കനത്ത മഴ തുടരുന്നു; ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കും - Live updates

kerala floods 2019 heavy rain and landslides in northern kerala rain to continue weather live updates

ഇന്നലെ 30 പേർ മരിച്ചതോടെ മഴക്കെടുതികളിൽ മരിച്ചവരുടെ ആകെ എണ്ണം 42 ആയി. തിങ്കളാഴ്ച മുതൽ മഴ വീണ്ടും കനക്കും. ശനിയാഴ്ച മഴ അൽപം കുറഞ്ഞേക്കും. തത്സമയ വിവരങ്ങൾ ...

8:38 AM IST

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക്‌ തുറക്കും. 8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്‌. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

8:35 AM IST

വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 186 ക്യാമ്പുകള്‍

വയനാട് ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 186 ക്യാമ്പുകള്‍. വിവിധ ക്യാമ്പുകളിലായി കാല്‍ ലക്ഷത്തോളം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. 

8:33 AM IST

കുട്ടനാടിന്റെ താഴ്ന്ന ഭാഗങ്ങളിലേക്ക് കിഴക്കന്‍ വെള്ളം എത്തുന്നു

കുട്ടനാടിന്റെ താഴ്ന്ന ഭാഗങ്ങളിൽ കിഴക്കൻ വെള്ളം എത്തി തുടങ്ങി. വീട് വിട്ട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക്  പോകാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. ആലപ്പുഴ ചങ്ങനാശേരി റോഡിലും വെള്ളം കയറി തുടങ്ങി.

8:31 AM IST

മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍

മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടങ്ങി. കനത്ത മഴ തെരച്ചിലിനെ ബാധിക്കുന്നു.

8:30 AM IST

കാസർകോട് കനത്ത മഴ തുടരുന്നു

കാസർകോട് കനത്ത മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം വെള്ളം ഉയർന്നു. തേജസ്വിനി പുഴ കര കവിഞ് കയ്യൂർ അരയകടവ് പ്രദേശം പൂർണമായും വെള്ളത്തിലാണ്. ഇന്നലെ സ്ഥലത്തെ ഉയർന്ന വീടുകളിലേക്കാണ് ആളുകൾ മാറി താമസിച്ചത്. ഇന്ന് അവിടേക്കും വെള്ളം കയറി. 

7:38 AM IST

തിരിച്ചടിയായി മണ്ണിടിച്ചില്‍

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍ . രക്ഷാപ്രവർത്തകർക്ക് പുത്തുമലയില്‍ എത്താനാകുന്നില്ല .

7:33 AM IST

പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു

പെരിയാറിലെ ജലനിരപ്പ് 3.4 മീറ്റർ ആയി കുറഞ്ഞു. ഇന്നലെ രാവിലെ ഇത് 5.15 മീറ്റർ ആയിരുന്നു. കൊച്ചി വിമാനത്താവളത്തിലെ റൺവേയിലെ വെള്ളവും കുറഞ്ഞ് തുടങ്ങി.

7:23 AM IST

ചാലക്കുടിയില്‍ ജലനിരപ്പ് താഴുന്നു

ചാലക്കുടിയില്‍ മഴ കുറഞ്ഞു. വീടുകളില്‍ നിന്ന് വെള്ളമിറങ്ങി. വെള്ളം പൊങ്ങിയ പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് താഴ്ന്നു. പെരിയാറില്‍ ജലനിരപ്പ് 4.8 മീറ്ററായി കുറഞ്ഞു.
 

7:18 AM IST

ബാണാസുര സാഗർ തുറന്നേക്കും

വൃഷ്ടി പ്രദേശത്ത് അതിതീവ്ര മഴ . പനമരം, കോട്ടത്തറ, പടിഞ്ഞാറെത്തറ പഞ്ചായത്തുകളില്‍ ജാഗ്രതാനിര്‍ദ്ദേശം . അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും .  7:30ന് മുമ്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം . എട്ട് മണിക്ക് കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം.

7:15 AM IST

12 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

കണ്ണൂര്‍ ശ്രീകണ്ഠാപുരം മടമ്പത്ത് 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍. രക്ഷാപ്രവർത്തനം തുടരുന്നു .

7:14 AM IST

ട്രെയിനുകള്‍ റദ്ദാക്കി

ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നില്ല . കണ്ണൂര്‍^ആലപ്പുഴ എക്സ്പ്രസ്, പുതുച്ചേരി^മംഗളുരു എക്സ്പ്രസ്, കോയന്പത്തൂര്‍^മംഗളുരു ഇന്‍റര്‍ സിറ്റി എക്സ്പ്രസ്, മംഗലാപുരം^കോയന്പത്തൂര്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ്, കണ്ണൂര്‍^കോയന്പത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട്^ഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്^തൃശ്ശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍^കോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് ടൗൺ^കോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് എറണാകുളം^പാസഞ്ചര്‍, കോയന്പത്തൂര്‍^മംഗളൂരു പാസഞ്ചര്‍, തൃശ്ശൂര്‍^കണ്ണൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പൂർണമായി റദ്ദാക്കി

7:09 AM IST

കവളപ്പാറയില്‍ കനത്ത മഴ, രക്ഷാപ്രവർത്തനം ദുഷ്കരം

കവളപ്പാറയില്‍ രക്ഷാപ്രവർത്തനം ദുഷ്കരം. കവളപ്പാറയില്‍ എത്താനാകാതെ സൈന്യം

7:00 AM IST

12 തീവണ്ടികൾ പൂർണമായും റദ്ദാക്കി

പലയിടത്തും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനായില്ല . ഷൊർണൂർ^കോഴിക്കോട് പാതയില്‍ മണ്ണിടിഞ്ഞു . ആലപ്പുഴ വഴിയുള്ള ഗതാഗതം സാധാരണ നിലയിലേക്ക് .

6:38 AM IST

മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി

സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി.കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ഷൊർണൂർ^കോഴിക്കോട് പാതയില്‍ സ്ഥിതി മോശമായി തുടരുന്നു.

6:30 AM IST

മഴയൊഴിയാതെ വയനാട്

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . കാസർകോട് ശക്തമായ മഴയും കാറ്റും. ഇടുക്കിയിലും പാലക്കാടും മഴ കുറയുന്നു .

6:21 AM IST

കോഴിക്കോട്ട് ഗ്രാമ പ്രദേശങ്ങളില്‍ വെള്ളം കയറി

കോഴിക്കോട് കണ്ണാടിക്കൽ, തടമ്പാട്ട് താഴം, മാനാരി,തിരുവണ്ണൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങിലും വെള്ളം കയറി.

6:03 AM IST

ഇതുവരെ 42 മരണം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനിടെ 42 മരണം .

6:02 AM IST

7 ജില്ലകളില്‍ റെഡ് അലര്‍ട്ട്

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട്

6:01 AM IST

തെരച്ചില്‍ പുനരാരംഭിക്കും

കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ രാവിലെ പുനരാരംഭിക്കും . കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും . കോട്ടക്കുന്നില്‍ തെരച്ചില്‍ ഇന്നും തുടരും.

5:58 AM IST

കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും

സംസ്ഥാനത്ത് 929 ദുരിതാശ്വാസ ക്യാന്പുകളിലായി 93,088 പേർ . 23,891 കുടുംബങ്ങള്‍ ക്യാന്പുകളില്‍ .

