Sreelakshmi Arackal reacts against cyber attacks. താൻ ട്യൂഷനെടുത്തും കഠിനാധ്വാനം ചെയ്തുമാണ് ജീവിക്കുന്നതെന്നും, അതിനാൽ 'വേശ്യ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് അങ്ങേയറ്റം മോശമാണെന്നും ശ്രീലക്ഷ്മി പറയുന്നു. 

തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ശ്രീലക്ഷ്മി അറയ്ക്കൽ. കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റും കഷ്ടപ്പെട്ടാണ് താൻ ജീവിക്കുന്നതെന്നും, തന്നെ വേശ്യ എന്ന് വിളിക്കുന്നത് ഭയങ്കര മോശമാണെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്. തന്റെ അമ്മ തനിക്ക് ഭക്ഷണം തരാനായി സക്കാത്ത് വാങ്ങിക്കാൻ വരെ പോയിട്ടുണ്ടെന്നും അങ്ങനെയുള്ള അമ്മയെ മോശം പറയരുതെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

"രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് ട്യൂഷന് പോയി, അവിടെ നിന്ന് നേരെ ബിഎഡ് കോളേജിൽ പോയി പഠിച്ച്, വീട്ടിൽ വരാതെ അടുത്ത ട്യൂഷനെടുത്ത് രാത്രി എട്ട് മണിക്ക് വന്ന് ബിഎഡിന്റെ എല്ലാ വർക്കും എഴുതി തീർത്തിട്ടുണ്ട് ഞാൻ. അങ്ങനെ ജോലി ചെയ്ത് ജീവിച്ചയാളെ നിങ്ങൾ വേശ്യ എന്ന് പറയരുത്. ഭയങ്കര മോശമാണത്. ഞാനത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഞാൻ ജീവിച്ചത്. പക്ഷെ നിങ്ങളെല്ലാവരും എന്നെ വേശ്യ എന്നാണ് വിളിക്കുന്നത്. വേശ്യാവൃത്തിയിലേർപ്പെട്ടു ജീവിക്കാം. പക്ഷെ അത് പറ്റില്ല. ആ ജോലി മോശമായത് കൊണ്ടല്ല. പക്ഷെ എനിക്ക് പറ്റില്ല.' ശ്രീലക്ഷ്മി പറയുന്നു.

'ഭക്ഷണം തരാൻ വേണ്ടി അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ട്'

"അങ്ങനെയാണെങ്കിൽ ഇപ്പോൾ വീടും കാറുമെല്ലാമായേനെ. ഫോൺ വരെ എത്രയോ കൊല്ലമായി ഉപയോ​ഗിക്കുന്നു. ഹാങ് ആയിപ്പോകുന്നു. ഫോൺ പോലും മാറ്റാൻ പെെസയില്ല. 9ാം ക്ലാസ് തൊട്ട് ഞാൻ ട്യൂഷനെടുക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ 30 വയസായി. എനിക്ക് കഴിവുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ച് പോകുന്നത്. എന്റെ അമ്മ അം​ഗൻവാടി ടീച്ചറായാണ് ജോലി ചെയ്യുന്നത്. അമ്മയ്ക്ക് അന്ന് 600 രൂപയൊക്കെയാണ് മാസം കിട്ടിയിരുന്നത്. എനിക്ക് ഭക്ഷണം തരാൻ വേണ്ടി എന്റെ അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ട്. അങ്ങനെ വരെ ജീവിച്ചിട്ടുണ്ട്. അങ്ങനെയുള്ള അമ്മയെക്കുറിച്ച് മോശം പറയരുത്." ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. മൈൻഡ്സ്കേപ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലക്ഷ്മി അറക്കലിന്റെ പ്രതികരണം.

YouTube video player