ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവമില്ലാത്ത പ്രതി പല സ്ഥലങ്ങളില്‍ സെയില്‍സ്‍മാനായും മറ്റു പല ജോലികളും ചെയ്തു താമസിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം വിപുലമാക്കിയ പൊലീസ് ഇയാളെ അന്വേഷണത്തിലൂടെ കുടുക്കുകയായിരുന്നു. 

തൃശൂര്‍: ഇരിങ്ങാലക്കുട ആളൂരില്‍ പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 20 വയസുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴി ബന്ധം സ്ഥാപിച്ചാണ് അജിന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. പിന്നീട് പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായശേഷം കൂടുതല്‍ അടുപ്പം കാണിക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ഇയാള്‍ പൊലീസ് കേസെടുത്തതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു.

ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവമില്ലാത്ത പ്രതി പല സ്ഥലങ്ങളില്‍ സെയില്‍സ്‍മാനായും മറ്റു പല ജോലികളും ചെയ്തു താമസിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം വിപുലമാക്കിയ പൊലീസ് ഇയാളെ അന്വേഷണത്തിലൂടെ കുടുക്കുകയായിരുന്നു. ആരുമായും സ്ഥിര സൗഹൃദം സ്ഥാപിക്കുന്ന ശീലമില്ലാത്ത ഇയാള്‍ തിരുവനതപുരം, എറണാകുളം, പാലക്കാട് ഭാഗങ്ങളിലായി പൊലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായും ഇയാള്‍ പ്രണയത്തിലായി.

കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജുവും, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.സി. രതീഷും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്.ഐ. യു. രമേഷ്, സീനിയര്‍ സി.പി.ഒ. ഇ.എസ്. ജീവന്‍, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഐ.വി.സവീഷ് എന്നിവരടങ്ങിയ സംഘമാണ് കൊല്ലങ്കോട് പോലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ പിടികൂടിയത്.

Read also:  കുഞ്ഞന്‍ മത്തിവേട്ട, പുറംകടലില്‍ കോസ്റ്റ്ഗാര്‍ഡിന്‍റെ മിന്നല്‍ പരിശോധന; മത്സ്യബന്ധന ബോട്ടിന് പിഴ ചുമത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...