Asianet News MalayalamAsianet News Malayalam

സിപിഎം നേതാക്കൾ സൈനികരെ അപകീർത്തിപ്പെടുത്തുന്നു, നടപടി വേണമെന്ന് കേന്ദ്രമന്ത്രിമാർ

ഗവ പ്ലീഡർമാർ അടക്കം മോശം പരാമർശം നടത്തുന്നു, ഇത്തരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നെന്നാണ് രാജീവ് ചന്ദ്രശേഖ‌ർ പറയുന്നത്. സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു. 

Rajeev Chandrasekhar criticizes cpm workers degenerative comments against soldiers
Author
Delhi, First Published Dec 17, 2021, 3:27 PM IST

ദില്ലി: സിപിഎം നേതാക്കൾ രാജ്യത്തെ സേവിച്ച സൈനികരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഈ സംസ്കാരം കേരളത്തിൽ വളർന്നു വരുന്നുണ്ടെന്നും സിപിഎമ്മും ഉദ്യോഗസ്ഥ വൃന്ദവും ഇതിന്റെ പ്രചാരകരായി മാറുന്നെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി വി. മുരളീധരനൊപ്പെ ദില്ലയിൽ വാർത്താ സമ്മേളനം നടത്തിയാണ് രാജീവ് ചന്ദ്രശേഖർ ആരോപണമുന്നയിച്ചത്. 

സൈനികരെ അപമാനിച്ചവർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ അപകടം നടന്ന കൂനൂർ സന്ദർശിച്ചില്ലെന്നും വി മുരളിധരൻ വിമർശിച്ചു. ഗവ. പ്ലീഡർമാർ അടക്കം മോശം പരാമർശം നടത്തുന്നു, ഇത്തരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നെന്നാണ് രാജീവ് ചന്ദ്രശേഖ‌ർ പറയുന്നത്. സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു. 

സൈനിക മേധാവി ബിപിന്‍ റാവത്ത് കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നത് അടക്കമുള്ള കാര്യങ്ങളായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. 

സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായും രശ്മിത ഫേസ്ബുക്കിൽ എഴുതിയിരുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിതയുടെ പോസ്റ്റില്‍ കുറ്റപ്പെടുത്തലുണ്ടായിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

Read More: ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്റെ കുറിപ്പ്, വന്‍ വിമര്‍ശനം


രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

How I remember Bipin Laxman Singh Rawat PVSM UYSM AVSM YSM SM VSM ADC!

It was bypassing the Constitutional concept that only the President of India is the SupremeCommander of forces in India that Mr. Rawat was appointed as the first Chief of Defence Staff of India having control over the three forces.

Also remember:

1. Rawat had awarded the Chief of Army Staff’s Commendation card two years ago to Major Leetul Gogoi for “sustained efforts” in counter insurgency operations. Gogoi was mired in a controversy in 2017 after tying a Kashmiri civilian to the front of his jeep, apparently in an attempt to prevent.

2. Rawat’s stance relating to disability pension also had sparked a row. He had warned soldiers who falsely call themselves ‘disabled’ and make their disability a way to earn extra money, through disability pension.

3. He believed that women in combat roles might complain about men peeping, while they changed clothes.

4. Rawat , while he was General, had wished stone pelters would fire weapons, so army could retaliate.

5. He had made acidic remarks against the protestors against CAA.

Death doesn't make a person holy!

Follow Us:
Download App:
  • android
  • ios