കാർഷിക വിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നത് തടയാൻ വൈദ്യുതി വേലി നിർമ്മിച്ചിട്ടുണ്ടെങ്കിലും കുരങ്ങൻമാർ മരങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ നിയന്ത്രിക്കാൻ കഴിയില്ലെന്ന്ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമ്മീഷനെ അറിയിച്ചു.  

കോഴിക്കോട്: തെങ്ങ്, കവുങ്ങ്, കൊക്കോ മുതലായ കൃഷികൾ കുരങ്ങൻമാർ നശിപ്പിക്കുന്നത് തടയാൻ മാർ​ഗമില്ലെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ച സാഹചര്യത്തിൽ കൃഷി നാശമുണ്ടാകുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ വനംവകുപ്പിന് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. 1980ലെ നിയമപ്രകാരം വന്യജീവി ആക്രമണം കാരണം നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് അടിയന്തിര തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ഹൽവ കച്ചവടത്തെ ചൊല്ലി തർക്കം: ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ വാൾ വീശിയ യുവാവ് അറസ്റ്റിൽ

സ്വീകരിച്ച നടപടികൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം. 2018 ഓഗസ്റ്റ് 29 ന് ഇതേ വിഷയത്തിൽ കമ്മീഷൻ ഉത്തരവ് പാസാക്കിയിരുന്നെങ്കിലും അതിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരനായ തലയാട് സ്വദേശി ബാലൻ കാരമേൽ വീണ്ടും കമ്മീഷനെ സമീപിക്കുകയായിരുന്നു. കാർഷിക വിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നത് തടയാൻ വൈദ്യുതി വേലി നിർമ്മിച്ചിട്ടുണ്ടെങ്കിലും കുരങ്ങൻമാർ മരങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ നിയന്ത്രിക്കാൻ കഴിയില്ലെന്ന്ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമ്മീഷനെ അറിയിച്ചു.