11:31 PM (IST) Aug 11

ആശ്വാസം: ഡാമുകളിലെ ഷട്ടറുകള്‍ അടയ്ക്കുന്നു

ഇരട്ടയാർ, കല്ലാർ എന്നീ എന്നീ ഡാമുകളുടെ ഷട്ടറുകൾ അടച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറിന്‍റെ ഉയരം 50 മുതൽ 20 സെന്‍റീമീറ്റർ വരെ കുറഞ്ഞിട്ടുണ്ട്. മറ്റു റിസർവോയറിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കും റിസർവോയറില്‍ നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്കും ഇപ്പോൾ സ്ഥിരഗതിയിലാണ്. 

11:04 PM (IST) Aug 11

ദുരിതാശ്വാസ ക്യാമ്പിൽ നാളെ മുതൽ സൗജന്യമായി പാൽ നൽകുമെന്ന് മിൽമ

മധ്യ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നാളെ മുതൽ സൗജന്യമായി പാൽ നൽകുമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ

10:46 PM (IST) Aug 11

ആലപ്പുഴയില്‍ ആയിരത്തിലേറെ ഹെക്ടര്‍ കൃഷി നശിച്ചു

അപ്പർ കുട്ടനാട് മേഖലകളിൽ 14 പാടശേഖരങ്ങളിലായി ആയിരം ഹെക്ടറിലെ കൃഷി നശിച്ചു. എണ്ണൂറിലധികം വീടുകളിൽ വെള്ളം കയറി. 6200 പേരാണ് ജില്ലയിലെ 48 ദുരിതാശ്വാസ ക്യാമ്പുകളിലായിയുള്ളത്.

Read More: വെള്ളപ്പൊക്കം രൂക്ഷമായി: ആലപ്പുഴയില്‍ ആയിരത്തിലേറെ ഹെക്ടര്‍ കൃഷി നശിച്ചു

10:34 PM (IST) Aug 11

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിനസത്തിനിടെ പെയ്തത് 467 മില്ലി മഴ

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കിട്ടിയത് 467 മില്ലി മഴ. ഈ കാലവർഷത്തിൽ കിട്ടേണ്ട മഴയുടെ നാലിലൊന്നും കിട്ടിയത് ഈ അഞ്ച് ദിവസം കൊണ്ടാണ്. നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. സംസ്ഥാനത്തെ കാലാവസ്ഥയിലുണ്ടായ അപകടകരമായ ചില മാറ്റങ്ങളിലേക്കാണ് അടുപ്പിച്ചുള്ള വര്‍ഷങ്ങളിലുണ്ടായ പ്രളയം വിരല്‍ ചൂണ്ടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. 

Read More: കാലവര്‍ഷത്തില്‍ കിട്ടേണ്ട മഴയുടെ നാലി‍ലൊന്നും അഞ്ച് ദിവസം കൊണ്ട് പെയ്തു

10:27 PM (IST) Aug 11

കോഴിക്കോട് ജില്ലയിൽ ആകെ 317 ക്യാമ്പുകള്‍

കോഴിക്കോട് ജില്ലയിൽ 317 ക്യാമ്പുകളിലായി 18024 കുടുംബങ്ങളിലെ 58317 പേർ കഴിയുന്നു

10:22 PM (IST) Aug 11

സൗജന്യമായി പാൽ നൽകുമെന്ന് മിൽമ

മധ്യകേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നാളെ മുതൽ സൗജന്യമായി പാൽ നൽകുമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ അറിയിച്ചു. 

