എന്‍ഡിപിഎസ് കോടതി 15 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയാണ് പരാതി സമര്‍പ്പിച്ചത്. ജയിലിന്‍റെ നടുമുറ്റത്ത് വ്യായാമത്തിന് സൗകര്യമുണ്ടെന്നും വിനോദ വിനോദത്തിന് സൗകര്യങ്ങളുണ്ടെന്നും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മനനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികള്‍ക്ക് വ്യായാമംചെയ്യാന്‍ കളിസ്ഥലമില്ലെന്നും തടവുകാര്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യമില്ലെന്നുമുള്ള പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. മഞ്ചേരി എന്‍ഡിപിഎസ് കോടതി 15 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയാണ് പരാതി സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആണ് കേസ് പരിഗണിച്ചത്. എന്നാൽ ജയിലിന്‍റെ നടുമുറ്റത്ത് വ്യായാമത്തിന് സൗകര്യമുണ്ടെന്നും വിനോദ വിനോദത്തിന് സൗകര്യങ്ങളുണ്ടെന്നും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മനനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

എല്ലാ ദിവസവും ഉച്ചയ്ക്കുശേഷവും അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയും ടിവി കാണാന്‍ സൗകര്യമുണ്ടെന്ന് സൂപ്രണ്ട് മനനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഫുട്‌ബോളും വോളിബോളും കാരംസും ചെസും സെല്ലുകളില്‍ ലഭ്യമാണ്. പരാതിക്കാരന്‍ ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താറില്ലെന്നും ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ പരാതി തള്ളിയത്.