പിജി മനുവിൻ്റെ മരണം; നഷ്ടപരിഹാരമെന്ന ജോൺസൻ്റെ ആഗ്രഹം അംഗീകരിച്ചില്ല, പ്രതി നിരന്തരം വേണ്ടയാടിയെന്ന് പൊലീസ്

Synopsis
നഷ്ടപരിഹാരം തന്ന് സംഭവം ഒത്തുതീര്‍പ്പാക്കണമെന്ന ജോണ്‍സൻ്റെ ആവശ്യം മനു അംഗീകരിക്കാതെ വന്നതോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.
കൊച്ചി: ഹൈക്കോടതി അഭിഭാഷകന്‍ പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയത്തിൽ പൊലീസ്. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡന കേസിൽ പ്രതിയായ പിജി മനു ജാമ്യത്തിൽ കഴിയവേയാണ് മറ്റൊരു യുവതി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പിജി മനു മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും ജോൺസൺ ആണ്.
നഷ്ടപരിഹാരം തന്ന് സംഭവം ഒത്തുതീര്‍പ്പാക്കണമെന്ന ജോണ്‍സൻ്റെ ആവശ്യം മനു അംഗീകരിക്കാതെ വന്നതോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. പ്രതിയുടെ നിരന്തര വേട്ടയാടലാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. സുഹൃത്തുക്കൾ വഴിയും ചില ഓൺലൈൻ മാധ്യമങ്ങൾ വഴിയും സമ്മർദ്ദം ചെലുത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം