ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

ദില്ലി: റിയൽ മണി ഗെയിമിംഗ് നിരോധിച്ചതോടെ കേന്ദ്ര സർക്കാരിന് പ്രതിവർഷം 10,000 മുതൽ 12,000 കോടി രൂപ വരെ വരുമാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2023 ഒക്ടോബറിൽ എല്ലാ ഓൺലൈൻ ഗെയിമുകൾക്കും 28% നികുതി ഏർപ്പെടുത്തിയതിനുശേഷം കേന്ദത്തിന്റെ വരുമാനത്തിൽ വൻ തോതിലുള്ള കുതിച്ചുചാട്ടം ഉണ്ടായി. 54-ാമത് ജിഎസ്ടി കൗൺസിലാണ് നികുതി 28 ശതമാനമാക്കിയത്. നേരത്തെ ഗെയിമുകൾക്ക് 18% ജിഎസ്ടി ഉണ്ടായിരുന്നു. സെപ്റ്റംബർ 22 മുതൽ ഓൺലൈൻ മണി ഗെയിമുകൾക്ക് 40% ജിഎസ്ടി ഈടാക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഓഗസ്റ്റിൽ പാർലമെന്റ് പാസാക്കിയ 2025 ലെ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്ട്, എല്ലാത്തരം ഓൺലൈൻ റിയൽ മണി ഗെയിമുകളെ നിരോധിക്കുകയും ഇ-സ്പോർട്സും മറ്റ് ഓൺലൈൻ ഗെയിമുകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. ഓൺലൈൻ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിക്കാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം ഗെയിമുകൾക്കായി ഫണ്ട് കൈമാറുന്നത് തടയാനുമാണ് ഈ നിയമം ലക്ഷ്യം വെച്ചത്.

2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. പുതിയ ബില്ലില്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.