ആഭരണവുമായി ജീവനക്കാരി ഫൈസലിനെയും കുട്ടി ജ്വല്ലറിയിലെത്തി അപ്രൈസറെ കാണിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.

മലപ്പുറം: പുളിക്കല്‍ അങ്ങാടിയിലെ സ്വകാര്യ ബാങ്കിനെ പറ്റിച്ച് 2,20,000 രൂപ തട്ടിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാടാമ്പുഴ കുന്നത്ത്‌വീട്ടില്‍ ഫൈസലാ(30)ണ് അറസ്റ്റിലായത്. ഫൈസല്‍ പുളിക്കല്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ച് കൊണ്ടോട്ടി സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ പണയം വെച്ച സ്വര്‍ണമെടുത്ത് താങ്കളുടെ സ്ഥാപനത്തില്‍ പണയം വെക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഇതുപ്രകാരം അവിടെയുള്ള വനിതാ ജീവനക്കാരി കൊണ്ടോട്ടിയിലെത്തി.

Add Asianetnews as a Preferred SourcegooglePreferred

ഫൈസല്‍ ഇവരെ പുറത്ത് നിര്‍ത്തി സൗത്ത് ഇന്ത്യന്‍ ബേങ്കിലേക്ക് കയറുകയും അല്‍പ്പം കഴിഞ്ഞ് പുറത്തുവരികയും ചെയ്തു.
ഫൈസല്‍ തന്റെ കൈവശം വെച്ചിരുന്ന ആഭരണം ജീവനക്കാരിക്ക് ബേങ്കില്‍ നിന്നെടുത്തതാണെന്ന് പറഞ്ഞ് നല്‍കുകയും ചെയ്തു. ആഭരണവുമായി ജീവനക്കാരി ഫൈസലിനെയും കുട്ടി ജ്വല്ലറിയിലെത്തി അപ്രൈസറെ കാണിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതോടെ ഇയാള്‍ മുങ്ങാന്‍ ശ്രമിക്കുകയും കടക്കാരും നാട്ടുകാരും പിടിച്ചുവെച്ച് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ കോഡ് ഓർത്തുവെച്ചാൽ കള്ളന്മാരെ പേടിക്കേണ്ട

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തങ്ങളുടെ ഉപഭോക്താക്കൾക്ക് എസ്ബിഐക്ക് ഒപ്പം സുരക്ഷിതരായിരിക്കൂ എന്ന ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക്. അജ്ഞാതമായ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് ഇത് എസ്ബിഐ തന്നെ അയച്ചതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ഒരു വഴിയാണ് ഇപ്പോൾ ബാങ്ക് ഒരുക്കിയിരിക്കുന്നത്.

ട്വിറ്റർ അക്കൗണ്ട് വഴിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംവിധാനത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സന്ദേശം വന്നിരിക്കുന്നത് സ്റ്റേറ്റ് ബാങ്കിൽ നിന്ന് തന്നെയാണോ എന്ന് അറിയാൻ ഒരു കോഡ് തിരിച്ചറിഞ്ഞാൽ മതി. SBI അല്ലെങ്കിൽ SB എന്നാണോ സന്ദേശം വന്ന സെന്ററുടെ നാമം തുടങ്ങുന്നതെന്ന് പരിശോധിക്കുക. ഉദാഹരണത്തിന് SBIBNK, SBIINB, SBIPSG, SBYONO എന്നിവ.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സഹകരണ വകുപ്പുദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

ബാങ്ക് അക്കൗണ്ട് നമ്പർ, രഹസ്യനാമം, പിൻ നമ്പറുകൾ, എന്നിവയൊന്നും ആരോടും വെളിപ്പെടുത്തരുതെന്ന കർശന നിർദ്ദേശം ബാങ്ക് വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ആരെങ്കിലും ഫോണിൽ വിളിച്ച് ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടാൽ അത് നൽകുന്നത് അക്കൗണ്ട് കാലിയാവാൻ മാത്രമേ ഉപകരിക്കൂവെന്ന് പ്രത്യേകം ഓർക്കുക. ഉപഭോക്താവിന്റെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് തങ്ങൾ ഒരിക്കലും ഇമെയിലോ, എസ്എംഎസോ അയക്കാറില്ലെന്നും ഉപഭോക്താക്കളെ ഫോണിൽ വിളിക്കാറില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നുണ്ട്.