09:58 PM (IST) Aug 11

കൈനകരിയിൽനിന്ന് ഒഴിപ്പിച്ചവർക്കായി ക്യാമ്പ് തുറന്നു

കുട്ടനാട്ടിലെ കൈനകരിയിൽ പാടശേഖരങ്ങളിൽ മട വീണതിനെ തുടർന്ന് ദുരിതത്തിലായവരെ പുനരധിവസിപ്പിക്കുന്നതിനായി ആലപ്പുഴ എസ്ഡിവിജെബിഎസ് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 

ഇന്ന് വൈകുന്നേരത്തോടെ ആകെ 80 കുടുംബങ്ങളിലായി 333 പേരാണ് ക്യാമ്പിലുള്ളത്. ജലഗതാഗത വകുപ്പിന്റെ രണ്ടു ബോട്ടുകളും മൂന്നു വാട്ടർ ആംബുലൻസും രണ്ട് ഫയർ ആന്റ് റസ്‌ക്യൂ ബോട്ടുകളും ചേർന്നാണ് കുടുംബങ്ങളെ കൈനകരിയിൽ നിന്നും ഒഴിപ്പിച്ച് ആലപ്പുഴയിലെത്തിച്ചത്.

Read More: കൈനകരിയിൽ ഒഴിപ്പിച്ചവർക്കായി ക്യാമ്പ് തുറന്നു

09:55 PM (IST) Aug 11

രാജ്യം കേരളത്തിനൊപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയോട് കേരളത്തിലെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി . "ക്യാന്പുകളിൽ കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്" . രാജ്യം കേരളത്തിന് ഒപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി. കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. 

09:50 PM (IST) Aug 11

കോഴിക്കോട്: ദുരിതാശ്വാസക്യാംപില്‍ അരലക്ഷത്തോളം പേര്‍

സംസ്ഥാനത്ത് ഏറ്റവും അധികം ആളുകളെ പ്രളയം ബാധിച്ചത് കോഴിക്കോട് ജില്ലയിലാണ്. അരലക്ഷത്തിലേറെ പേർ ദുരിതാശ്വാസ ക്യാംപുകളിലായി. പുഴകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവർത്തനം സജീവമായി. വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയവർ പാമ്പടക്കമുള്ള ഇഴജന്തുക്കളെകണ്ട് പകച്ച് നിൽക്കുകയാണ്.

Read More: ദുരിതാശ്വാസക്യാംപില്‍ അരലക്ഷത്തോളം പേര്‍: പ്രളയത്തില്‍ പതറി കോഴിക്കോട്

09:05 PM (IST) Aug 11

പെരിയവരെ പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു

ഇടുക്കി മൂന്നാർ പെരിയവരെ പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ചെറിയ വാഹനങ്ങളാണ് കടത്തി വിടുന്നത്. താത്കാലിക പാലം നിർമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്

08:53 PM (IST) Aug 11

ക്യാമ്പുകളില്‍ നിന്ന് പോകുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കും: ആരോഗ്യമന്ത്രി

ക്യാമ്പുകളില്‍ നിന്ന് പോകുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുമ്പോൾ തങ്ങളുടെ വീട് നഷ്ടപ്പെട്ടതിലും, വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടതിലും, രേഖകൾ നഷ്ടപ്പെട്ടതിലുമുള്ള സങ്കടമാണ് എല്ലാവരും പങ്കുവെച്ചത്. ചിലർ മാനസിക സംഘർഷത്തിലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പ്രളയ ദുരിതം നേരിട്ട് സ്വന്തം വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് ഉണ്ടാകാനിടയുള്ള മാനസിക സംഘര്‍ഷങ്ങള്‍ പരിഗണിച്ച് ഇത്തരം ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി പ്രത്യേക ആരോഗ്യ-കൗണ്‍സലിംഗ് സംഘത്തെ സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

08:29 PM (IST) Aug 11

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഡബ്ല്യുസിസിയും

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ത്ത് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് കൂട്ടായ്മ. നാളെ രാവിലെ 10 മണി മുതല്‍ കലൂരിലെ മാമാങ്കം സ്റ്റ്യുഡിയോയില്‍ ദുരിതാശ്വാസക്യാമ്പിലേക്ക് ആവശ്യമായ സാധൻങ്ങള്‍ ശേഖരിക്കുന്നു. കേരളത്തിനായി ഒരുമിച്ച് നില്‍ക്കാമെന്ന് സംഘാടകര്‍. 

