ആരോപണങ്ങൾ തികച്ചും സാങ്കൽപ്പികമാണെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്നും, ഞായറാഴ്ച 135 പേർ മരിച്ച മോർബി പാലം ദുരന്തത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഇതെന്നുമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചത്.

ദില്ലി: ദില്ലി മന്ത്രി സത്യേന്ദർ ജെയിന് ബലമായി തന്നോട് 10 കോടി രൂപ വാങ്ങിയതായി തട്ടിപ്പുകേസില്‍ ജയിലിലായ സുകേഷ് ചന്ദ്രശേഖർ ആരോപിച്ചു. ആം ആദ്മി പാർട്ടി (എഎപി) തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഇത് നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയ്ക്ക് അയച്ച കത്തിലാണ് ദക്ഷിണേന്ത്യയിലെ പാർട്ടിയിലെ സുപ്രധാന സ്ഥാനത്തിനും രാജ്യസഭാ സീറ്റിനുമായി താൻ ആം ആദ്മി പാർട്ടിക്ക് 50 കോടിയിലധികം രൂപ നൽകിയതായി സുകേഷ് ചന്ദ്രശേഖറും അവകാശപ്പെടുന്നത്. ഒക്‌ടോബർ ഏഴിന് അയച്ച കത്ത് ആംആദ്മി പാര്‍ട്ടി തട്ടിപ്പ് പാര്‍ട്ടിയാണെന്നതിന്‍റെ തെളിവാണ് എന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നു.

ആരോപണങ്ങൾ തികച്ചും സാങ്കൽപ്പികമാണെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്നും, ഞായറാഴ്ച 135 പേർ മരിച്ച മോർബി പാലം ദുരന്തത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഇതെന്നുമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചത്.

"ഇന്നലെയാണ് മോർബി ദുരന്തമുണ്ടായത്. എല്ലാ ടിവി ചാനലുകളും ഇന്നലെ ഈ വിഷയം ഉന്നയിച്ചെങ്കിലും ഇന്ന് അത് അപ്രത്യക്ഷമായി, സുകേഷ് ചന്ദ്രശേഖറിന്റെ ആരോപണങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇത് മൊർബിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നട്ട തികച്ചും സാങ്കൽപ്പിക കഥയാണെന്ന് മനസിലാകുന്നില്ലെ ?" കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Scroll to load tweet…

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അവർ പരിഭ്രാന്തിയിലാണ്. ഈ വർഷങ്ങളിലെല്ലാം അവർക്ക് തിരഞ്ഞെടുപ്പ് സമയത്ത് ഒന്നും ചെയ്യേണ്ടിവന്നിട്ടില്ല. ബി.ജെ.പി.യും കോൺഗ്രസും ഒത്തുചേർന്ന് പ്രവർത്തിച്ചു. ഇത്തവണ ആം ആദ്മി പാർട്ടി കാരണം അവർ നന്നായി പണിയെടുക്കേണ്ടി വരുന്നു. അവർ അത്യന്തം നിരാശരാണ്. സത്യേന്ദർ ജെയ്‌നെതിരെ വ്യാജവാർത്തകൾ നിരത്താൻ ശ്രമിച്ചയാളാണ് മനീഷ് സിസോദിയയെ മദ്യ കുംഭകോണം ആരോപിച്ച് കുടുക്കാൻ ശ്രമിച്ചതെന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്കെതിരെ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

ലഫ്റ്റനന്റ് ഗവർണർക്ക് സുകേഷ് ചന്ദ്രശേഖർ അയച്ച കത്തിന്റെ സ്ക്രീൻഷോട്ടുകൾ നിരവധി ബിജെപി നേതാക്കൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. "കൊള്ളക്കാരന്‍റെ വീട്ടില്‍ മോഷണം നടന്നായി വാര്‍ത്തകളില്‍ നിന്നും അറിഞ്ഞു. കൊള്ളക്കാരന്‍റെ പേര് സുകേഷ് ചന്ദ്രശേഖർ. അയാളെ മോഷ്ടിച്ച കള്ളന്‍ ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദ്ര ജെയിൻ " ബിജെപിയുടെ സംബിത് പത്ര പറഞ്ഞു.

2015 മുതൽ ദില്ലി മന്ത്രിയെ തനിക്ക് അറിയാമെന്നും ജെയിൻ പലതവണ അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചിട്ടുണ്ടെന്നും സുകേഷ് ചന്ദ്രശേഖർ കത്തിൽ അവകാശപ്പെട്ടു. ജയിലിൽ തന്റെ സുരക്ഷ ഉറപ്പാക്കാൻ 2019-ൽ ജെയിൻ തന്നിൽ നിന്ന് 10 കോടി രൂപ വാങ്ങിയതായി ജെയിൻ ആരോപിച്ചു. ദില്ലി ഡയറക്ടർ ജനറൽ (ജയിൽ) സന്ദീപ് ഗോയലിന് 12.50 കോടി രൂപ നൽകിയതായും സുകേഷ് ചന്ദ്രശേഖർ അവകാശപ്പെട്ടു.

വ്യവസായികളും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളിൽ നിന്ന് പണം തട്ടിയ കേസിൽ 2017 മുതൽ സുകേഷ് ചന്ദ്രശേഖർ ജയിലിലാണ്. ആഴ്ചകൾക്കുള്ളിൽ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എഎപി-ബിജെപി പോരാട്ടത്തിലെ പുതിയ ആരോപണമായിരിക്കുകയാണ് സുകേഷ് ചന്ദ്രശേഖർ.

തൂക്കുപാലം ദുരന്തം; മോദി സന്ദർശിക്കാനിരിക്കെ ഒറ്റരാത്രികൊണ്ട് ആശുപത്രി നവീകരണം, ഫോട്ടോഷൂട്ടിനെന്ന് പ്രതിപക്ഷം

പ്രതിപക്ഷം ചിതറും; ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി: ഏഷ്യാനെറ്റ് ന്യൂസ് ഗുജറാത്ത് അഭിപ്രായ സര്‍വേ