അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ക്യാപ്റ്റന്‍ ആയുഷ് മാത്രെ, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. 

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് നഷട്ത്തില്‍ 53 റണ്‍സെടുത്തിട്ടുണ്ട്. വൈഭവ് സൂര്യവന്‍ഷി (27), വേദാന്ത് ത്രിവേദി (1) എന്നിവര്‍ ക്രീസിലുണ്ട്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (14), വിഹാന്‍ മല്‍ഹോത്ര (7) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. എന്‍ സത്‌നകുമാരന്‍, മുഹമ്മദ് അക്രം എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

രണ്ടാം ഓവറില്‍ തന്നെ മാത്രെ മടങ്ങി. സത്‌നകുമാരന്റെ പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ മിഡ് ഓണില്‍ ഡീസ് പത്രോ ക്യാച്ചെടുക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ മല്‍ഹോത്രയും മടങ്ങി. അക്രമിന്റെ ഔട്ട്‌സ്വിങ്ങറില്‍ ഹബാറ്റ് വച്ച താരം സ്ലിപ്പില്‍ മുഹമ്മദ് ആലിഫിന് ക്യാച്ച് നല്‍കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ യുഎഇ, പാകിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. പാകിസ്ഥാന്‍-യുഎഇ മത്സരവും ഇന്ന് നടക്കും.

പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം ആരോണ്‍ ജോര്‍ജ്, ഹെനില്‍ പട്ടേല്‍ എന്നിവര്‍ കളിക്കുന്നില്ല. പകരം ഹര്‍വന്‍ഷ് പങ്കാലിയ, കിഷന്‍ കുമാര്‍ സിംഗ് എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് പംഗലിയ, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, ഉദ്ധവ് മോഹന്‍, കിഷന്‍ കുമാര്‍ സിംഗ്.

മലേഷ്യ: അസിബ് വാജ്ദി, മുഹമ്മദ് ഹൈറില്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അഫിനിദ്, ഡീസ് പത്രോ (ക്യാപ്റ്റന്‍), മുഹമ്മദ് അലിഫ്, മുഹമ്മദ് അക്രം, ഹംസ പംഗി, മുഹമ്മദ് ഫത്ഹുല്‍ മുയിന്‍, എന്‍ സത്‌നകുമാരന്‍, ജാശ്വിന്‍ കൃഷ്ണമൂര്‍ത്തി, മുഹമ്മദ് നൂര്‍ഹനീഫ്.

YouTube video player