ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോ (29 പന്തില്‍ 42) - ധവാന്‍ സഖ്യം 102 റണ്‍സ് ചേര്‍ത്തു. അപ്പോള്‍ തന്നെ പഞ്ചാബ് ഏകപക്ഷീയമായി വിജയിക്കുമെന്ന ആരാധകര്‍ ഉറപ്പിച്ചതാണ്.

ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആദ്യ ജയം. പഞ്ചാബ് കിംഗ്‌സിനെതരായ മത്സരത്തല്‍ 21 റണ്‍സിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ലക്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. ലക്‌നൗവിന് വേണ്ടി മായങ്ക് യാദവ് മൂന്ന് വിക്കറ്റെടുത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്‌നൗവിന് ക്വിന്റണ്‍ ഡി കോക്ക് (38 പന്തില്‍ 54), നിക്കോളാസ് പുരാന്‍ (21 പന്തില്‍ 42), ക്രുനാല്‍ പാണ്ഡ്യ (22 പന്തില്‍ പുറത്താവാതെ 43) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സാം കറന്‍ മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. ശിഖര്‍ ധവാനാണ് (50 പന്തില്‍ 70) പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 

ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോ (29 പന്തില്‍ 42) - ധവാന്‍ സഖ്യം 102 റണ്‍സ് ചേര്‍ത്തു. അപ്പോള്‍ തന്നെ പഞ്ചാബ് ഏകപക്ഷീയമായി വിജയിക്കുമെന്ന ആരാധകര്‍ ഉറപ്പിച്ചതാണ്. എന്നാല്‍ മായങ്ക് പന്തെറിയാനെത്തിയതോടെ കഥമാറി. ബെയര്‍സ്‌റ്റോയെ പുറത്താക്കി 21കാരന്‍ വരവറിയിച്ചു. താരത്തിന്റെ പേസിനുമുന്നില്‍ പ്രഭ്‌സിമ്രാന്‍ സിംഗ് (19), ജിതേഷ് ശര്‍മ (6) എന്നിവരും പരാജയപ്പെട്ടു. മണിക്കൂറില്‍ 155.08 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ മായങ്കിനായിരുന്നു. 17-ാം ഓവറില്‍ ധവാനെയും സാം കറനേയും (0) മുഹ്‌സിന്‍ ഖാനും മടക്കിയതോടെ പഞ്ചാബ് ഏറെക്കുറെ തോല്‍വി സമ്മതിച്ചു. ലിയാം ലിവിംഗ്സ്റ്റണ്‍ (28), ശശാങ്ക് സിംഗ് (9) എന്നിവര്‍ പുറത്താവാതെ നിന്നു. മുഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റെടുത്തു. 

ആര്‍സിബിയെ തോല്‍പ്പിച്ചത് കോലി? ടോപ് സ്‌കോററായിട്ടും കോലിക്ക് പരഹാസം! ട്രോളുന്നത് ടീം ആരാധകര്‍ തന്നെ

നേരത്തെ ഭേദപ്പെട്ട തുടക്കമാണ് ലക്‌നൗവിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡി കോക്ക് - കെ എല്‍ രാഹുല്‍ (9 പന്തില്‍ 15) സഖ്യം 35 റണ്‍സ് ചേര്‍ത്തു. എന്നാല്‍ രാഹുലിനെ അര്‍ഷ്ദീപ് മടക്കി. മൂന്നാമതെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (9) നിരാശപ്പെടുത്തി. മാര്‍കസ് സ്റ്റോയിനിസിനും (19) അധികം ക്രീസില്‍ നില്‍ക്കാനായില്ല. ഇതോടെ ലക്‌നൗ മൂന്നിന് 78 എന്ന നിലയിലായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 47 റണ്‍സ് ഡി കോക്ക് - നിക്കോളാസ് പുരാന്‍ സഖ്യം കൂട്ടിചേര്‍ത്തു. 

ആളുകളെകൊണ്ട് പറയിപ്പിക്കരുത്! മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഹസിക്കുന്നതിനെതിരെ തുറന്നടിച്ച് അശ്വിന്‍

14-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. അര്‍ഷ്ദീപിന്റെ പന്തില്‍ ഡി കോക്ക് പുറത്ത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അധികം വൈകാതെ പുരാനും മടങ്ങി. ആയുഷ് ബദോനി (8), രവി ബിഷ്‌ണോയ് (0), മുഹ്‌സിന്‍ ഖാന്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രുനാലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു.