ആര്‍ടിപിസിആര്‍ നിരക്ക് 500 ആക്കിയ നടപടി റദ്ദാക്കി; പുനപരിശോധിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം
കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടർന്നാണ് സർക്കാർ ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി നിജപ്പെടുത്തിയത്.
കൊച്ചി: കൊവിഡ് പരിശോധനയ്ക്കുളള ആർടിപിസിആർ (RTPCR) നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി (highcourt) റദ്ദാക്കി. ഏകപക്ഷീയമായ തീരുമാനമെന്നാരോപിച്ച് ലാബ് ഉടമകളും ഇൻഷൂറൻസ് കമ്പനിയും നൽകിയ ഹർജിയിലാണ് നടപടി. 1700 രൂപയായിരുന്ന ആർടിപിസിആർ നിരക്കാണ് സർക്കാർ ഉത്തരവിലൂടെ 500 രൂപയാക്കി കുറച്ചത്. എന്നാൽ തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായിട്ടാണ് നിരക്ക് കുറച്ചതെന്നാരോപിച്ചാണ് ലാബ് ഉടമകൾ ഹർജി നൽകിയത്. ഈ വാദം അംഗീകരിച്ച കോടതി നിരക്ക് നിശ്ചയിക്കും മുമ്പ് ലാബ് ഉടമകളുടെ ഭാഗം കൂടി സർക്കാർ കേൾക്കേണ്ടതായിരുന്നെന്ന് നിരീക്ഷിച്ചു.
- Read Also : പ്ലസ് വൺ സീറ്റ് വിഷയത്തിൽ സഭയിൽ ബഹളം: ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാമെന്ന് സതീശൻ
- Read Also : പുതുശ്ശേരിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഎം; ഏരിയാ കമ്മിറ്റി അച്ചടക്ക നടപടികൾ ജില്ലാ നേതൃത്വം തിരുത്തി
മറുഭാഗം കേൾക്കാതെയുളള ഉത്തരവെന്ന വാദം അംഗീകരിച്ചാണ് നടപടി. ലാബ് ഉടമകൾക്ക് പറയാനുളളത് കൂടി കേട്ട് നിരക്ക് സംബന്ധിച്ച പുതിയ ഉത്തരവിറക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ രണ്ട് സാധ്യതകളാണ് ഇനി സർക്കാരിന് മുന്നിലുളളത്. ഒന്നുകിൽ കോടതി പറഞ്ഞതുപോലെ ലാബുടമകളുമായി ആലോചിച്ച് പുതിയ ഉത്തരവിറക്കുക. അല്ലെങ്കിൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിൽ അടിയന്തരമായി അപ്പീൽ നൽകുക.
- Read Also : 'ഹരിത'യെ ചൊല്ലി പ്രതിപക്ഷ ബഹളം; ചോദ്യം റദ്ദാക്കണമെന്ന് സതീശന്, ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
- Read also : ലഖിംപൂർ സംഭവത്തിൽ ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തു; സംഘർഷത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു