സവീത മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ് ആണ് രോ​ഗികളെ പതിവ് പരിശോധനക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്.

ചെന്നൈ: ചെന്നൈയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് 39 വയസ്സുള്ള കാർഡിയാക് സർജൻ കുഴഞ്ഞുവീണ് മരിച്ചു. സവീത മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ് ആണ് രോ​ഗികളെ പതിവ് പരിശോധനക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്. സഹപ്രവർത്തകർ അദ്ദേഹത്തെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു. സിപിആർ, സ്റ്റെന്റിംഗോടുകൂടിയ അടിയന്തര ആൻജിയോപ്ലാസ്റ്റി, ഇൻട്രാ-അയോർട്ടിക് ബലൂൺ പമ്പ്, ഇസിഎംഒ എന്നിവ നൽകിയെങ്കിലും ഡോക്ടറുടെ ജീവൻ രക്ഷിക്കാനായില്ല. 

Add Asianetnews as a Preferred SourcegooglePreferred

ഇടതുവശത്തെ പ്രധാന ധമനിയുടെ 100% തടസ്സം മൂലമുണ്ടായ കടുത്ത ഹൃദയസ്തംഭനമാണ് മരണകാരണം. ഇത്തരം മരണങ്ങൾക്ക് ഒരു പ്രധാന കാരണം ദീർഘനേരം ജോലി ചെയ്യുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങളാലും തളർച്ച, വിഷാദം, ഉത്കണ്ഠ എന്നിവയുൾപ്പെടെയുള്ള തൊഴിലിന്റെ മാനസിക സമ്മർദ്ദവും പലപ്പോഴും ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. ഡോക്ടർ റോയിക്ക് ഭാര്യയും ഒരു ചെറിയ മകനുമുണ്ട്.