2:16 AM IST

ചുരത്തിൽ വാഹനത്തിന് നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു . രാത്രി 12 മുതൽ രാവിലെ 6 വരെ വാഹന ഗതാഗതവും അനുവദിക്കില്ല

12:50 AM IST

ഒരു മരണം കൂടി

കോഴിക്കോട് പ്രളയക്കെടുതിയിൽ ഒരു മരണം കൂടി . കോഴിക്കോട്, പടനിലം സ്വദേശി പുഷ്പരാജനാണ് മരിച്ചത് . രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ നിന്ന് കാണാതാവുകയായിരുന്നു . ഇതോടെ മഴക്കെടുതിയിൽ കേരളത്തിൽ മരണം നാൽപ്പതായി.

12:05 AM IST

ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

12:00 AM IST

ബാണാസുര സാഗർ തുറക്കും

ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും. രാവിലെ 7:30ന് മുന്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം.

11:55 PM IST

സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 30 മരണം; ആകെ മരണം 40

കനത്ത മഴയും കാറ്റും ദുരിതപ്പെയ്ത്ത് വിതച്ച വെള്ളിയാഴ്ച മാത്രം കേരളത്തിൽ ആകെ മരണം 30. ഇതോടെ, മിന്നൽപ്പേമാരിയിൽ ആകെ മരിച്ചവരുടെ എണ്ണം 40 ആയി. വൈകിട്ട് 3 മണി വരെ കണക്കാക്കിയ മറ്റ് വിവരങ്ങൾ ഇങ്ങനെ: 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു. മലപ്പുറം 2, വയനാട് 3, പത്തനംതിട്ട 1, തൃശ്ശൂർ 1, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് സേനാവിന്യാസം. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ആർമി യൂണിറ്റുകളെ വിന്യസിച്ചു.

11:54 PM IST

കോഴിക്കോട് ഒരു മരണം കൂടി

കോഴിക്കോട് ഒരു മരണം കൂടി. രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ കാണാതായ പടനിലം സ്വദേശി പുഷ്പരാജന്‍റെ (35) മൃതദേഹം കണ്ടെടുത്തു. ഇതോടെ കോഴിക്കോട് ജില്ലയിലെ ആകെ മരണം 9 ആയി.

11:31 PM IST

കേരളത്തിലെ വിവിധ ഡാമുകളും അവിടത്തെ ജലനിരപ്പും

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഡാമുകൾ തുറക്കാൻ സാധ്യതയുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 18 ഡാമുകളാണ് തുറന്നിരിക്കുന്നത്. എന്നാൽ, കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇത് പൂർണമായും തെറ്റാണെന്ന് കെഎസ്ഇബി അറിയിക്കുന്നു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുത് എന്നും കെഎസ്ഇബി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നത്. കെഎസ്ഇബിയുടെ മറ്റ് ഡാമുകൾ തുറക്കേണ്ട സാഹചര്യം ഉടനൊന്നും ഉണ്ടാകില്ല.

വിവിധ ജില്ലകളിൽ തുറന്ന ഡാമുകളും ജലനിരപ്പും എങ്ങനെ? വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

9:36 PM IST

കാസർകോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 10 ശനി ) ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. 

ശക്തമായ മഴ ജില്ലയിൽ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ശനിയാഴ്ചകളിൽ പ്രവർത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ആഗസ്റ്റ്10-ന് ഒരു കാരണവശാലും പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു

8:50 PM IST

താമരശ്ശേരി ചുരത്തിൽ വാഹനനിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ഹെവി വെഹിക്കിൾ ഗതാഗതം പൂർണമായും നിരോധിച്ചു. രാത്രി 12 മുതൽ രാവിലെ ആറു വരെ വാഹനഗതാഗതം അനുവദിക്കില്ല.

8:45 PM IST

കക്കയം ഡാമിനടുത്തുള്ളവർ ഉടൻ മാറിത്താമസിക്കണം

കക്കയം ഡാമിന്‍റെ ഷട്ടറുകൾ 5 അടി വരെ ഉയർത്തുന്നു. കുറ്റ്യാടി പുഴയുടെ തീരത്ത്, താഴ്ന്ന പ്രദേശത്തുള്ള, ഇനിയും മാറി താമസിക്കാത്തവർ അടിയന്തിരമായി ക്യാമ്പുകളിലേക്ക് മാറണം.

8:35 PM IST

ബാണാസുരസാഗർ അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും

ബാണാസുര സാഗർ അണക്കെട്ടിന്‍റെ ചുറ്റുപാടുമുള്ള എല്ലാവരെയും നാളെ രാവിലെ 7.30-നു മുൻപ് ഒഴിപ്പിക്കാൻ നിർദേശം. പ്രദേശത്ത് ഒന്നര മീറ്ററോളം ഉയരത്തിൽ വെള്ളം കയറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. 

8:30 PM IST

ആലപ്പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

ആലപ്പുഴ വലിയ കലവൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വൈകിട്ടോടെയാണ് ഇവരെ കാണാതായത്. അൽപസമയം മുൻപ് അഗ്നിരക്ഷാ സേനയുടെ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കിട്ടിയത്.

8:15 PM IST

കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി തടസ്സപ്പെട്ടു

ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നത് കാരണം അരീക്കോട് 220 KV ലൈനും കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇത് മൂലം കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ വൈദ്യുതി മുടങ്ങും.

7:58 PM IST

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വഴി ട്രെയിൻ ഗതാഗതം നിർത്തി

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തി. സ്റ്റേഷൻ അടച്ചിട്ടു. ട്രാക്കിൽ വെള്ളം കയറിയതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തീവണ്ടിഗതാഗതം നിർത്തി വച്ചിരിക്കുകയാണെന്ന് അറിയിപ്പ്. 

7:52 PM IST

കക്കയം ഡാമിന്റെ ഷട്ടർ  നാല് അടിയാക്കി ഉയർത്തി

കക്കയം ഡാമിന്റെ ഷട്ടർ  നാല് അടിയാക്കി ഉയർത്തി. കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തുറയൂർ ബണ്ട് കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്.  നദീതീരത്തുള്ള തുറയൂർ പയ്യോളി പ്രദേശങ്ങളിലെ ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മുൻകരുതൽ എന്ന നിലയിൽ മാറി താമസിക്കേണ്ടതാണെന്ന് കളക്ടർ ജാഗ്രതാ നിർദേശം നൽകി. രാത്രി മഴ ശക്തി കൂടാനുള്ള സാധ്യത പരിഗണിച്ചാണ് മുൻകരുതൽ നിർദേശം.

7:06 PM IST

പാലക്കാട് ചളവറയിൽ ഉരുൾപൊട്ടൽ, ആളപായമില്ല

ചളവറ പഞ്ചായത്തിലെ കയിലിയാട് വഴുക്കമ്പാറ മലയിൽ ഉരുൾപൊട്ടൽ. 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

6:46 PM IST

തിരുവനന്തപുരം റെയിൽവെ ഡിവിഷൻ നമ്പറുകൾ

തിരുവനന്തപുരം റെയിൽവെ ഡിവിഷനിലെ ഹെൽപ് ലൈൻ നമ്പറുകൾ:

Helpdesk numbers of Thiruvananthapuram Division

1072
9188292595
9188293595.

Passengers can call any of these three numbers to get information about Train services in Thiruvananthapuram Division.

6:45 PM IST

വൈദ്യുതി മുടങ്ങുമെന്ന പ്രചാരണം വ്യാജം

6:35 PM IST

പൊലീസ് കൺട്രോൾ റൂം തുറന്നു: നമ്പർ

6:34 PM IST

സംസ്ഥാനത്തെ റോഡുകൾ വ്യാപകമായി തകർന്നെന്ന് മന്ത്രി

ഉരുൾപൊട്ടലിലും പ്രളയത്തിലും സംസ്ഥാന- ദേശീയ പാതകൾ വ്യാപകമായി തകർന്നെന്ന് മന്ത്രി ജി സുധാകരൻ. 60 ഇടങ്ങളിൽ വലിയ നാശനഷ്ടം
കോടികളുടെ നാശനഷ്ടമെന്നും ജി സുധാകരൻ. ദുരന്ത മേഖലകളിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ  ഓരോ ജില്ലയിലും ഒരു ചീഫ് എഞ്ചിനിയറെയും സൂപ്രണ്ട് എഞ്ചിനീയറേയും നിയോഗിച്ചു. കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും പൊതുമരാമത്ത് മന്ത്രി. 

