നഗരത്തിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നടപ്പാതകളുടെ കാര്യത്തിൽ സ്ഥിതി തൃപ്തികരമല്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. സംസ്ഥാനത്താകെ നടപ്പാതകളുടെ അവസ്ഥ മോശമാണെന്നും കോടതി നിരീക്ഷിച്ചു.

കൊച്ചി: നഗരത്തിലെ റോഡുകളോടൊപ്പമുള്ള നടപ്പാതകൾ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വീണ്ടും നിർദേശം നൽകിയത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സമയം തേടിയ കൊച്ചി കോർപ്പറേഷന് കോടതി അനുമതി നൽകി. ഹർജി ഓഗസ്റ്റ് 20-ലേക്ക് മാറ്റി.

നഗരത്തിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നടപ്പാതകളുടെ കാര്യത്തിൽ സ്ഥിതി തൃപ്തികരമല്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. സംസ്ഥാനത്താകെ നടപ്പാതകളുടെ അവസ്ഥ മോശമാണെന്നും കോടതി നിരീക്ഷിച്ചു. നഗരത്തിൽ നടപ്പാതകൾ ഉറപ്പാക്കണമെന്ന വിഷയത്തിൽ നേരത്തേ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യത്തിൽ കൊച്ചി കോർപ്പറേഷനോട് വിശദീകരണം തേടിയത്. തകർന്ന് കിടക്കുന്ന റോഡുകളെക്കുറിച്ചുള്ള വിവരങ്ങൾ കോർപ്പറേഷന് കൈമാറുമെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.