പഞ്ചസാര ചേർത്ത പാനീയങ്ങളുടെ ഉപഭോഗം കൗമാരക്കാർക്കിടയിൽ ഉത്കണ്ഠയ്ക്കുള്ള സാധ്യത 34 ശതമാനം വർദ്ധിപ്പിച്ചതായി പഠനത്തിൽ കണ്ടെത്തി. ജേണൽ ഓഫ് ഹ്യൂമൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു. 

കൗമാരക്കാരിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉത്കണ്ഠ വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. ബോൺമൗത്ത് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കൗമാരക്കാർക്കിടയിൽ മാനസികാരോഗ്യ ‌പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്.

10-19 വയസ്സ് പ്രായമുള്ളവരിൽ ഏഴിൽ ഒരാൾക്ക് (14.3%) ആഗോളതലത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ഇവ വലിയതോതിൽ തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും തുടരുന്നു. കൗമാരക്കാർക്കിടയിലെ രോഗങ്ങളുടെയും വൈകല്യങ്ങളുടെയും പ്രധാന കാരണങ്ങളിൽ ഒന്നാണ് വിഷാദം. 15-29 വയസ്സ് പ്രായമുള്ളവരിൽ മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്.

പഞ്ചസാര ചേർത്ത പാനീയങ്ങളുടെ ഉപഭോഗം കൗമാരക്കാർക്കിടയിൽ ഉത്കണ്ഠയ്ക്കുള്ള സാധ്യത 34 ശതമാനം വർദ്ധിപ്പിച്ചതായി പഠനത്തിൽ കണ്ടെത്തി. ജേണൽ ഓഫ് ഹ്യൂമൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു.

പഠനത്തിനായി, ഭക്ഷണക്രമവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിച്ച നിരവധി മുൻ പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ ഗവേഷകർ വിശകലനം ചെയ്തു. പൊണ്ണത്തടി, ടൈപ്പ്-2 പ്രമേഹം തുടങ്ങിയ മോശം ഭക്ഷണശീലങ്ങളുടെ ശാരീരിക പ്രത്യാഘാതങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട് എന്ന് ന്യൂട്രീഷൻ ലക്ചററും പഠനത്തിന്റെ സഹ-രചയിതാവുമായ ഡോ. ക്ലോയ് കേസി പറഞ്ഞു.

സോഡകൾ, എനർജി ഡ്രിങ്കുകൾ, മധുരമുള്ള ജ്യൂസുകൾ, സ്ക്വാഷുകൾ, മധുരമുള്ള ചായ, കാപ്പി എന്നിവ പഠനത്തിൽ ഗവേഷകർ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചസാര പാനീയങ്ങളുടെ ഉപഭോഗവും മാനസികാരോഗ്യ ലക്ഷണങ്ങളും അളക്കുന്ന സർവേ ഡാറ്റ സംഘം ഉപയോഗിച്ചു.

കൗമാരക്കാരിൽ ഉത്കണ്ഠ ലക്ഷണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗം സ്ഥിരമായി കാരണമാകുമെന്ന് പഠനം കണ്ടെത്തി. പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗവും ഉത്കണ്ഠയും തമ്മിലുള്ള ബന്ധം സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ നേരിട്ട് ഉത്കണ്ഠയ്ക്ക് കാരണമാകുമെന്ന് ഇത് കാണിക്കുന്നില്ല. പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗവും യുവാക്കളിൽ ഉത്കണ്ഠാ രോഗങ്ങളും തമ്മിലുള്ള അനാരോഗ്യകരമായ ബന്ധം ഈ പഠനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ​ഗവേഷകർ പറയുന്നു.