08:20 PM (IST) Aug 11

നാളെ എവിടെയും റെഡ് അലര്‍ട്ട് ഇല്ല

നാളെ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് ഇല്ല, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

08:17 PM (IST) Aug 11

ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ കളക്ടറും സബ് കളക്ടറും

കനത്തമഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ദുരിതത്തിലായവര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയും സബ് കളക്ടര്‍ കൃഷ്ണ തേജയും. ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യവസ്തുക്കള്‍ നല്‍കാനാണ് അദീല അബ്ദുള്ളയും സബ് കളക്ടര്‍ കൃഷ്ണ തേജയും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Read More: ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആലപ്പുഴ കളക്ടറും സബ് കളക്ടറും

08:14 PM (IST) Aug 11

നാല് ദിവസത്തിനിടെ തകര്‍ന്നത് 3052 വീടുകള്‍, കാണാതായവര്‍ 67 പേര്‍

മഴക്കെടുതിയില്‍ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍. ഇതില്‍ 265 വീടുകള്‍ പൂര്‍‍ണ്ണമായും നശിച്ചു. 2,787 വീടുകള്‍ ഭാഗികമായി തകര്‍ന്നു. രണ്ടരലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതെന്നും സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും നാശം വിതച്ചത് മലപ്പുറം ജില്ലയിലാണ്.

Read More: നാല് ദിവസത്തിനിടെ തകര്‍ന്നത് 3052 വീടുകള്‍, കാണാതായവര്‍ 67 പേര്‍; സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

07:46 PM (IST) Aug 11

മഴക്കെടുതിയിൽ മരണം 76 ആയി

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 76 ആയി .

07:39 PM (IST) Aug 11

കോഴിക്കോട്: മരം മുറിക്കുന്നതിനിടെ ഒരാള്‍ മരിച്ചു

കോഴിക്കോട് ഒരു മരണം കൂടി.വടകര തൂണേരിയിൽ ഇബ്രാഹിം മരം മുറിക്കുന്നതിന് ഇടയിൽ മരത്തിൽ നിന്ന് വീണ് മരിച്ചു. ഇതോടെ ജില്ലയിൽ മരണം 17 ആയി

07:37 PM (IST) Aug 11

കെഎസ്ആർടിസി ബസ്സുകൾ ഓടിത്തുടങ്ങി

പാലക്കാട് നിന്ന് ചുരം വഴി അട്ടപ്പാടിയിലേക്ക് കെഎസ്ആർടിസി ബസ്സുകൾ ഓടിത്തുടങ്ങി. മുഴുവൻ സർവീസുകളും പതിവുപോലെ നടക്കുന്നുണ്ടെന്ന് പാലക്കാട് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. 

07:24 PM (IST) Aug 11

'ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ തിരച്ചില്‍ നടത്തേണ്ടത് ജെസിബിയുപയോഗിച്ചല്ല'

മണ്ണടിച്ചിലും ഉരുൾ പൊട്ടലും നടന്ന സ്ഥലം അസ്ഥിരമായതിനാൽ ഏറെ വാഹനങ്ങളും, പ്രത്യേകിച്ച് ജെ സി ബി യും ഹെവി വാഹനങ്ങളും എത്തിക്കുന്നത് അപകട സാധ്യത കൂട്ടുമെന്ന് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഉരുള്‍പൊട്ടിയ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ വിഐപികളുടെ സന്ദര്‍ശനം വേണ്ടെന്നും തുമ്മാരക്കുടി.

Read More: ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ തിരച്ചില്‍ നടത്തേണ്ടത് ജെസിബിയുപയോഗിച്ചല്ല, വിഐപികളും വേണ്ട: മുരളി തുമ്മാരുകുടി

07:16 PM (IST) Aug 11

രാഹുല്‍ ഗാന്ധി ദുരിതബാധിതരെ കാണാനെത്തി

കുണ്ടുതോട് വീട് തകർന്ന് മരിച്ച യുനുസിന്‍റെ കുട്ടികളെ കാണാന്‍ രാഹുൽ ഗാന്ധി എത്തി