തൊഴിലാളികളെ ഇറക്കിവിട്ടശേഷം വട്ടവടയിലേക്കുള്ള വഴിമദ്ധ്യേ ഈര്ക്കാടിവെച്ച് ലോറിക്ക് സൈഡ് കൊടുക്കവെ ജീപ്പ് അമ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഇടുക്കി: തൊഴിലാളികളെ ഇറക്കിവിട്ട് മടങ്ങുന്നതിനിടെ പതിനാറുവയസുകാരന് അപകടത്തില്‍ മരിച്ചു. വട്ടവട കോവിലൂര്‍ സ്വദേശി ഗുരുനാഥന്-ജ്യോതി ദമ്പതികളുടെ മകന് കാര്‍ത്തിക്കാണ് മരിച്ചത്. യൂക്കാലി തോട്ടത്തില്‍ ജോലിക്കെത്തുന്ന തൊഴിലാളികളെ ജീപ്പില്‍ സ്ഥിരമായി സമീപ പ്രദേശങ്ങളില്‍ എത്തിക്കുന്നത് കാര്‍ത്തിക്കായിരുന്നു.
കഴിഞ്ഞ ദിവസം കോവിലൂരില്‍ തൊഴിലാളികളെ ഇറക്കിവിട്ടശേഷം വട്ടവടയിലേക്കുള്ള വഴിമദ്ധ്യേ ഈര്ക്കാടിവെച്ച് ലോറിക്ക് സൈഡ് കൊടുക്കവെ ജീപ്പ് അമ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിച്ചു. സംഭവത്തില്‍ ദേവികുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 23, 2020, 1:12 PM IST
Post your Comments