മന്ത്രവാദത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 2.50 ലക്ഷം രൂപ പിഴയും. വളാഞ്ചേരി സ്വദേശിയായ സൈനുലാബുദീനെ മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 

മഞ്ചേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മന്ത്രവാദത്തിന്റെ പേരിൽ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവ്. വളാഞ്ചേരി സ്വദേശി സൈനുലാബുദീനെയാണ് മഞ്ചേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ പ്രതി 2.50 ലക്ഷം രൂപ പിഴയായും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

Add Asianetnews as a Preferred SourcegooglePreferred

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസ്സുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. പൊലീസ് അരീക്കോട് പോലീസാണ് 2016-ൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത്. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്സോ കോടതി കണ്ടെത്തിയത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ പ്രതി അധികകാലം തടവ് അനുഭവിക്കേണ്ടി വരും.