തിരുവനന്തപുരം കോർപറേഷനിലെ 'മേയർ കെയർ' പദ്ധതി വഴി വിതരണം ചെയ്ത സ്കൂൾ ബാഗുകളിൽ പ്രധാനമന്ത്രിയുടെയും മേയറുടെയും ചിത്രം പതിപ്പിച്ചത് വിവാദമായി. നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളിൽ പാർട്ടി പരസ്യം നൽകിയെന്ന് വിമർശനം ഉയർന്നപ്പോൾ, ഇത് കോർപ്പറേഷൻ ഫണ്ടല്ലെന്നും ചിത്രമുള്ള കവർ നീക്കാമെന്നും ബിജെപി പ്രതികരിച്ചു.

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് കോർപറേഷന്‍റെ മേയർ കെയർ പദ്ധതിയുടെ പേരിൽ വിതരണം ചെയ്ത സ്കൂൾ ബാഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തിരുവനന്തപുരം മേയർ വി വി രാജേഷിന്‍റെയും ചിത്രം പതിപ്പിച്ചത് വിവാദമാകുന്നു. തിരുവനന്തപുരം നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിലായിരുന്നു സ്കൂൾ ബാഗും നോട്ട്ബുക്കും വിതരണം ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാഗിന്‍റെ കവറിലായി മേയറുടെയും മോദിയുടേയും ചിത്രവും മേയർ കെയർ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. സംഭവം പുറത്തുവന്നതോടെ സിപിഎം കേന്ദ്രങ്ങൾ ഇത് ചർച്ചയാക്കി. സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വിവാദമായി. കുട്ടികൾക്ക് നൽകിയ പഠനോപകരണങ്ങളിൽ പോലും പാർട്ടി പരസ്യം പതിപ്പിക്കാൻ ശ്രമിച്ച മേയർ എന്ന രീതിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. കോർപ്പറേഷൻ ഫണ്ടിൽ നിന്നും പണം ഉപയോഗിയ്ക്കാതെ 5000 സ്കൂൾ കുട്ടികൾക്ക് ബാഗും മറ്റ് പഠനോപകരണങ്ങളും നൽകിയ പരിപാടിയാണിതെന്നും ബാഗിനൊപ്പമുള്ള കവറിലെ ചിത്രം നീക്കം ചെയ്യാവുന്നതാണെന്നുമാണ് ബിജെപി അനുകൂലികളുടെ മറുപടി.

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് കോർപറേഷന്‍റെ മേയർ കെയർ പദ്ധതിയുടെ പേരിൽ വിതരണം ചെയ്ത സ്കൂൾ ബാഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തിരുവനന്തപുരം മേയർ വി വി രാജേഷിന്‍റെയും ചിത്രം പതിപ്പിച്ചത് വിവാദമാകുന്നു. തിരുവനന്തപുരം നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിലായിരുന്നു സ്കൂൾ ബാഗും നോട്ട്ബുക്കും വിതരണം ചെയ്തത്.

ബാഗിന്‍റെ കവറിലായി മേയറുടെയും മോദിയുടേയും ചിത്രവും മേയർ കെയർ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. സംഭവം പുറത്തുവന്നതോടെ സിപിഎം കേന്ദ്രങ്ങൾ ഇത് ചർച്ചയാക്കി. സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വിവാദമായി. കുട്ടികൾക്ക് നൽകിയ പഠനോപകരണങ്ങളിൽ പോലും പാർട്ടി പരസ്യം പതിപ്പിക്കാൻ ശ്രമിച്ച മേയർ എന്ന രീതിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. കോർപ്പറേഷൻ ഫണ്ടിൽ നിന്നും പണം ഉപയോഗിയ്ക്കാതെ 5000 സ്കൂൾ കുട്ടികൾക്ക് ബാഗും മറ്റ് പഠനോപകരണങ്ങളും നൽകിയ പരിപാടിയാണിതെന്നും ബാഗിനൊപ്പമുള്ള കവറിലെ ചിത്രം നീക്കം ചെയ്യാവുന്നതാണെന്നുമാണ് ബിജെപി അനുകൂലികളുടെ മറുപടി.