തെലങ്കാനയിലെ സൂര്യാപേട്ടിൽ ബുധനാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. ഹൈദരാബാദിൽനിന്ന് ആന്ധ്രപ്രദേശിലെ എലുരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു.

വിജയവാഡ: തെലങ്കാനയിൽ സ്വകാര്യബസ് ലോറിയിലേക്ക് ഇടിച്ചുകയറി ആറുപേർ മരിച്ചു. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളാണ്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെലങ്കാനയിലെ സൂര്യാപേട്ടിൽ ബുധനാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. ഹൈദരാബാദിൽനിന്ന് ആന്ധ്രപ്രദേശിലെ എലുരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു.

റോഡിലെ ഡിവൈഡറിൽ ഇടിച്ചുനിന്ന ലോറിക്ക് പിറകിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികവിവരം. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനമറിയിച്ചു.