"ഇങ്ങനെ മുഖംമൂടിയിട്ട് ഹോസ്റ്റലുകളില്‍ കയറി ആക്രമിക്കാന്‍ ഇവര്‍ക്കു നാണമില്ലേ. തന്‍റേടമുള്ള സംഘടനയാണെങ്കിൽ മുഖം മൂടിയില്ലാതെ നേരിട്ട് വരണം."

കോഴിക്കോട്: ജെഎന്‍യു ക്യാമ്പസിലുണ്ടായ അക്രമത്തെക്കുറിച്ച് കാടത്തം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. ഇങ്ങനെ മുഖംമൂടിയിട്ട് ഹോസ്റ്റലുകളില്‍ കയറി ആക്രമിക്കാന്‍ ഇവര്‍ക്കു നാണമില്ലേ. തന്‍റേടമുള്ള സംഘടനയാണെങ്കിൽ മുഖം മൂടിയില്ലാതെ നേരിട്ട് വരണം. അക്രമത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ആവശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജെഎന്‍യുവിലെ അക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അക്രമം സംഘടതിമാണ്. ഇതിനെ ചെറുക്കേണ്ടതുണ്ട്. ഇന്ത്യ വീണ്ടും സ്വാതന്ത്ര്യ സമരത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Read Also: കലാലയങ്ങളെ കലാപശാലകളാക്കാന്‍ ശ്രമം; ക്യാമ്പസുകളിൽ ആക്രമണം നടത്തുന്നത് മാർക്സിസ്റ്റുകളാണെന്നും വി മുരളീധരന്‍