കാട്ടുപന്നിയെ വനംവകുപ്പ് വെടിവച്ചു കൊന്നു; സർക്കാർ ഉത്തരവ് നടപ്പാക്കി
കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി മാസത്തിലെ നിര്‍ദേശിച്ചിരുന്നു.
പത്തനംതിട്ട: അരുവാപ്പുലത്ത് നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വനംവകുപ്പ് വെടിവച്ചു കൊന്നു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കിയത് ഇതാദ്യമാണ്. കോന്നി റേഞ്ച് ഓഫീസർ സലീൽ ജോസ് ആണ് പന്നിയെ വെടിവച്ചത് കൊന്നത്.
കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി മാസത്തിലെ നിര്‍ദേശിച്ചിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ ഗ്രാമപഞ്ചായത്തുകളും അടിയന്തിരമായി ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡിഎഫ്ഒയ്ക്ക് നല്‍കണം എന്നായിരുന്നു അന്ന് നിര്‍ദേശം.
ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമുള്ള പക്ഷം പന്നിയെ വെടിവയ്ക്കുന്നതിനുള്ള ഉത്തരവ് ഡിഎഫ്ഒ നല്‍കും. ഗ്രാമപഞ്ചായത്തുകളില്‍ ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.