ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് സംഭവം. മോഷ്ടാവ് സിസിടിവി ശ്രദ്ധിക്കാതെയാണ് ക്ഷേത്രവളപ്പിലേക്ക് കടന്നതെന്നതിനാൽ ദൃശ്യങ്ങളിൽ മുഖം ഉൾപ്പടെ ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് മോഷണം പോയതെന്ന് വ്യക്തമല്ല.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം. നെയ്യാറ്റിൻകര മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വൈകുന്നേരം പൂജാരിയെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും പൂട്ട് പൊളിച്ച് പണവുമായി മടങ്ങുന്നതും കാണാനായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ പുലർച്ചെ നാലുമണിയോടെ എത്തിയ മോഷ്ടാവ് സിസിടിവി ശ്രദ്ധിക്കാതെയാണ് ക്ഷേത്രവളപ്പിലേക്ക് കടന്നതെന്നതിനാൽ ദൃശ്യങ്ങളിൽ മുഖം ഉൾപ്പടെ ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് മോഷണം പോയതെന്ന് വ്യക്തമല്ല. നെയ്യാറ്റിൻകര പൊലീസിന് സിസിടിവി ഉൾപ്പടെ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര-പാറശാല മേഖലകളിൽ മോഷണം വ്യാപകമായിരിക്കുകയാണ്.