നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികന് കോടതി ജാമ്യം. തിരുവനന്തപുരം സ്വദേശി ഫാദർ ഗോഡ്വിനാണ് ജാമ്യം അനുവദിച്ചത്.

ദില്ലി: മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന് കോടതി ജാമ്യം അനുവദിച്ചു. രത്‍ലം ജില്ലാ കോടതിയാണ് തിരുവനന്തപുരം സ്വദേശി ഫാദർ ഗോഡ്വിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 12 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെ പൊലീസ് നടപടികൾ വൈകിപ്പിക്കുകയാണെന്ന് സഹപ്രവർത്തകർ ആരോപിച്ചിരുന്നു. 25 വർഷമായി ഉത്തരേന്ത്യയിലും 12 വർഷമായി മധ്യപ്രദേശിലെ ജബുവയിലും പ്രവർത്തിക്കുന്നയാളാണ് വൈദികൻ ഗോഡ്വിൻ.

YouTube video player