പാലാ നഗരസഭയിൽ സ്വതന്ത്ര, കോൺഗ്രസ് കൗൺസിലർമാർ തമ്മിലുള്ള തർക്കം മുതലെടുത്ത് ഭരണം പിടിക്കാൻ ഇല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഭൂരിപക്ഷവും സ്ഥിരതയുമില്ലാതെ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു.
കോട്ടയം : പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരും കോൺഗ്രസ് കൗൺസിലർമാരും തമ്മിലുള്ളന തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക തീരുമാനത്തിലേക്ക് പ്രതിപക്ഷം. പാലായിലെ അവസരം മുതലാക്കി ഭരണം പിടിക്കാൻ ഇല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഭരണം പിടിക്കാൻ ആരുടെയും പിന്തുണ വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്നു പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ സ്വതന്ത്ര മുന്നണി മാറി നിന്നാലും എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടാവില്ല. നഗരസഭയിൽ വെറും സ്ഥാനം കിട്ടാൻ വേണ്ടി മാത്രം ഭരണത്തിലേക്ക് ഇല്ല. പക്ഷേ ഭൂരിപക്ഷമില്ലാതെ ഭരണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല. പാലാ നഗരസഭയിലെ ജനങ്ങളെ പറ്റിക്കാൻ പ്രതിപക്ഷത്തിന് താല്പര്യമില്ല.ഭൂരിപക്ഷവും സ്ഥിരതയും ഉണ്ടെങ്കിൽ മാത്രമേ ഭരണത്തിലേക്ക് എത്താൻ നോക്കുകയുള്ളൂ. എങ്ങനെയും ഭരണത്തിൽ കടിച്ചു തൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായാണ് ആറുമാസം നിന്നതെന്നും ബിജു പാലൂപ്പടവൻ വ്യക്തമാക്കി.


