Asianet News MalayalamAsianet News Malayalam

സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നു, അറസ്റ്റ്

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്ക്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ
accused who was caught in the case of molesting the girl is in custody
Author
First Published Nov 20, 2022, 10:00 PM IST

കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്ക്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ ജിന്റ്റോ കുര്യൻ (36) നെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. 

2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച് സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ലൈംഗികമായി ഉപദ്രവിച്ച് ചാലക്കുടി റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.  എന്നാൽ അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു.  സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. 

ഇതിനിടയിലാണ് ജിന്റോയ്ക്ക് ജാമ്യം ലഭിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എന്നാൽ ജിന്റോയെ പിടികൂടുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. ആന്‍റമൻ നിക്കോബാർ , ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ വയനാട്ടിലെ കൽപ്പറ്റയിൽ നിന്നുമാണ്  ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഒരു മാസമായി അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് കഴിയുകയായിരുന്നു ഇയാൾ. അവിടെ നിന്നും ബെംഗളൂരുവിലേക്ക് കടക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്. 

Read more:  ഓൺലൈൻ ക്ലാസിന് നൽകിയ ഫോണിൽ പരിചയം, സ്കൂളിൽ നിന്ന് എത്താൻ വൈകിയ 17കാരി പറഞ്ഞത് പീഡന വിവരം, അറസ്റ്റ്

പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്‍റെ മേൽ നോട്ടത്തിൽ എസ് എച്ച് ഒ വിഎം കേഴ്സൻ, സബ് ഇൻസ്പെക്ടർ ഒ വി സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഏ ആർ  ജയൻ , പി എം ഷമീർ, മാഹിൻ ഷാ, സി പി ഒ ബോബി ടി ഏല്യാസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Follow Us:
Download App:
  • android
  • ios