പൊലീസുകാർ വാതിൽ തകർത്ത് ബലപ്രയോഗത്തിലൂടെ വീട്ടിൽ കയറിയെന്നാണ് വ്യവസായിയുടെ പരാതിയിൽ പറയുന്നത്. പിന്നീട് അന്വേഷണത്തിന്‍റെ പേരിൽ വീടാകെ പരിശോധന നടത്തി. ഇതിനിടയിൽ വീട്ടിൽ നിന്നും 30 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ ഇവർ കൈക്കലാക്കി.

ഇൻഡോർ: വ്യവസായിയുടെ വീട്ടിൽ അന്വേഷണത്തിന്‍റെ പേരിൽ അതിക്രമിച്ച് കയറി 30 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്കു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വ്യവസായി ആയ ഗൗരവ് ജെയിൻ എന്നയാളുടെ വീട്ടിൽ നിന്നാണ് പൊലീസുകാർ മോഷണം നടത്തിയത്. ഏപ്രിൽ ഒന്നിന് രാത്രിയാണ് സംഭവം. റിട്ട. എസിപി രാകേഷ് ഗുപ്തയുമായുള്ള സാമ്പത്തിക തർക്കത്തിൽ ഗൗരവ് ജെയിൻ ഉൾപ്പെട്ട ഒരു ചെക്ക് ബൗൺസ് കേസ് നില നിന്നിരുന്നു. ഈ കേസിൽ വാറണ്ട് നടപ്പിലാക്കാനാണ് പൊലീസ് വ്യവസായിയുടെ വീട്ടിലെത്തിയത്.

വീട്ടിൽ അതിക്രമിച്ച് കയറിയ പൊലീസുകാർ വീട്ടുകാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. പൊലീസുകാർ വാതിൽ തകർത്ത് ബലപ്രയോഗത്തിലൂടെ വീട്ടിൽ കയറിയെന്നാണ് വ്യവസായിയുടെ പരാതിയിൽ പറയുന്നത്. പിന്നീട് അന്വേഷണത്തിന്‍റെ പേരിൽ വീടാകെ പരിശോധന നടത്തി. ഇതിനിടയിൽ വീട്ടിൽ നിന്നും 30 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ ഇവർ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ പൊലീസുകാരെ സസ്പെൻഡ് ചെയ്തതായും ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കുമാർ പ്രതീക് പ്രതികരിച്ചു. കേസ് നിലവിൽ വിജയനഗർ എസിപി അന്വേഷിക്കുന്നുണ്ടെന്നും, വിശദമായ അന്വേഷണത്തിന്‍രെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.