Asianet News MalayalamAsianet News Malayalam

'ജീവിക്കണ്ടേ...'; തളര്‍ന്ന കാലുമായി വേമ്പനാട്ടുകായലിന് കാവലായി രാജപ്പന്‍ ചേട്ടന്‍

രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ ചേട്ടന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍...

rajappan a differently abled man lives by collecting plastic from vembanad lake
Author
Vembanad Lake, First Published Jul 17, 2020, 11:07 AM IST

വേമ്പനാട് കായലിന്റെ കാവലാണ് കോട്ടയം കുമരകം സ്വദേശി രാജപ്പന്‍. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ്. കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം. 

രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ ചേട്ടന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വര്‍ഷമായി രാജപ്പന്‍ ചേട്ടന്‍ ഈ തൊഴില്‍ തുടങ്ങിയിട്ട്. 

rajappan a differently abled man lives by collecting plastic from vembanad lake

പ്രസവിച്ചപ്പോഴേ കാലുകള്‍ തളര്‍ന്നുപോയതാണ്. പൊളിഞ്ഞുവീഴാറായ വീട്ടിലാണ് താമസം. മാത്രമല്ല, പൊളിഞ്ഞുവീഴാറായ വീട്ടില്‍ വൈദ്യുതിയെത്തിയിട്ടില്ല. മെഴുകുതിരി കത്തിച്ചുവെച്ചാണ് രാത്രി തള്ളിനീക്കുന്നത്. 

Follow Us:
Download App:
  • android
  • ios