ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പൊലീസ് പിടിയില്‍
ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ പെട്രോൾ, മണ്ണണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ഷീജയാണെന്ന് കരുതി അമ്മ രമയെ ആക്രമിക്കുകയായിരുന്നു
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊളാവിപ്പാലം കൂടത്തായി അനിൽകുമാര്‍ (50) ആണ് പിടിയിലായത്. വര്‍ഷങ്ങളായി പിരിഞ്ഞ് കഴിയുന്ന ഭാര്യ ഷീജയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ പെട്രോൾ, മണ്ണണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെയാണ് അതിക്രമം നടത്തിയത്. മുളക് പൊടി എറിഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. പിടിവലിക്കിടയിൽ തീകൊളുത്താൻ വൈകിയതിനാലും ബഹളം കേട്ട് ഷീജയും സഹോദരൻ ഷാജിയും ഓടിയെത്തിയതിനാലും ശ്രമം വിജയിച്ചില്ല.
പിടിവലിക്കിടയിൽ ഷീജക്കും ഷാജിക്കും അമ്മ രമക്കും പരിക്കേറ്റു. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ അനിൽകുമാറിനെ കീഴ്പ്പെടുത്തി പൊലീസിനു കൈമാറി. പരിക്കേറ്റവർ ആശുപ്രതിയിൽ ചികിത്സ തേടി. ഷീജയും അനിൽകുമാറും വർഷങ്ങളായി വേറിട്ടുകഴിയുകയാണ്. ഇവര്‍ ബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനില്‍ക്കുന്നതിനിടെയാണ് കൊലപാതക ശ്രമം. ഇരുവര്‍ക്കും ഒരു മകളുണ്ട്. പൊലീസ് കസ്റ്റഡിയില്‍ വച്ചും അനിൽകുമാർ ഷീജയ്‌ക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കി.