6:32 PM IST

പുത്തുമലയിൽ കണ്ടെത്തിയ മരിച്ചവരുടെ വിവരങ്ങൾ

  • പുത്തുമല ദുരന്തത്തിൽ മരിച്ച ഖാലിദ് എന്നയാളുടെ മകൻ ഇജാസിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. ഖാലിദിന്‍റെ അമ്മയെ ഇനിയും കണ്ടെത്താനുണ്ട്. 
  • മരിച്ചവരിൽ 4 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചു.

  • നാട്ടുകാരായ സാലിദ്‌ (45), ഇബ്രാഹിം (38), അയൂബ് (42) എന്നിവരുടെ മൃതദേഹങ്ങളും പൊള്ളാച്ചി സ്വദേശിയായ കാർത്തിക് (27) എന്നയാളുടെ മൃതദേഹവുമാണ് മേപ്പാടി ജനറൽ ഹോസ്പിറ്റലിലും, മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലുമായി എത്തിച്ചത്.

6:31 PM IST

കൊച്ചിയിൽ നിന്നുള്ള 12 വിമാനങ്ങൾ നാളെ തിരുവനന്തപുരത്തു നിന്ന് സർവീസ് നടത്തും

എയർ ഇന്ത്യ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. കൊച്ചിയിൽ നിന്നുള്ള 12 വിമാനങ്ങൾ നാളെ തിരുവനന്തപുരത്തു നിന്ന് സർവീസ് നടത്തും. വിവരങ്ങൾ:

RESCHEDULING/RE-ROUTING OF AIR INDIA FLIGHTS 

ALL AIR INDIA FLIGHTS TO AND FROM COK WILL BE OPTG TO TRV FOR 10TH AND 11TH AUG 2019

AS UNDER:

1). AI 933/934/047 TO OPT AS DEL/TRV/DXB/TRV/DEL AS PER SCHEDULE.(B-787 A/C) OF 10TH AND 11TH AUG 19

2). AI 509/510 TO OPT AS MAA/TRV/MAA OF 10TH AND 11TH AUG 19.(SCH A/C)

3). AI 511/512 TO OPT AS TRV/DEL/TRV OF 10TH AND 11TH AUG 19(SCH A/C.)

4). AI 054/682 TO OPT AS BOM/TRV/BOM OF 10TH AND 11TH AUG 19(SCH A/C)

6). AI 466 WILL OVERFLY COK AND WILL OPT TRV/DEL OF 10TH AND 11TH AUG 19.(SCH A/C)

7). AI 048 WILL OVERFLY COK AND WILL OPT DEL/TRV . OF 10TH AUG 19 ONLY.(SCH A/C)

8). AI 681/055 TO OPT AS BOM/TRV/BOM  OF 10TH AUG 19 ONLY.(SCH A/C)

9). AI 964 TO OPT AS JED/TRV OF 09TH  AUG 19. (ON B744)

10). AI 963 TO OPT AS TRV/JED OF 10TH AUG 19.(ON B744)

11). AI 587 TO OPT AS BLR/TRV OF 09TH/10TH AUG 19 (SCH A/C)

12). AI 588 TO OPT AS TRV/BLR OF 10TH /11TH AUG 19.(SCH A/C)

6:21 PM IST

3 മണി വരെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 28 - മുഖ്യമന്ത്രി

3 മണി വരെ കണക്കാക്കിയ മരണസംഖ്യ 28 ആണ്. 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു. 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 64,000 പേരാണ് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത് - മുഖ്യമന്ത്രി

6:11 PM IST

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു - Live

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. തത്സമയസംപ്രേഷണം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്ത വിവരങ്ങൾ:

# രക്ഷാപ്രവർത്തകർ മാറാൻ പറഞ്ഞാൽ ഉടനെ മാറണം. മടി വിചാരിക്കരുത്. 

# ജാഗ്രതാ മുന്നറിയിപ്പുകൾ കൃത്യമായി നൽകും

# ടി കെ രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വയനാട്ടിലുണ്ട്.

# മന്ത്രിമാർ കൃത്യമായി സാഹചര്യം വിലയിരുത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

# മുന്നറിയിപ്പ് ലഭിച്ചവർ അവിടെ നിന്ന് മാറിത്താമസിക്കണം. അത് വലിയ ദുരന്തങ്ങളൊഴിവാക്കും.

# ഒഡിഷയിലെ പ്രളയം തടഞ്ഞത്, കൃത്യസമയത്ത് മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞതിനാലാണ്.

# നമുക്കും അത്തരം സ്ഥിതിയുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ മുന്നറിയിപ്പുകൾ അനുസരിക്കുക. ജീവനാണ് പ്രധാനം. 

# മാധ്യമങ്ങളടക്കം, ഇക്കാര്യത്തിൽ സഹകരിക്കണം. 

# അവധിയെടുത്ത ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം.

# 3 മണി വരെ കണക്കാക്കിയ മരണസംഖ്യ 28 ആണ്. 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു. 

# മലപ്പുറം 2, വയനാട് 3, പത്തനംതിട്ട 1, തൃശ്ശൂർ 1, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെ വിന്യസിച്ചു. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ആർമി യൂണിറ്റുകളെ വിന്യസിച്ചു.

# ഭോപ്പാലിൽ നിന്ന് ഡിഫൻസ് എഞ്ചിനീയറിംസ് സർവീസസ് പുറപ്പെട്ടു.

# മഴ കാരണം പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സാധ്യമായ രീതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ട്രെയിനുകളിൽ കുടുങ്ങിപ്പോയവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ നടപടിയെടുത്തു.

 # 22 കോടി 50 ലക്ഷം രൂപ വിവിധ ജില്ലകൾക്ക് അനുവദിച്ചു. 

 

6:01 PM IST

ഇന്ന് മാത്രം മരണം 27, ആകെ മരണം 37

പേമാരിയിലും ഉരുൾപൊട്ടലിലും ഇന്ന് മാത്രം മരണം 27. ഇതോടെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 37 ആയി.

5:43 PM IST

പുത്തുമലയിൽ പ്രതീക്ഷ: മണ്ണിനടിയിൽ ഒരാളെ ജീവനോടെ കണ്ടെത്തി

വയനാട്ടിലെ പുത്തുമല ദുരന്തത്തിൽ ഒരാളെ ജീവനോടെ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇവിടെ ഉരുൾപൊട്ടലുണ്ടായത്. ഏതാണ്ട് 24 മണിക്കൂറിന് ശേഷമാണ് ഒരാളെ ജീവനോടെ കണ്ടെത്തുന്നത്. ഇന്ന് മാത്രം ഇവിടെ നിന്ന് എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രതികൂല കാലാവസ്ഥയായതിനാൽ ഇന്നത്തെ രക്ഷാപ്രവർത്തനം വൈകാതെ നിർത്തിയേക്കും. 

വിശദമായ വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പുത്തുമലയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ കാണാൻ ലൈവ് ടിവിയിൽ. കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5:20 PM IST

ജാഗ്രത: ചാലിയാറിൽ ജലനിരപ്പുയരുന്നു

ചാലിയാറിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ കോഴിക്കോട് പന്തീരങ്കാവ് അങ്ങാടിയിലും സമീപപ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ ആളുകൾ ഉടൻ മാറി താമസിക്കണം.

5:15 PM IST

അട്ടപ്പാടിയിൽ കുടുങ്ങിക്കിടക്കുന്നത് 12 കുടുംബങ്ങൾ

അട്ടപ്പാടി കുറവൻപാടിക്ക് സമീപം പന്ത്രണ്ടോളം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു. കുറവൻപാടി ഉണ്ണിമലയിലെ കുടുംബങ്ങളാണ് കുടുങ്ങി കിടക്കുന്നത്. റോഡ് തകർന്നതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറാനാവുന്നില്ല. സഹായം അഭ്യർത്ഥിച്ച് നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് കുറവൻപാടിയിൽ ഉരുൾ പൊട്ടിയത്. 

5:05 PM IST

മുഖ്യമന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം - നമ്പറുകൾ

രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 0471-251 7500, 0471-232 2056 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

5:00 PM IST

മുംബൈ - കൊച്ചി വിമാനങ്ങൾ റദ്ദാക്കി, യാത്രക്കാർ കുടുങ്ങി

മുംബൈ വിമാനത്താവളത്തിൽ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാർ ദുരിതത്തിൽ. കൊച്ചിയിലേയ്ക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കിയതാണ് കാരണം. തൊണ്ണൂറിലധികം യാത്രക്കാർ മണിക്കൂറുകളായി കാത്തിരിപ്പു തുടരുന്നു. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്കു പകരം സർവീസ് നടത്തണം എന്ന് അധികൃതരോട് ഇവർ ആവശ്യപ്പെട്ടു.

4:45 PM IST

രക്ഷാദൗത്യം ദുഷ്കരം

വൻ ദുരന്തങ്ങളുണ്ടായ രണ്ടിടങ്ങളിലും രക്ഷാ ദൗത്യം ദുഷ്കരം. കവളപ്പാറയിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് പി.വി അൻവർ എംഎല്‍എ. രക്ഷാപ്രവർത്തകർക്കും അപകടമുണ്ടാകുന്ന അവസ്ഥയാണുള്ളത്. പുത്തുമലയിലും രക്ഷാപ്രവർത്തനം ദുഷ്കരം. കനത്ത മഴ രക്ഷാദൗത്യത്തിന് തടസ്സമെന്ന് എംഎൽഎ സി കെ ശശീന്ദ്രൻ.

4:35 PM IST

മരണം 26 ആയി

മിന്നല്‍പ്രളയത്തില്‍ സംസ്ഥാനത്ത് ഇന്ന് 26 പേർ മരിച്ചു . തൃശ്ശൂർ പുതുക്കാട് നെടുമ്പാടിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു . തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത് . ഇതോടെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 33 ആയി .

4:15 PM IST

വടക്കൻ കേരളത്തിലെ സൈനികവിന്യാസം (4 pm വരെയുള്ള കണക്ക്)

കണ്ണൂരിൽ നിന്ന് അറുപത് പേരടങ്ങുന്ന ഓരോ കോളം സൈന്യത്തെ വയനാട്, കണ്ണൂർ, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലേക്കും, കുടകിലെ വിരാജ് പേട്ടിലേക്കും വിന്യാസിച്ചു. 

പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് 3 കോളം സൈന്യത്തെ (ഒരു സംഘത്തിൽ 62 പേ‍ർ) ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. ആകെ മൊത്തം 9 കോളം സൈന്യമാണ് കേരളത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 

വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. മിഗ് 17 വിമാനങ്ങളും ഹെലികോപ്ടറുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

തീരദേശ സംരക്ഷണ സേനയുടെ 16 ടീമുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നു. 3 ടീമുകൾ ബേപ്പൂരിലുണ്ട്. ഇവർ ഇതുവരെ 500 പേരെ രക്ഷിച്ചു. കൊച്ചിയിൽ 10 ടീമുകളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത്, 3 ടീമുകളെ തയ്യാറാക്കി നിർത്തി. 

4:05 PM IST

മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് മൂന്നുപേര്‍ കുടുങ്ങി

മലപ്പുറം കോട്ടക്കുന്നിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മൂന്ന് പേര്‍ അകത്ത് കുടുങ്ങി. 

4:00 PM IST

പുതുക്കാട് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു

തൃശൂര്‍ പുതുക്കാട് നെടുമ്പാളിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത്. 

3:35 PM IST

കവളപ്പാറ ഉരുള്‍പൊട്ടല്‍: രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് പി വി അന്‍വര്‍ എംഎല്‍എ. തെരച്ചിൽ ഏറെ ദുഷ്കരമാണ്. സൈന്യത്തിന്‍റെ സേവനം ഉണ്ടെങ്കിൽ മാത്രമേ മണ്ണിനിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ,അവരെ രക്ഷിക്കാനാകൂ എന്ന് എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

സൈന്യത്തിന്‍റെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌.സർക്കാർ തീരുമാനപ്രകാരം പാലക്കാട്‌ നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടൻ കവളപ്പാറയിൽ എത്തുമെന്നും എംഎല്‍എ

2:55 PM IST

അടിയന്തര ധനസഹായമായി 22.5 കോടി രൂപ അനുവദിച്ചു

കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍  ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും
22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി  രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക്  രണ്ടു കോടി രൂപയും നല്‍കും.

2:35 PM IST

മരം മുറിച്ചു നീക്കുന്നതിനിടെ ഫയർ ഫോഴ്സ് ജീവനക്കാരന്‍ താഴെ വീണു - വീഡിയോ

തലയോലപ്പറമ്പ് യു പി സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ കടുത്തുരുത്തി ഫയർ ഫോഴ്സ് ജീവനക്കാരൻ താഴെ വീഴു. അഭിജിത്താണ് താഴെ വീണത്. അപകടത്തില്‍ അഭിജിത്തിന് ഗുരുതര പരിക്കേറ്റു. ഇയാളെ  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1:55 PM IST

പത്തനംതിട്ടയിൽ സൈന്യം എത്തി

ആർമി സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 204 പേരെയാണ് ജില്ലയിൽ മാറ്റി പാർപ്പിച്ചത്.

1:45 PM IST

തോണി മറിഞ്ഞ് കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനിയർ മുങ്ങിമരിച്ചു

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്‍റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞ് കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനിയർ മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എൻജിനിയർ ബൈജുവാണ് മരിച്ചത്.

1:40 PM IST

അവധി ഒഴിവാക്കി സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് മന്ത്രി

നാളെയും മറ്റന്നാളും അവധി ഒഴിവാക്കി സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ജീവനക്കാർ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

1:35 PM IST

തിങ്കളാഴ്ച മുതൽ വീണ്ടും കനത്ത മഴ പെയ്യും

വരും മണിക്കൂറുകളിൽ മഴ കുറയുമെങ്കിലും ആശങ്കയൊഴിഞ്ഞെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം. രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. നിലവിൽ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകൾ കഴിയുന്നതോടെ തീവ്രത കുറയും. പക്ഷെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അത് ശക്തിപ്പെടുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്നും കൃത്യമായ വിവരം തിങ്കളാഴ്ചയോടെ അറിയാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

1:15 PM IST

കവളപ്പാറയിൽ വൻ ദുരന്തം, 30 കുടുംബങ്ങൾ മണ്ണിനടിയിൽ

മുപ്പതോളം വീടുകളാണ് മലപ്പുറം നിലമ്പൂരിനടുത്ത് ഇന്നലെ വൈകിട്ടുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. അന്‍പതിനും 100നും ഇടയില്‍ ആളുകളെ കാണാതായിട്ടുണ്ട് എന്നാണ് സ്ഥലം എംഎൽഎ പി വി അന്‍വര്‍ നല്‍കുന്ന സൂചന. സ്ഥലത്ത് ആദ്യമെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടത് വൻദുരന്തത്തിന്‍റെ കാഴ്ചകൾ. സ്ഥലത്തേക്ക് പോകാൻ റോഡ് തകർന്നത് കാരണം രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞില്ല. പല വീടുകളും മണ്ണിനടിയിലാണ്. ആരുടെയും ഫോണുകൾ വിളിച്ചിട്ട് ലഭിക്കുന്നില്ല. 

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

1:00 PM IST

കേരളസർക്കാർ സേവന സന്നദ്ധരായ വളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരളസർക്കാർ സേവന സന്നദ്ധരായ വളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സേവന സന്നദ്ധരായിട്ടുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://keralarescue.in/volunteer

12:35 PM IST

ട്രെയിൻ ഗതാഗതം താറുമാറായി

ശക്തമായ മഴയില്‍ ട്രെയിൻ ഗതാഗതം താറുമാറായി. പാലക്കാട് ഷൊർണ്ണൂർ റൂട്ടിൽ മണ്ണിടിഞ്ഞു. ഒറ്റപ്പാലത്തിനും പറളിക്കും ഇടയിൽ ട്രാക്കിൽ വെള്ളം കയറി. കായംകുളം എറണാകുളം റൂട്ടിൽ പലയിടത്തും മരം വീണു. 

ട്രെയിൻ സമയത്തിലെ മാറ്റവും റദ്ദാക്കിയ തീവണ്ടികളുടെ വിവരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

12:15 PM IST

ജാഗ്രത: കുറ്റിയാടി പുഴയുടെ ജലനിരപ്പ് ഉയരുന്നു

കോഴിക്കോട് കുറ്റിയാടി പുഴയുടെ ജലനിരപ്പ് ഉയരുന്നു. തിരുവള്ളൂർ, ചെറുവണ്ണൂർ, ചങ്ങരോത്ത്, കുറ്റിയാടി എന്നിവിടങ്ങളിൽ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ നിർബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.

12:10 PM IST

വിലങ്ങാട് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

വിലങ്ങാട് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ നാല് പേരുടെ മൃതശരീരം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പൂർത്തിയായി. ലിസി, ബാബു, മേരിക്കുട്ടി, അതുൽ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇവിടെ മൂന്ന് വീടുകളാണ് തകർന്നത്. 

12:00 PM IST

അതിതീവ്രമഴ തുടർന്നാൽ ഡാമുകൾ തുറക്കേണ്ടി വരും: മുഖ്യമന്ത്രി

അതിതീവ്ര മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. അപായ സാധ്യതയുള്ള മേഖലകളിൽ മാറാൻ ശങ്കിക്കരുത്. പരിഭ്രാന്തരായി കൂട്ടത്തോടെ മാറരുത്. ജാഗ്രതയെന്നാല്‍ പരിഭ്രാന്തരാകണമെന്നല്ലെന്നും മുഖ്യമന്ത്രി. 

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

8:41 AM IST:

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക്‌ തുറക്കും. 8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്‌. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

8:37 AM IST:

വയനാട് ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 186 ക്യാമ്പുകള്‍. വിവിധ ക്യാമ്പുകളിലായി കാല്‍ ലക്ഷത്തോളം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. 

8:36 AM IST:

കുട്ടനാടിന്റെ താഴ്ന്ന ഭാഗങ്ങളിൽ കിഴക്കൻ വെള്ളം എത്തി തുടങ്ങി. വീട് വിട്ട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക്  പോകാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. ആലപ്പുഴ ചങ്ങനാശേരി റോഡിലും വെള്ളം കയറി തുടങ്ങി.

8:34 AM IST:

മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടങ്ങി. കനത്ത മഴ തെരച്ചിലിനെ ബാധിക്കുന്നു.

8:32 AM IST:

കാസർകോട് കനത്ത മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം വെള്ളം ഉയർന്നു. തേജസ്വിനി പുഴ കര കവിഞ് കയ്യൂർ അരയകടവ് പ്രദേശം പൂർണമായും വെള്ളത്തിലാണ്. ഇന്നലെ സ്ഥലത്തെ ഉയർന്ന വീടുകളിലേക്കാണ് ആളുകൾ മാറി താമസിച്ചത്. ഇന്ന് അവിടേക്കും വെള്ളം കയറി. 

7:40 AM IST:

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍ . രക്ഷാപ്രവർത്തകർക്ക് പുത്തുമലയില്‍ എത്താനാകുന്നില്ല .

7:36 AM IST:

പെരിയാറിലെ ജലനിരപ്പ് 3.4 മീറ്റർ ആയി കുറഞ്ഞു. ഇന്നലെ രാവിലെ ഇത് 5.15 മീറ്റർ ആയിരുന്നു. കൊച്ചി വിമാനത്താവളത്തിലെ റൺവേയിലെ വെള്ളവും കുറഞ്ഞ് തുടങ്ങി.

7:26 AM IST:

ചാലക്കുടിയില്‍ മഴ കുറഞ്ഞു. വീടുകളില്‍ നിന്ന് വെള്ളമിറങ്ങി. വെള്ളം പൊങ്ങിയ പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് താഴ്ന്നു. പെരിയാറില്‍ ജലനിരപ്പ് 4.8 മീറ്ററായി കുറഞ്ഞു.
 

7:21 AM IST:

വൃഷ്ടി പ്രദേശത്ത് അതിതീവ്ര മഴ . പനമരം, കോട്ടത്തറ, പടിഞ്ഞാറെത്തറ പഞ്ചായത്തുകളില്‍ ജാഗ്രതാനിര്‍ദ്ദേശം . അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും .  7:30ന് മുമ്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം . എട്ട് മണിക്ക് കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം.

7:18 AM IST:

കണ്ണൂര്‍ ശ്രീകണ്ഠാപുരം മടമ്പത്ത് 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍. രക്ഷാപ്രവർത്തനം തുടരുന്നു .

7:17 AM IST:

ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നില്ല . കണ്ണൂര്‍^ആലപ്പുഴ എക്സ്പ്രസ്, പുതുച്ചേരി^മംഗളുരു എക്സ്പ്രസ്, കോയന്പത്തൂര്‍^മംഗളുരു ഇന്‍റര്‍ സിറ്റി എക്സ്പ്രസ്, മംഗലാപുരം^കോയന്പത്തൂര്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ്, കണ്ണൂര്‍^കോയന്പത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട്^ഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്^തൃശ്ശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍^കോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് ടൗൺ^കോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് എറണാകുളം^പാസഞ്ചര്‍, കോയന്പത്തൂര്‍^മംഗളൂരു പാസഞ്ചര്‍, തൃശ്ശൂര്‍^കണ്ണൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പൂർണമായി റദ്ദാക്കി

7:12 AM IST:

കവളപ്പാറയില്‍ രക്ഷാപ്രവർത്തനം ദുഷ്കരം. കവളപ്പാറയില്‍ എത്താനാകാതെ സൈന്യം

7:11 AM IST:

പലയിടത്തും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനായില്ല . ഷൊർണൂർ^കോഴിക്കോട് പാതയില്‍ മണ്ണിടിഞ്ഞു . ആലപ്പുഴ വഴിയുള്ള ഗതാഗതം സാധാരണ നിലയിലേക്ക് .

6:40 AM IST:

സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി.കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ഷൊർണൂർ^കോഴിക്കോട് പാതയില്‍ സ്ഥിതി മോശമായി തുടരുന്നു.

6:32 AM IST:

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . കാസർകോട് ശക്തമായ മഴയും കാറ്റും. ഇടുക്കിയിലും പാലക്കാടും മഴ കുറയുന്നു .

6:23 AM IST:

കോഴിക്കോട് കണ്ണാടിക്കൽ, തടമ്പാട്ട് താഴം, മാനാരി,തിരുവണ്ണൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങിലും വെള്ളം കയറി.

6:06 AM IST:

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനിടെ 42 മരണം .

6:05 AM IST:

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട്

6:03 AM IST:

കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ രാവിലെ പുനരാരംഭിക്കും . കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും . കോട്ടക്കുന്നില്‍ തെരച്ചില്‍ ഇന്നും തുടരും.

6:01 AM IST:

സംസ്ഥാനത്ത് 929 ദുരിതാശ്വാസ ക്യാന്പുകളിലായി 93,088 പേർ . 23,891 കുടുംബങ്ങള്‍ ക്യാന്പുകളില്‍ .

2:19 AM IST:

താമരശ്ശേരി ചുരത്തിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു . രാത്രി 12 മുതൽ രാവിലെ 6 വരെ വാഹന ഗതാഗതവും അനുവദിക്കില്ല

12:53 AM IST:

കോഴിക്കോട് പ്രളയക്കെടുതിയിൽ ഒരു മരണം കൂടി . കോഴിക്കോട്, പടനിലം സ്വദേശി പുഷ്പരാജനാണ് മരിച്ചത് . രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ നിന്ന് കാണാതാവുകയായിരുന്നു . ഇതോടെ മഴക്കെടുതിയിൽ കേരളത്തിൽ മരണം നാൽപ്പതായി.

12:23 AM IST:

ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

6:02 AM IST:

ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും. രാവിലെ 7:30ന് മുന്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം.

11:57 PM IST:

കനത്ത മഴയും കാറ്റും ദുരിതപ്പെയ്ത്ത് വിതച്ച വെള്ളിയാഴ്ച മാത്രം കേരളത്തിൽ ആകെ മരണം 30. ഇതോടെ, മിന്നൽപ്പേമാരിയിൽ ആകെ മരിച്ചവരുടെ എണ്ണം 40 ആയി. വൈകിട്ട് 3 മണി വരെ കണക്കാക്കിയ മറ്റ് വിവരങ്ങൾ ഇങ്ങനെ: 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു. മലപ്പുറം 2, വയനാട് 3, പത്തനംതിട്ട 1, തൃശ്ശൂർ 1, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് സേനാവിന്യാസം. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ആർമി യൂണിറ്റുകളെ വിന്യസിച്ചു.

11:55 PM IST:

കോഴിക്കോട് ഒരു മരണം കൂടി. രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ കാണാതായ പടനിലം സ്വദേശി പുഷ്പരാജന്‍റെ (35) മൃതദേഹം കണ്ടെടുത്തു. ഇതോടെ കോഴിക്കോട് ജില്ലയിലെ ആകെ മരണം 9 ആയി.

11:32 PM IST:

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഡാമുകൾ തുറക്കാൻ സാധ്യതയുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 18 ഡാമുകളാണ് തുറന്നിരിക്കുന്നത്. എന്നാൽ, കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇത് പൂർണമായും തെറ്റാണെന്ന് കെഎസ്ഇബി അറിയിക്കുന്നു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുത് എന്നും കെഎസ്ഇബി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നത്. കെഎസ്ഇബിയുടെ മറ്റ് ഡാമുകൾ തുറക്കേണ്ട സാഹചര്യം ഉടനൊന്നും ഉണ്ടാകില്ല.

വിവിധ ജില്ലകളിൽ തുറന്ന ഡാമുകളും ജലനിരപ്പും എങ്ങനെ? വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

9:36 PM IST:

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 10 ശനി ) ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. 

ശക്തമായ മഴ ജില്ലയിൽ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ശനിയാഴ്ചകളിൽ പ്രവർത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ആഗസ്റ്റ്10-ന് ഒരു കാരണവശാലും പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു

9:20 PM IST:

താമരശ്ശേരി ചുരത്തിൽ ഹെവി വെഹിക്കിൾ ഗതാഗതം പൂർണമായും നിരോധിച്ചു. രാത്രി 12 മുതൽ രാവിലെ ആറു വരെ വാഹനഗതാഗതം അനുവദിക്കില്ല.

9:19 PM IST:

കക്കയം ഡാമിന്‍റെ ഷട്ടറുകൾ 5 അടി വരെ ഉയർത്തുന്നു. കുറ്റ്യാടി പുഴയുടെ തീരത്ത്, താഴ്ന്ന പ്രദേശത്തുള്ള, ഇനിയും മാറി താമസിക്കാത്തവർ അടിയന്തിരമായി ക്യാമ്പുകളിലേക്ക് മാറണം.

9:18 PM IST:

ബാണാസുര സാഗർ അണക്കെട്ടിന്‍റെ ചുറ്റുപാടുമുള്ള എല്ലാവരെയും നാളെ രാവിലെ 7.30-നു മുൻപ് ഒഴിപ്പിക്കാൻ നിർദേശം. പ്രദേശത്ത് ഒന്നര മീറ്ററോളം ഉയരത്തിൽ വെള്ളം കയറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. 

9:17 PM IST:

ആലപ്പുഴ വലിയ കലവൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വൈകിട്ടോടെയാണ് ഇവരെ കാണാതായത്. അൽപസമയം മുൻപ് അഗ്നിരക്ഷാ സേനയുടെ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കിട്ടിയത്.

9:13 PM IST:

ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നത് കാരണം അരീക്കോട് 220 KV ലൈനും കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇത് മൂലം കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ വൈദ്യുതി മുടങ്ങും.

7:59 PM IST:

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തി. സ്റ്റേഷൻ അടച്ചിട്ടു. ട്രാക്കിൽ വെള്ളം കയറിയതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തീവണ്ടിഗതാഗതം നിർത്തി വച്ചിരിക്കുകയാണെന്ന് അറിയിപ്പ്. 

7:54 PM IST:

കക്കയം ഡാമിന്റെ ഷട്ടർ  നാല് അടിയാക്കി ഉയർത്തി. കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തുറയൂർ ബണ്ട് കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്.  നദീതീരത്തുള്ള തുറയൂർ പയ്യോളി പ്രദേശങ്ങളിലെ ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മുൻകരുതൽ എന്ന നിലയിൽ മാറി താമസിക്കേണ്ടതാണെന്ന് കളക്ടർ ജാഗ്രതാ നിർദേശം നൽകി. രാത്രി മഴ ശക്തി കൂടാനുള്ള സാധ്യത പരിഗണിച്ചാണ് മുൻകരുതൽ നിർദേശം.

7:07 PM IST:

ചളവറ പഞ്ചായത്തിലെ കയിലിയാട് വഴുക്കമ്പാറ മലയിൽ ഉരുൾപൊട്ടൽ. 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

6:53 PM IST:

തിരുവനന്തപുരം റെയിൽവെ ഡിവിഷനിലെ ഹെൽപ് ലൈൻ നമ്പറുകൾ:

Helpdesk numbers of Thiruvananthapuram Division

1072
9188292595
9188293595.

Passengers can call any of these three numbers to get information about Train services in Thiruvananthapuram Division.

6:52 PM IST:

6:38 PM IST:

6:50 PM IST:

ഉരുൾപൊട്ടലിലും പ്രളയത്തിലും സംസ്ഥാന- ദേശീയ പാതകൾ വ്യാപകമായി തകർന്നെന്ന് മന്ത്രി ജി സുധാകരൻ. 60 ഇടങ്ങളിൽ വലിയ നാശനഷ്ടം
കോടികളുടെ നാശനഷ്ടമെന്നും ജി സുധാകരൻ. ദുരന്ത മേഖലകളിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ  ഓരോ ജില്ലയിലും ഒരു ചീഫ് എഞ്ചിനിയറെയും സൂപ്രണ്ട് എഞ്ചിനീയറേയും നിയോഗിച്ചു. കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും പൊതുമരാമത്ത് മന്ത്രി. 

