കാണുമ്പോള്‍ മുളളുവേലി ചാടിക്കടന്ന് മറ്റാരുടെയെങ്കിലും പറമ്പിലേക്ക് അതിക്രമിച്ച് കയറുന്നത് പോലെ തോന്നുമെങ്കിലും സംഭവം അങ്ങനെ അല്ല. പകരം സ്വന്തം വീടിനുള്ളിലേക്ക് കടക്കാനുള്ള പെടാപ്പാടാണിത്. കുട്ടികൾ സ്കൂളിൽ പോകണമെങ്കിൽ പോലും ഇങ്ങനെ നൂണ്ടു കടക്കേണ്ട അവസ്ഥയിലാണ് ഈ വീട്ടുകാരുള്ളത്

വർഷങ്ങളായി താമസിക്കുന്ന വീടിനു മുന്നിൽ കോളജ് അധികൃതർ മുള്ളുവേലി (Compound Wall) സ്ഥാപിച്ചതോടെ പുറത്തിറങ്ങാൻ വിഷമിക്കുകയാണ് മൂന്നു കുടുംബങ്ങളിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർ. നെടുങ്കണ്ടം (Nedumkandam) മഞ്ഞപ്പെട്ടിയിലാണ് സംഭവം. സർക്കാർ പോളി ടെക്നിക്ക് കോളജ് അധികൃതരാണ് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് മുള്ളുവേലി സ്ഥാപിച്ചത്.

കാണുമ്പോള്‍ മുളളുവേലി ചാടിക്കടന്ന് മറ്റാരുടെയെങ്കിലും പറമ്പിലേക്ക് അതിക്രമിച്ച് കയറുന്നത് പോലെ തോന്നുമെങ്കിലും സംഭവം അങ്ങനെ അല്ല. പകരം സ്വന്തം വീടിനുള്ളിലേക്ക് കടക്കാനുള്ള പെടാപ്പാടാണിത്. കുട്ടികൾ സ്കൂളിൽ പോകണമെങ്കിൽ പോലും ഇങ്ങനെ നൂണ്ടു കടക്കണം. മഞ്ഞപ്പെട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന നെടുങ്കണ്ടം ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളജ് വക ഭൂമി സംരക്ഷിയ്ക്കുന്നതിനായാണ് ഈ വേലി നിർമ്മിച്ചത്. ഇതോടെ കോളജിൻറെ സ്ഥലത്തു കൂടെ 20 വർഷമായി ഇവർ ഉപയോഗിച്ചിരുന്ന വഴി ഇല്ലാതായി. വീട്ടിലേക്ക് കയറാനുള്ള മാർഗം അടക്കരുതെന്നു കാണിച്ച് റവന്യൂ മന്ത്രി അടക്കമുള്ളവർക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് കോളജ് മുള്ളുവേലി സ്ഥാപിച്ചത്.

സംഭവം സംബന്ധിച്ച് ഉടുമ്പൻചോല തഹസിൽദാർ ജില്ല കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതേസമയം കോളജിന്റെ സുരക്ഷ വര്‍ദ്ധിപ്പിയ്ക്കുന്നതിനായാണ് കോമ്പൗണ്ടിന് ചുറ്റും മുള്ളുവേലി സ്ഥാപിച്ചതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. ഡയറക്ടറേറ്റില്‍ നിന്നും അനുമതി ലഭിച്ചെങ്കിൽ മാത്രമെ നടപ്പ് വഴി അനുവദിയ്ക്കാനാവു എന്നും കോളജ് അധികൃതർ പറയുന്നു.

YouTube video player


'ന്റെ കുട്ടികൾക്കൊരു കിടപ്പാടം വേണം'; ചുവപ്പുനാടയിൽ കുരുങ്ങി ഉഷയുടെ വീടെന്ന സ്വപ്നം
സർക്കാർ അനുവദിച്ച ഭൂമിയിൽ വീട് നിർമ്മിക്കാനായി വർഷങ്ങളായി കാത്തിരിക്കുകയാണ് കോഴിക്കോട്ട് ഒരു വീട്ടമ്മ. ഭൂരഹിതയായ ഉഷയ്ക്ക് സർക്കാർ 2013ൽ മൂന്നു സെന്‍റ് ഭൂമി നൽകി. ലൈഫ് പദ്ധതി പ്രകാരം വീടനുവദിക്കാനും തീരുമാനിച്ചു. എന്നിട്ടും വീട് നിര്‍മ്മിക്കാനാവാതെ വാടക വീട്ടിൽ ജീവിതം തള്ളി നീക്കുകയാണ് ഉഷയും ഭർത്താവും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളും. പൈമ്പ്ര കുന്നമംഗലം റോഡിൽ നിന്ന് നാനൂറ് മീറ്റർ ചെങ്കുത്തായ മല കയറി വേണം സർക്കാർ അനുവദിച്ച ഭൂമിയിലെത്താൻ. സർക്കാർ രേഖയിൽ വഴി കൃത്യമായ അളന്ന് തിരിച്ചിട്ടുണ്ടെങ്കിൽ ഇത് വഴി വാഹനമെത്തില്ല. നടന്നു കയറുക തന്നെ വേണം. ഭൂമിയിലേക്ക് വാഹനം കടന്ന് ചെല്ലുന്ന വഴിയില്ലെന്നതാണ് വീട് നിർമ്മിക്കുന്നതിന് വിലങ്ങുതടിയെന്ന് പഞ്ചായത്ത് പറയുന്നു. റവന്യു വകുപ്പ് അനുവദിച്ച ഭൂമിയിലേക്ക് റോഡും വൈദ്യുതിയും വെള്ളവും എത്തിക്കേണ്ടത് പഞ്ചായത്താണെന്നാണ് ഉഷയ്ക്ക് കലക്ട്രേറ്റിൽ നിന്ന് ഉഷയ്ക്ക് ലഭിച്ച മറുപടി. ഒരു തീരുമാനമാക്കാൻ എട്ട് വർഷമായി സർക്കാരോഫീസുകൾ കയറിയിറങ്ങുകയാണ് ഉഷ.

വീട്ടിലേക്ക് വഴിയില്ല, കമ്പിവേലിക്ക് മുകളിലൂടെ മൃതദേഹം പുറത്തെത്തിക്കാൻ പെടാപ്പാട് പെട്ട് നാട്ടുകാർ
മണലൂരിൽ വീട്ടിലേക്ക് വഴി ഇല്ലാത്തതിനാൽ മൃതദേഹം വേലിക്ക് മുകളിലൂടെ കൊണ്ടുപോയി നാട്ടുകാർ. ചാത്തൻ കുളങ്ങര മാധവന്റെ മൃതദേഹമാണ് വീട്ടിൽ നിന്ന് റോഡിലെ വാഹനത്തിലെത്തിക്കാൻ പെടാപാട് പെട്ടത്. മണലൂർ പഞ്ചായത്തിലെ ചാത്തൻകുളങ്ങര മാധവന്റെ വീട്ടിലേക്ക് റോഡിൽ നിന്നുള്ള വഴിക്ക് വീതി ഒന്നര അടി മാത്രമാണുള്ളത്. നേരത്തെ വഴിയുടെ വീതി കൂട്ടാൻ മാധവൻ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. അയൽ വാസിയുമായി സംസാരിച്ചു വഴി വീതി കൂട്ടാൻ നാട്ടുകാരും ജനപ്രതിനിധികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ബന്ധുക്കളും മൃതദേഹം പുറത്തെത്തിച്ചത്. ഒടുവിൽ കമ്പിവേലിക്ക് മുകളിലൂടെ മൃതദേഹം പുറത്തെത്തിച്ചു.