Asianet News MalayalamAsianet News Malayalam

നമ്പർ ബ്ലോക്ക് ചെയ്തു, പാലക്കാട് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി ബന്ധു പെൺകുട്ടിയെ വെട്ടി; മെഡിക്കൽ കോളേജിൽ

പെൺകുട്ടിയുടെ കൈക്കാണ് ഗുരുതര പരിക്കേറ്റത്. പെൺകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

murder case culprit attacks relative girl in palakkad
Author
First Published Jan 17, 2023, 9:46 PM IST

പാലക്കാട്: ഒറ്റപ്പാലത്ത് കൊലക്കേസ് പ്രതി ബന്ധുവായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. പ്രതി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കേസ് പ്രതിയായ ഫിറോസ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് പ്രതി ബന്ധുവായ പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ കൈക്കാണ് ഗുരുതര പരിക്കേറ്റത്. പെൺകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവം ഇങ്ങനെ

കഴിഞ്ഞ വർഷം ഒറ്റപ്പാലത്തുണ്ടായ ആഷിഖ് കൊലക്കേസിലെ പ്രതി ഫിറോസാണ് ബന്ധുവായ പെൺകുട്ടിയെ ആക്രമിച്ചത്. കയറാംപാറ സ്വാമി റോഡില്‍വെച്ച് വൈകുന്നേരം മൂന്നരയോടെയാണ് ആക്രമണം നടന്നത്. പെൺകുട്ടിയുടെ കൈക്കാണ് ഇയാളുടെ ആക്രമണത്തിൽ വെട്ടേറ്റത്. സംഭവം നടന്നയുടനെ പെൺകുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് മികച്ച ചികിത്സയ്ക്കായി ഈ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആഷിഖ് കൊലക്കേസിലെ പ്രതിയായ ഫിറോസ് ഈ അടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. പെൺകുട്ടി ഫിറോസിന്‍റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് ആക്രമണമെന്നാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി വാക്കേറ്റമുണ്ടായതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

രാവിലെ സ്കൂളിലെത്തി പതിനൊന്ന് മണിയോടെ മടങ്ങിയ അധ്യാപകൻ, തൂങ്ങിമരിച്ച നിലയിൽ; പൊലീസ് അന്വേഷണം

അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുട്ടികൾ ഉൾപെട്ട നാലംഗ കുടുംബത്തെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 14 അംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു എന്നതാണ്. സംഘത്തിലുള്ളവർ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ്തത് ഭ‍ർത്താവ് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം നടന്നത്. പെരുമ്പാവൂർ സ്വദേശി രാജിത്ത് രാജു, ഭാര്യ കവിത, രണ്ടു മക്കൾ എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഇവരുടെ പരാതിയിലാണ് ആക്രമണം നടത്തിയ 14 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്ത ഭർത്താവിന് മർദ്ദനം; 14 അംഗ സംഘം അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios