ഡോളറിന്റെ മൂല്യം കുറഞ്ഞതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ ശക്തിപ്പെടുത്തിയതുമാണ് ഇന്ന് സ്വർണ്ണ വിലയിൽ വർദ്ധനവിന് കാരണമായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,640 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

ഡോളറിന്റെ മൂല്യം കുറഞ്ഞതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ ശക്തിപ്പെടുത്തിയതുമാണ് ഇന്ന് സ്വർണ്ണ വിലയിൽ വർദ്ധനവിന് കാരണമായത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ യുഎസ് സാമ്പത്തിക ഡാറ്റ, യുഎസ് തൊഴിൽ വിപണി മെച്ചപ്പെടും എന്നതിലേക്ക് വിരൽ ചൂണ്ടുന്നു, കൂടാതെ, ചൈനയുടെ സെൻട്രൽ ബാങ്ക് സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നത് തുടരുന്നത് വില വർദ്ധനയ്ക്ക് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. സ്വർണവില ഇപ്പോഴും 95,000 ത്തിന് മുകളിൽ വിവാഹ വിപണിയിലെ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ ഇത് വിവാഹ വിപണിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11955 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9830 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7660 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4940 രൂപയാണ്. സ്വർണ്ണത്തേക്കാൾ വെള്ളി ആഭരണങ്ങൾക്ക് പ്രചാരമുള്ള പ്രദേശങ്ങളിൽ വെള്ളിയുടെ ഡിമാൻ‍ഡ് വൻതോതിൽ കൂടിയിട്ടുണ്ട്. ഒരു ​ഗ്രാം വെള്ളിയുടെ വില ഇന്ന് 190 രൂപയായി.