6:35 PM IST:
  • പുത്തുമല ദുരന്തത്തിൽ മരിച്ച ഖാലിദ് എന്നയാളുടെ മകൻ ഇജാസിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. ഖാലിദിന്‍റെ അമ്മയെ ഇനിയും കണ്ടെത്താനുണ്ട്. 
  • മരിച്ചവരിൽ 4 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചു.

  • നാട്ടുകാരായ സാലിദ്‌ (45), ഇബ്രാഹിം (38), അയൂബ് (42) എന്നിവരുടെ മൃതദേഹങ്ങളും പൊള്ളാച്ചി സ്വദേശിയായ കാർത്തിക് (27) എന്നയാളുടെ മൃതദേഹവുമാണ് മേപ്പാടി ജനറൽ ഹോസ്പിറ്റലിലും, മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലുമായി എത്തിച്ചത്.

6:32 PM IST:

എയർ ഇന്ത്യ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. കൊച്ചിയിൽ നിന്നുള്ള 12 വിമാനങ്ങൾ നാളെ തിരുവനന്തപുരത്തു നിന്ന് സർവീസ് നടത്തും. വിവരങ്ങൾ:

RESCHEDULING/RE-ROUTING OF AIR INDIA FLIGHTS 

ALL AIR INDIA FLIGHTS TO AND FROM COK WILL BE OPTG TO TRV FOR 10TH AND 11TH AUG 2019

AS UNDER:

1). AI 933/934/047 TO OPT AS DEL/TRV/DXB/TRV/DEL AS PER SCHEDULE.(B-787 A/C) OF 10TH AND 11TH AUG 19

2). AI 509/510 TO OPT AS MAA/TRV/MAA OF 10TH AND 11TH AUG 19.(SCH A/C)

3). AI 511/512 TO OPT AS TRV/DEL/TRV OF 10TH AND 11TH AUG 19(SCH A/C.)

4). AI 054/682 TO OPT AS BOM/TRV/BOM OF 10TH AND 11TH AUG 19(SCH A/C)

6). AI 466 WILL OVERFLY COK AND WILL OPT TRV/DEL OF 10TH AND 11TH AUG 19.(SCH A/C)

7). AI 048 WILL OVERFLY COK AND WILL OPT DEL/TRV . OF 10TH AUG 19 ONLY.(SCH A/C)

8). AI 681/055 TO OPT AS BOM/TRV/BOM  OF 10TH AUG 19 ONLY.(SCH A/C)

9). AI 964 TO OPT AS JED/TRV OF 09TH  AUG 19. (ON B744)

10). AI 963 TO OPT AS TRV/JED OF 10TH AUG 19.(ON B744)

11). AI 587 TO OPT AS BLR/TRV OF 09TH/10TH AUG 19 (SCH A/C)

12). AI 588 TO OPT AS TRV/BLR OF 10TH /11TH AUG 19.(SCH A/C)

6:28 PM IST:

3 മണി വരെ കണക്കാക്കിയ മരണസംഖ്യ 28 ആണ്. 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു. 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 64,000 പേരാണ് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത് - മുഖ്യമന്ത്രി

6:25 PM IST:

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. തത്സമയസംപ്രേഷണം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്ത വിവരങ്ങൾ:

# രക്ഷാപ്രവർത്തകർ മാറാൻ പറഞ്ഞാൽ ഉടനെ മാറണം. മടി വിചാരിക്കരുത്. 

# ജാഗ്രതാ മുന്നറിയിപ്പുകൾ കൃത്യമായി നൽകും

# ടി കെ രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വയനാട്ടിലുണ്ട്.

# മന്ത്രിമാർ കൃത്യമായി സാഹചര്യം വിലയിരുത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

# മുന്നറിയിപ്പ് ലഭിച്ചവർ അവിടെ നിന്ന് മാറിത്താമസിക്കണം. അത് വലിയ ദുരന്തങ്ങളൊഴിവാക്കും.

# ഒഡിഷയിലെ പ്രളയം തടഞ്ഞത്, കൃത്യസമയത്ത് മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞതിനാലാണ്.

# നമുക്കും അത്തരം സ്ഥിതിയുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ മുന്നറിയിപ്പുകൾ അനുസരിക്കുക. ജീവനാണ് പ്രധാനം. 

# മാധ്യമങ്ങളടക്കം, ഇക്കാര്യത്തിൽ സഹകരിക്കണം. 

# അവധിയെടുത്ത ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം.

# 3 മണി വരെ കണക്കാക്കിയ മരണസംഖ്യ 28 ആണ്. 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു. 

# മലപ്പുറം 2, വയനാട് 3, പത്തനംതിട്ട 1, തൃശ്ശൂർ 1, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെ വിന്യസിച്ചു. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ആർമി യൂണിറ്റുകളെ വിന്യസിച്ചു.

# ഭോപ്പാലിൽ നിന്ന് ഡിഫൻസ് എഞ്ചിനീയറിംസ് സർവീസസ് പുറപ്പെട്ടു.

# മഴ കാരണം പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സാധ്യമായ രീതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ട്രെയിനുകളിൽ കുടുങ്ങിപ്പോയവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ നടപടിയെടുത്തു.

 # 22 കോടി 50 ലക്ഷം രൂപ വിവിധ ജില്ലകൾക്ക് അനുവദിച്ചു. 

 

6:02 PM IST:

പേമാരിയിലും ഉരുൾപൊട്ടലിലും ഇന്ന് മാത്രം മരണം 27. ഇതോടെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 37 ആയി.

5:50 PM IST:

വയനാട്ടിലെ പുത്തുമല ദുരന്തത്തിൽ ഒരാളെ ജീവനോടെ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇവിടെ ഉരുൾപൊട്ടലുണ്ടായത്. ഏതാണ്ട് 24 മണിക്കൂറിന് ശേഷമാണ് ഒരാളെ ജീവനോടെ കണ്ടെത്തുന്നത്. ഇന്ന് മാത്രം ഇവിടെ നിന്ന് എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രതികൂല കാലാവസ്ഥയായതിനാൽ ഇന്നത്തെ രക്ഷാപ്രവർത്തനം വൈകാതെ നിർത്തിയേക്കും. 

വിശദമായ വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പുത്തുമലയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ കാണാൻ ലൈവ് ടിവിയിൽ. കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5:40 PM IST:

ചാലിയാറിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ കോഴിക്കോട് പന്തീരങ്കാവ് അങ്ങാടിയിലും സമീപപ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ ആളുകൾ ഉടൻ മാറി താമസിക്കണം.

5:40 PM IST:

അട്ടപ്പാടി കുറവൻപാടിക്ക് സമീപം പന്ത്രണ്ടോളം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു. കുറവൻപാടി ഉണ്ണിമലയിലെ കുടുംബങ്ങളാണ് കുടുങ്ങി കിടക്കുന്നത്. റോഡ് തകർന്നതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറാനാവുന്നില്ല. സഹായം അഭ്യർത്ഥിച്ച് നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് കുറവൻപാടിയിൽ ഉരുൾ പൊട്ടിയത്. 

5:37 PM IST:

രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 0471-251 7500, 0471-232 2056 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

5:36 PM IST:

മുംബൈ വിമാനത്താവളത്തിൽ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാർ ദുരിതത്തിൽ. കൊച്ചിയിലേയ്ക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കിയതാണ് കാരണം. തൊണ്ണൂറിലധികം യാത്രക്കാർ മണിക്കൂറുകളായി കാത്തിരിപ്പു തുടരുന്നു. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്കു പകരം സർവീസ് നടത്തണം എന്ന് അധികൃതരോട് ഇവർ ആവശ്യപ്പെട്ടു.

