തനിക്കുണ്ടായ തിക്താനുഭവങ്ങളാണ് ആ പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രശ്മി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആർ രശ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ചു. പാർട്ടിയുടെ ചില നേതാക്കളിൽ നിന്നുണ്ടായ തിക്താനുഭവങ്ങളെ തുടർന്നാണ് പാർട്ടി വിടുന്നതെന്ന് രശ്മി പറഞ്ഞു. ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തിനും കൊട്ടാരക്കരയിലെ സ്ഥാനാർത്ഥി ചർച്ചകൾക്കും പിന്നാലെയാണ് രശ്മി കോൺഗ്രസ് വിട്ടത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി രശ്മി മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു.


