കഴിഞ്ഞ നവംബര്‍ 29 ന് സുല്‍ത്താന്‍ബത്തേരിക്കടുത്ത നായ്ക്കെട്ടിയില്‍ മാളപ്പുരയില്‍ അബ്ദുല്‍ സലാം എന്നയാളുടെ വീട്ടില്‍ നിന്ന് 20.5 ലക്ഷം രൂപയും 17 പവന് സ്വര്‍ണവും ഡിസംബര്‍ 27ന് അമ്മായിപ്പാലത്ത് തമിഴ്നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട് കുത്തിത്തുറന്ന് ആറര ലക്ഷം രൂപയോളം കവര്‍ന്നതുമാണ് ഏറ്റവും ഒടുവില്‍ നടന്ന വലിയ മോഷണങ്ങള്‍.
കല്‍പ്പറ്റ: 'കുടചൂടി സിസിടിവിയെ തോല്‍പ്പിക്കുന്ന' കള്ളന് തേടി വയനാട്ടിലെ പൊലീസുകാര്‍. സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷന് പരിധിയാണ് കള്ളന്റെ സ്ഥിരം കേന്ദ്രമെങ്കിലും സമീപ പൊലീസ് സ്റ്റേഷനുകളിലെത്തിയ മോഷണ രീതികളും കുടചൂടിയുള്ളതാണോ എന്ന് പരിശോധിക്കുന്നുണ്ട്. ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണത്തിനെത്തുന്ന കള്ളന് സിസിടിവികള്‍ പ്രത്യേകം നിരീക്ഷിച്ച് കുട ചൂടി പ്രതിരോധിക്കുകയാണത്രേ. മാത്രമല്ല പ്ലാന്‍്സും ഷൂവിനും പുറമെ മാസ്കും ഗ്ലൗസും ഉപയോഗിച്ച് തെളിവ് നല്കാതിരിക്കാനും ഇയാള്‍ ശ്രദ്ധിക്കുന്നുണ്ട്. ആറുമാസത്തിനിടെ സമാനരീതിയിലുള്ള അഞ്ചുമോഷണങ്ങള്‍ നടന്നതോടെയാണ് 'കുടചൂടിയ കള്ളനെ' തേടി പൊലീസ് പരക്കം പായുന്നത്.
പരിശോധനയില്‍ നൂല്‍പ്പുഴ, അമ്പലവയല്‍ സ്റ്റേഷന് പരിധികളില്‍ രണ്ടുവീതം കേസുകള്‍ ഇത്തരത്തിലുള്ളതാണ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 29 ന് സുല്‍ത്താന്‍ബത്തേരിക്കടുത്ത നായ്ക്കെട്ടിയില്‍ മാളപ്പുരയില്‍ അബ്ദുല്‍ സലാം എന്നയാളുടെ വീട്ടില്‍ നിന്ന് 20.5 ലക്ഷം രൂപയും 17 പവന് സ്വര്‍ണവും ഡിസംബര്‍ 27ന് അമ്മായിപ്പാലത്ത് തമിഴ്നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട് കുത്തിത്തുറന്ന് ആറര ലക്ഷം രൂപയോളം കവര്‍ന്നതുമാണ് ഏറ്റവും ഒടുവില്‍ നടന്ന വലിയ മോഷണങ്ങള്‍. ഇതിന് മുമ്പ് പുത്തന്‍കുന്നിലെ വീട്ടിലും ആളില്ലാത്ത സമയത്ത് മോഷണം നടന്നിരുന്നു.
മൂലങ്കാവ് തേലമ്പറ്റ റോഡില്‍ റിട്ട. അധ്യാപകന്റെ വീട്ടില്‍ കയറിയെങ്കിലും പ്രത്യേകിച്ച് ഒന്നും കൊണ്ടുപോയിരുന്നില്ല. ആളില്ലാത്ത വീടുകള്‍ കൃത്യമായി നിരീക്ഷിച്ച് പിന്‍വാതില്‍ തകര്‍ത്താണ് മോഷണങ്ങള്‍ മിക്കതും നടക്കുന്നത്. മാത്രമല്ല സിസിടിവി ക്യാമറകള്‍ കൂടി നിരീക്ഷിച്ച് ഇതിനെ പ്രതിരോധിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കൂടി കള്ളന്മാര് കണ്ടെത്തുന്നതാണ് അന്വേഷണത്തിന് തിരിച്ചടി ആയിരിക്കുന്നത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 8, 2021, 12:18 PM IST
Post your Comments