5:34 PM IST:

വൻ ദുരന്തങ്ങളുണ്ടായ രണ്ടിടങ്ങളിലും രക്ഷാ ദൗത്യം ദുഷ്കരം. കവളപ്പാറയിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് പി.വി അൻവർ എംഎല്‍എ. രക്ഷാപ്രവർത്തകർക്കും അപകടമുണ്ടാകുന്ന അവസ്ഥയാണുള്ളത്. പുത്തുമലയിലും രക്ഷാപ്രവർത്തനം ദുഷ്കരം. കനത്ത മഴ രക്ഷാദൗത്യത്തിന് തടസ്സമെന്ന് എംഎൽഎ സി കെ ശശീന്ദ്രൻ.

5:34 PM IST:

മിന്നല്‍പ്രളയത്തില്‍ സംസ്ഥാനത്ത് ഇന്ന് 26 പേർ മരിച്ചു . തൃശ്ശൂർ പുതുക്കാട് നെടുമ്പാടിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു . തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത് . ഇതോടെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 33 ആയി .

5:33 PM IST:

കണ്ണൂരിൽ നിന്ന് അറുപത് പേരടങ്ങുന്ന ഓരോ കോളം സൈന്യത്തെ വയനാട്, കണ്ണൂർ, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലേക്കും, കുടകിലെ വിരാജ് പേട്ടിലേക്കും വിന്യാസിച്ചു. 

പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് 3 കോളം സൈന്യത്തെ (ഒരു സംഘത്തിൽ 62 പേ‍ർ) ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. ആകെ മൊത്തം 9 കോളം സൈന്യമാണ് കേരളത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 

വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. മിഗ് 17 വിമാനങ്ങളും ഹെലികോപ്ടറുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

തീരദേശ സംരക്ഷണ സേനയുടെ 16 ടീമുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നു. 3 ടീമുകൾ ബേപ്പൂരിലുണ്ട്. ഇവർ ഇതുവരെ 500 പേരെ രക്ഷിച്ചു. കൊച്ചിയിൽ 10 ടീമുകളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത്, 3 ടീമുകളെ തയ്യാറാക്കി നിർത്തി. 

5:33 PM IST:

മലപ്പുറം കോട്ടക്കുന്നിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മൂന്ന് പേര്‍ അകത്ത് കുടുങ്ങി. 

5:32 PM IST:

തൃശൂര്‍ പുതുക്കാട് നെടുമ്പാളിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തെക്കുമുറി രാമകൃഷ്ണൻ (70) ആണ് മരിച്ചത്. 

5:32 PM IST:

ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് പി വി അന്‍വര്‍ എംഎല്‍എ. തെരച്ചിൽ ഏറെ ദുഷ്കരമാണ്. സൈന്യത്തിന്‍റെ സേവനം ഉണ്ടെങ്കിൽ മാത്രമേ മണ്ണിനിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ,അവരെ രക്ഷിക്കാനാകൂ എന്ന് എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

സൈന്യത്തിന്‍റെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌.സർക്കാർ തീരുമാനപ്രകാരം പാലക്കാട്‌ നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടൻ കവളപ്പാറയിൽ എത്തുമെന്നും എംഎല്‍എ

5:31 PM IST:

കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍  ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും
22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി  രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക്  രണ്ടു കോടി രൂപയും നല്‍കും.

5:30 PM IST:

തലയോലപ്പറമ്പ് യു പി സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ കടുത്തുരുത്തി ഫയർ ഫോഴ്സ് ജീവനക്കാരൻ താഴെ വീഴു. അഭിജിത്താണ് താഴെ വീണത്. അപകടത്തില്‍ അഭിജിത്തിന് ഗുരുതര പരിക്കേറ്റു. ഇയാളെ  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5:30 PM IST:

ആർമി സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 204 പേരെയാണ് ജില്ലയിൽ മാറ്റി പാർപ്പിച്ചത്.

5:29 PM IST:

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്‍റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞ് കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനിയർ മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എൻജിനിയർ ബൈജുവാണ് മരിച്ചത്.

5:14 PM IST:

നാളെയും മറ്റന്നാളും അവധി ഒഴിവാക്കി സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ജീവനക്കാർ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

5:14 PM IST:

വരും മണിക്കൂറുകളിൽ മഴ കുറയുമെങ്കിലും ആശങ്കയൊഴിഞ്ഞെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം. രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. നിലവിൽ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകൾ കഴിയുന്നതോടെ തീവ്രത കുറയും. പക്ഷെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അത് ശക്തിപ്പെടുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്നും കൃത്യമായ വിവരം തിങ്കളാഴ്ചയോടെ അറിയാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

5:27 PM IST:

മുപ്പതോളം വീടുകളാണ് മലപ്പുറം നിലമ്പൂരിനടുത്ത് ഇന്നലെ വൈകിട്ടുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. അന്‍പതിനും 100നും ഇടയില്‍ ആളുകളെ കാണാതായിട്ടുണ്ട് എന്നാണ് സ്ഥലം എംഎൽഎ പി വി അന്‍വര്‍ നല്‍കുന്ന സൂചന. സ്ഥലത്ത് ആദ്യമെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടത് വൻദുരന്തത്തിന്‍റെ കാഴ്ചകൾ. സ്ഥലത്തേക്ക് പോകാൻ റോഡ് തകർന്നത് കാരണം രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞില്ല. പല വീടുകളും മണ്ണിനടിയിലാണ്. ആരുടെയും ഫോണുകൾ വിളിച്ചിട്ട് ലഭിക്കുന്നില്ല. 

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

5:13 PM IST:

കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരളസർക്കാർ സേവന സന്നദ്ധരായ വളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സേവന സന്നദ്ധരായിട്ടുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://keralarescue.in/volunteer

5:12 PM IST:

ശക്തമായ മഴയില്‍ ട്രെയിൻ ഗതാഗതം താറുമാറായി. പാലക്കാട് ഷൊർണ്ണൂർ റൂട്ടിൽ മണ്ണിടിഞ്ഞു. ഒറ്റപ്പാലത്തിനും പറളിക്കും ഇടയിൽ ട്രാക്കിൽ വെള്ളം കയറി. കായംകുളം എറണാകുളം റൂട്ടിൽ പലയിടത്തും മരം വീണു. 

ട്രെയിൻ സമയത്തിലെ മാറ്റവും റദ്ദാക്കിയ തീവണ്ടികളുടെ വിവരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

5:10 PM IST:

കോഴിക്കോട് കുറ്റിയാടി പുഴയുടെ ജലനിരപ്പ് ഉയരുന്നു. തിരുവള്ളൂർ, ചെറുവണ്ണൂർ, ചങ്ങരോത്ത്, കുറ്റിയാടി എന്നിവിടങ്ങളിൽ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ നിർബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.

5:08 PM IST:

വിലങ്ങാട് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ നാല് പേരുടെ മൃതശരീരം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പൂർത്തിയായി. ലിസി, ബാബു, മേരിക്കുട്ടി, അതുൽ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇവിടെ മൂന്ന് വീടുകളാണ് തകർന്നത്. 

5:08 PM IST:

അതിതീവ്ര മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. അപായ സാധ്യതയുള്ള മേഖലകളിൽ മാറാൻ ശങ്കിക്കരുത്. പരിഭ്രാന്തരായി കൂട്ടത്തോടെ മാറരുത്. ജാഗ്രതയെന്നാല്‍ പരിഭ്രാന്തരാകണമെന്നല്ലെന്നും മുഖ്യമന്ത്രി. 

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക