മലപ്പുറം അമരമ്പലം പഞ്ചായത്തിൽ നിർമാണത്തിലിരിക്കുന്ന വീടുകളിൽ ഇലക്ട്രിക് വയറിങ് സാമഗ്രികൾ മോഷ്ടിക്കുന്നത് പതിവാകുന്നു. വയറിങ് പൂർത്തിയായ വീടുകളിലെ കേബിളുകൾ മുറിച്ചെടുക്കുന്നതിനാൽ ഉടമകൾക്ക് ലക്ഷങ്ങളുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു.  

മലപ്പുറം: അമരമ്പലം പഞ്ചായത്തിലെ നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് ഇലക്ട്രിക് വയറിങ് സാമഗ്രികള്‍ മോഷ്ടിക്കുന്നത് പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് വീടുകളിലാണ് സമാന രീതിയില്‍ മോഷണം നടന്നത്. വയറിങ് പൂര്‍ത്തിയായ വീടുകളിലെ കേബിളുകള്‍ മുറിച്ചെടുക്കുന്നതാണ് മോഷ്ടാക്കളുടെ രീതി. ബുധനാഴ്ച രാത്രി പറയങ്കാട് ഡയാലിസിസ് സെന്ററിന് സമീ പം മേലേടത്ത് ഹസ്‌ക്കറിന്റെ വീട്ടിലാണ് ഒടുവിലായി മോഷണം നടന്നത്. വീടിനുള്ളില്‍ സി.സി.ടി. വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയുടെ പരിധിയില്‍ വരാത്ത ഭാഗങ്ങളിലെ വയറുകളാണ് മോഷ്ടാക്കള്‍ മുറിച്ചെടുത്തത്.

സീലിങ് പ്രവൃത്തി അടക്കം കഴി ഞ്ഞ വീടാണിത്. കേബിളുകള്‍ മുറിച്ചെടുത്തതോടെ വീടിന്റെ മിക്ക ഭാഗങ്ങളിലും വീണ്ടും വയറിങ് നടത്തേണ്ട അവസ്ഥയാണ്. സീലിങ് പൊളിച്ച് നീക്കി വേണം പുനര്‍വയ റിങ് നടത്താന്‍ എന്നതി നാല്‍, സാധനസാമഗ്രികളും പ ണിക്കൂലിയും ഉള്‍പ്പെടെ ഏകദേശം ആറ് ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഈ കുടുംബ ത്തിന് ഉണ്ടായിരിക്കുന്നത്.

സമാനമായ മോഷണമാണ് അച്ചാര്‍ കമ്പനി പരിസരത്തെ ക ല്ലിടുക്കില്‍ ജോയല്‍ ജോസിന്റെ വീട്ടിലും നടന്നത്. മോഷ്ടാക്കള്‍ കൊണ്ടുപോകുന്ന കേബിളുകള്‍ക്ക് വിപണിയില്‍ വലിയ വിലയില്ലെങ്കിലും അത് വീണ്ടെടുക്കാന്‍ ഉടമകള്‍ ലക്ഷങ്ങള്‍ ചെലവാ ക്കേണ്ടി വരുന്നു. നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയ വീട്ടുടമസ്ഥര്‍ക്ക് ഈ മോഷണം വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടാക്കുന്നത്.മേഖലയി ല്‍ മോഷണം പതിവായ സാഹചര്യത്തില്‍ പൊലീസ് പട്രോളിങ് ശക്തമാക്കമെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.