Asianet News MalayalamAsianet News Malayalam

യൂറോ ഫൈനലിലെ തോൽവി; ഈ മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്ന് ഹാരി കെയ്ൻ

ഇറ്റലിക്കെതിരായ ഫൈനലിൽ രണ്ടാം മിനിറ്റിൽ തന്നെ ലൂക്ക് ഷായിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള ഇറ്റലിയുടെ ശ്രമങ്ങളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാൻ ഇംഗ്ലീഷ് പ്രതിരോധത്തിനായി. എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ച് ഇറ്റലി ആക്രമിച്ചപ്പോൾ പ്രതിരോധത്തിൽ മാത്രമായി ഇംഗ്ലണ്ടിന്റെ ശ്രദ്ധ.

 

Euro 2020: Harry Kane says defeat in final will hurt for a long time
Author
London, First Published Jul 12, 2021, 10:18 PM IST

ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ തോൽവിയുടെ വേദന ഇംഗ്ലണ്ട് ടീമിനെ ഏറെക്കാലം പിന്തുടരുമെന്ന് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ. കഴിഞ്ഞ ദിവസം രാത്രി ശരിക്കും വേദനിപ്പിച്ചു. ഈ മുറിവ് പെട്ടെന്ന് ഉണങ്ങില്ല. പക്ഷെ ഒട്ടേറെ കടമ്പകൾ അതിജീവിച്ചാണ് ഞങ്ങൾ ഫൈനൽ വരെയെത്തിയത്. അതുകൊണ്ടുതന്നെ ഈ തോൽവി എല്ലാറ്റിന്റെയും അവസാനമല്ല. ജയിക്കുമ്പോഴും തോൽക്കുമ്പോഴും ഞങ്ങൾ ഒരുമിച്ചാണ്. അതുകൊണ്ടുതന്നെ ലോകകപ്പിനായി ഞങ്ങൾ വീണ്ടും ഒത്തുചേരും. ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദി-ഹാരി കെയ്ൻ ട്വിറ്ററിൽ കുറിച്ചു.

ഇറ്റലിക്കെതിരായ ഫൈനലിൽ രണ്ടാം മിനിറ്റിൽ തന്നെ ലൂക്ക് ഷായിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള ഇറ്റലിയുടെ ശ്രമങ്ങളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാൻ ഇംഗ്ലീഷ് പ്രതിരോധത്തിനായി. എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ച് ഇറ്റലി ആക്രമിച്ചപ്പോൾ പ്രതിരോധത്തിൽ മാത്രമായി ഇംഗ്ലണ്ടിന്റെ ശ്രദ്ധ.

ഒടുവിൽ ഇറ്റലിക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്ന് ബൊനൂച്ചി ഇറ്റലിയുടെ സമനില ഗോൾ കണ്ടെത്തിയതോടെ ഉണർന്നു കളിച്ചെങ്കിലും വീണ്ടുമൊരു ഗോൾ നേടാൻ ഇംഗ്ലണ്ടിനായില്ല. നിശ്ചിത സമയത്തും അധികസമയത്തും സമനലിയായതിനെത്തുടർന്നാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ഫോമിലേക്ക് ഉയരാനാവാതിരുന്ന ഹാരി കെയ്ൻ നോട്ടൗട്ട് ഘട്ടത്തിൽ ടീമിനായി നാലു ഗോളടിച്ച് മികവ് കാട്ടിയിരുന്നു.

ഫൈനലിലും മികച്ച പാസുകളുമായി കെയ്ൻ കളം നിറഞ്ഞു കളിച്ചെങ്കിലും ഇറ്റാലിയൻ പ്രതിരോധം വഴങ്ങിയില്ല.പെനൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനായി ആദ്യ കിക്കെടുത്ത കെയ്ൻ ഗോൾ നേടുകയും ചെയ്തു. എന്നാൽ
ഇംഗ്ലണ്ടിനായി കിക്കെടുത്ത മാർക്കസ് റാഷ്ഫോർ‍ഡിന്റെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തുപോയപ്പോൾ ജേഡൺ സാഞ്ചോസിന്റെയും അവസാന കിക്കെടുത്ത സാക്കയുടെയും കിക്കുകൾ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂജി ഡൊണരുമ തട്ടിയകറ്റി.

ഇറ്റിലയുടെ ബലോട്ടിയും ജോർജ്ജീഞ്ഞോയും പെനൽറ്റി നഷ്ടമാക്കിയിരുന്നെങ്കിലും  അവസാന  കിക്കെടുത്ത സാക്കക്ക് പിഴച്ചതോടെ ഇംഗ്ലണ്ട് കിരീടം കൈവിടുകയായിരുന്നു.

യൂറോ കപ്പിലെ കൂടുതൽ വിശേഷങ്ങൾ അറിയാം

പെനൽറ്റി എടുക്കാതെ ഒഴിഞ്ഞുമാറിയിട്ടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി ജാക്ക് ഗ്രീലിഷ്

 ലോകകപ്പ് യോഗ്യതയില്ലാതിരുന്ന ടീം ഇന്ന് യൂറോ ചാമ്പ്യന്‍മാര്‍; ഇറ്റലിക്ക് ശൈലീമാറ്റത്തിന്‍റെ മാന്‍ചീനി മുഖം

'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്

ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്

തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!

ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം 

യൂറോ ഫൈനല്‍: പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം, ആഞ്ഞടിച്ച് എഫ്എ

Euro 2020: Harry Kane says defeat in final will hurt for a long time

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios