാസം ആദ്യം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 44 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. കഴിഞ്ഞ മാസം കളിച്ച നാലു ഇന്നിംഗ്സില്‍ നിന്ന് 205 റണ്‍സ് ശരാശരിയില്‍ 150.73 പ്രഹരശേഷിയില്‍ 205 റണ്‍സാണ് കോലി നേടിയത്.

ഡേവിഡ് മില്ലറാകട്ടെ ഒക്ടോബറില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ 47 പന്തില്‍ പുറത്താകാതെ 106 റണ്‍സടിച്ച് തിളങ്ങി. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പെര്‍ത്തില്‍ പുറത്താകാതെ 59 റണ്‍സടിച്ച് ടീമിന്‍റെ വിജയശില്‍പിയായി. ഇതിന് പുറമെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ പുറത്താകാതെ മില്ലര്‍ 75 റണ്‍സടിച്ചു. കഴിഞ്ഞ മാസം ടി20യിലും ഏകദിനത്തിലുമായി 303 റണ്‍സാണ് മില്ലര്‍ നേടിയത്.

അന്ന് അനുജന്‍മാരെ ചീത്ത വിളിച്ചു; ഇന്നലെ ഷൊറിഫുളിന് ചേട്ടന്‍മാരുടെ വക തല്ലുമാല; സ്മരണ വേണമെന്ന് ആരാധകര്‍

സിക്കന്ദര്‍ റാസയാകട്ടെ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ 47 പന്തില്‍ 82 റണ്‍സടിച്ച് തിളങ്ങി. സ്കോട്‌ലന്‍ഡിനെതിരെ 23 പന്തില്‍ 40ഉം റണ്‍സടിച്ച സിക്കന്ദര്‍ റാസക്ക് പാക്കിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കിലും വിന്‍ഡീസിനെതിരെ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും പാക്കിസ്ഥാനെതിരെ 25 റണ്‍സിന് മൂന്ന് വിക്കറ്റുമെടുത്തു.