വാര്‍ത്ത പരന്നതോടെ ഇത്രയും വിലപിടിപ്പുള്ള മാല എങ്ങനെയും കണ്ടെത്തണമെന്ന തീരുമാനത്തില്‍ നാട്ടുകാരെത്തി. എന്നാല്‍ മുങ്ങല്‍ വിദഗ്ധരും അഗ്നിരക്ഷാസേനയും ഏറെ ശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല

കോഴിക്കോട്: തീര്‍ത്ഥയാത്ര ശുഭകരമായി അവസാനിക്കാനിരിക്കേയാണ് ആലുവ എടത്തല സ്വദേശി ശശികുമാറിന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടത്. കൊട്ടിയൂര്‍ സന്ദര്‍ശനം കഴിഞ്ഞ് ലോകനാര്‍ കാവിലെത്തി ചിറയില്‍ കുളിക്കുന്നതിനിടയിലാണ് എട്ട് പവന്‍ തൂക്കമുള്ള സ്വര്‍ണമാല നഷ്ടപ്പെട്ടത്. ഇതോടെ സന്തോഷമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകുകയായിരുന്നു.

വാര്‍ത്ത പരന്നതോടെ ഇത്രയും വിലപിടിപ്പുള്ള മാല എങ്ങനെയും കണ്ടെത്തണമെന്ന തീരുമാനത്തില്‍ നാട്ടുകാരെത്തി. എന്നാല്‍ മുങ്ങല്‍ വിദഗ്ധരും അഗ്നിരക്ഷാസേനയും ഏറെ ശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല. പിന്നീട് ചിറയിലെ വെള്ളം വറ്റിക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

പൂത്തൂരില്‍ നിന്ന് വലിയ മൂന്ന് മോട്ടോറുകള്‍ എത്തിച്ച് പിന്നീട് വെള്ളം വറ്റിച്ചു. വെള്ളവും പായലും ചളിയുമെല്ലാം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിട്ടായിരുന്നു ഇതിനുള്ള ശ്രമം. ഒടുവില്‍ 30 മണിക്കൂറിലേറെ നീണ്ട ഉദ്യമത്തിനൊടുവില്‍ ലോകനാര്‍കാവ് സ്വദേശി അനീഷിന് രാത്രി ഏഴുമണിയോടെ മാല ലഭിക്കുകയായിരുന്നു. അനീഷ് തന്നെ സ്വര്‍ണമാല ശശികുമാറിന് അണിയിച്ചു നല്‍കി.

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം