കുട്ടിയുടെ ബ്ലഡ് 10 മിനുട്ടിൽ ക്ലോട്ട് ആയി എന്നും അതുകൊണ്ടാണ് ആന്റി വെനോം നൽകാതിരുന്നതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.
തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. എന്താണ് കടിച്ചതെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ബ്ലഡ് ക്ലോട്ട് ടെസ്റ്റ് അടക്കം നടത്തിയെന്ന് സൂപ്രണ്ട് വ്യക്തമാക്കി. 20 മിനുട്ടിൽ ബ്ലഡ് ക്ലോട്ട് ആകാതിരുന്നാൽ മാത്രമാണ് ആന്റി വെനം നൽകുക. കുട്ടിയുടെ ബ്ലഡ് 10 മിനുട്ടിൽ ക്ലോട്ട് ആയി എന്നും അതുകൊണ്ടാണ് ആന്റി വെനോം നൽകാതിരുന്നതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടി ഛർദ്ദിച്ചപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി സ്റ്റേബിൾ ആയിരുന്നുവെന്നാണ് സൂപ്രണ്ട് പറയുന്നത്.

