തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് വർഷങ്ങൾക്കു ശേഷം കൊലപാതകമാണെന്ന് തെളിയുന്നത്. രാജേഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തും വരന്തരപ്പിള്ളി സ്വദേശിയുമായ സലീഷാണ് ഇപ്പോൾ അറസ്റ്റിലായത്.
തൃശൂർ: നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പൊലീസ്. കുന്നംകുളം കൈപ്പറമ്പ് സ്വദേശി രാജേഷ് ആണ് 2019 നവംബർ 18 ന് കൊല്ലപ്പെട്ടത്. രാജേഷ് കുന്നംകുളത്തിനടുത്തെ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് വർഷങ്ങൾക്കു ശേഷം കൊലപാതകമാണെന്ന് തെളിയുന്നത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും വരന്തരപ്പിള്ളി സ്വദേശിയുമായ സലീഷാണ് ഇപ്പോൾ അറസ്റ്റിലായത്.
വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ പോസ്റ്റ്മോർട്ടം ഇന്ന്
സംഭവ സമയത്ത് സലീഷിന്റെ മൊബൈൽ പുഴയിൽ വീണിരുന്നു. രാജേഷിനോട് മൊബൈൽ ആവശ്യപ്പെട്ടിട്ടു നൽകിയിയില്ല. തുടർന്നുണ്ടായ തർക്കത്തിലാണ് പ്രതി രാജേഷിനെ തള്ളിയിട്ടത്. മദ്യലഹരിയിലായിരുന്നു ഇരുവരുമെന്ന് പൊലീസ് പറയുന്നു. വർഷങ്ങളായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് രാജേഷിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സലീഷിനെ നിരീക്ഷിച്ചു വരികയായിരുന്നു. നിരന്തരമായി ചോദ്യം ചെയ്തുവെങ്കിലും സലീഷ് കുറ്റം സമ്മതിച്ചിരുന്നില്ല. ഒടുവിൽ സലീഷിന്റെ ഫോൺ കോളുകൾ സംബന്ധിച്ച അന്വേഷണം നടത്തുകയും, ഇയാൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് നാലുവർഷത്തിന് ശേഷം ഇന്നലെ രാത്രി ഇയാളെ കസ്റ്റഡിയിലെടുക്കുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. കുന്നംകുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
'പ്രതിഭയുള്ള നടന്മാർ, സ്ഥിരം പ്രശ്നക്കാർ'; വിവാദങ്ങളൊഴിയാതെ ഷെയ്ൻ നിഗവും ശ്രീനാഥ് ഭാസിയും

