Asianet News MalayalamAsianet News Malayalam

നികുതി ലാഭിക്കാൻ നിങ്ങളെ ഈ ബാങ്കുകൾ സഹായിക്കും; ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം

മാര്‍ച്ച് 31ന് മുന്‍പാണ് നികുതി ഇളവിനായുള്ള നിക്ഷേപങ്ങള്‍ ആരംഭിക്കേണ്ടത്.

Tax Saving Investment deadline is march 31
Author
First Published Mar 29, 2024, 10:14 AM IST

നികുതിദായകരുടെ ശ്രദ്ധയ്ക്ക്, 2023-24 സാമ്പത്തിക വർഷത്തേക്ക് നിങ്ങൾ പഴയ നികുതി വ്യവസ്ഥയിലാണ് നികുതി ഫയൽ ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ക്ലെയിം ചെയ്യാന് കഴിയും. നിങ്ങൾ മുമ്പ് നികുതി ലഭിക്കുന്ന നിക്ഷേപങ്ങളിൽ മാർച്ച് 31-ന് മുമ്പ് നിക്ഷേപിച്ച് നിങ്ങൾക്ക് നികുതി ലാഭിക്കാം. സെക്ഷൻ 80 സി പ്രകാരം, നിങ്ങൾക്ക് പിപിഎഫ്, ഇഎൽഎസ്എസ്  പോലുള്ള നികുതി ലാഭിക്കാൻ അവസരം നൽകുന്ന നിരവധി നിക്ഷേപ ഓപ്ഷനുകൾ ഉണ്ട്. സുകന്യ സമൃദ്ധി, ടേം ഡെപ്പോസിറ്റ്, എൻപിഎസ്, പോസ്റ്റ് ഓഫീസിലെ മറ്റ് സേവിംഗ്സ് സ്കീമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്. 

മാര്‍ച്ച് 31ന് മുന്‍പാണ് നികുതി ഇളവിനായുള്ള നിക്ഷേപങ്ങള്‍ ആരംഭിക്കേണ്ടത്. ജനവരി, ഫെബ്രുവരി മാസത്തില്‍ തൊഴില്‍ ദാതാക്കള്‍ നിക്ഷേപ രേഖകള്‍ ആവശ്യപ്പെടും. അതിന് മുന്‍പായി ടാക്സ് സേവിംഗ് എഫ്ഡി ആരംഭിക്കാം. ഏറ്റവും കൂടുതല്‍ പലിശ ഇത്തരം നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ പരമാവധി 7.25 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. ഈ നിരക്കില്‍ 1.5 ലക്ഷം നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 2.15 ലക്ഷം രൂപ തിരികെ ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ പരമാവധി 7 ശതമാനമാണ് ടാക്സ് സേവിംഗ്സ് എഫ് ഡികള്‍ക്ക് പലിശ നല്‍കുന്നത്. 1.5 ലക്ഷം രൂപ ഈ നിരക്കില്‍ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ അതിന്‍റെ മൂല്യം 2.12 ലക്ഷം രൂപയാകും.

പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത് യൂണിയന്‍ ബാങ്കും, കനറ ബാങ്കും ആണ്. 6.7 ശതമാനം. ഈ നിരക്കില്‍ 1.5 ലക്ഷം രൂപയുടെ നിക്ഷേപം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2.09 ലക്ഷം രൂപയായി ഉയരും. ഫെഡറല്‍ ബാങ്ക് നല്‍കുന്ന പലിശ 6.6 ശതമാനമാണ്. 1.5 ലക്ഷം രൂപയുടെ നിക്ഷേപം 5 വര്‍ഷങ്ങള്‍ക്ക് ശേഷം 2.08 ലക്ഷമായി ബാങ്ക് തിരികെ നല്‍കും.

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ,പിഎന്‍ബി, ഇന്ത്യന്‍ ബാങ്ക് ,ഐഒബി, ഐഡിബിഐ എന്നിവ 6.5 ശതമാനം പലിശയാണ് ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്. 

Follow Us:
Download App:
  • android
  • ios