സ്വര്‍ണം, വെള്ളി നൂലുകള്‍ കൊണ്ട് അലങ്കരിച്ച കിസ്വയുടെ ഉയരം 14 മീറ്ററാണ്. കിസ്വക്ക് നാല് പ്രധാന കഷണങ്ങളാണുള്ളത്. ഓരോ കഷണവും കഅബയുടെ ഓരോ വശങ്ങളെ പുതപ്പിക്കാനുള്ളതാണ്.
മക്ക: മക്കയിലെ വിശുദ്ധ കഅബയെ പുതിയ പുടവ (കിസ്‌വ) അണിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് പുതിയ കിസ്വ പുതപ്പിച്ചത്. ചടങ്ങ് നാല് മണിക്കൂറോളം നീണ്ടു. എല്ലാവര്‍ഷവും ഹജ്ജ് കഴിഞ്ഞാല്‍ കഅബയില്‍ കിസ്‌വ പുതപ്പിക്കല്‍ പതിവ് ചടങ്ങാണ്. കറുത്തനിറത്തിലുള്ള ശുദ്ധമായ സില്‍ക്ക് കൊണ്ട് നിര്‍മിച്ചതാണ് പുടവ.

സ്വര്‍ണം, വെള്ളി നൂലുകള്‍ കൊണ്ട് അലങ്കരിച്ച കിസ്വയുടെ ഉയരം 14 മീറ്ററാണ്. കിസ്വക്ക് നാല് പ്രധാന കഷണങ്ങളാണുള്ളത്. ഓരോ കഷണവും കഅബയുടെ ഓരോ വശങ്ങളെ പുതപ്പിക്കാനുള്ളതാണ്. അഞ്ചാമതൊരു കഷണം കഅബയുടെ വാതിലിലേക്കുള്ള വിരിയാണ്. എംബ്രോയിഡറിക്ക് സ്വര്‍ണം, വെള്ളി നൂലുകളാണ് ഉപയോഗിക്കുന്നത്. 120 കിലോഗ്രാം സ്വര്‍ണം, 100 കിലോഗ്രാം വെള്ളി, 850 കിലോഗ്രാം പട്ട് എന്നിവ കിസ്വയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നതായാണ് കണക്ക്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം; അപേക്ഷ ക്ഷണിച്ചു
സൗദി അറേബ്യയില്‍ 8000 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിൽ ക്ഷേത്രത്തിന്റേതടക്കം എണ്ണായിരം വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി. റിയാദ് പ്രവിശ്യയുടെ തെക്ക് ഭാഗത്തെ അൽഫാവ് മേഖലയിൽ സൗദി ഹെരിറ്റേജ് കമീഷന്റെ നേതൃത്വത്തിൽ സൗദിയിലേയും ഫ്രാൻസിലെയും പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തൽ. നിയോലിത്തിക് കാലഘട്ടത്തിലെ വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങളാണ് എന്നാണ് നിഗമനം. വാദി അൽദവാസിറിൽനിന്ന് നജ്റാനിലേക്കുള്ള റോഡിൽ 100 കിലോമീറ്റർ തെക്ക് ഭാഗത്താണ് അൽഫാവ്.
തുവൈഖ് പർവതനിരയുടെ താഴ്വരയാണ് ഇവിടം. അന്നത്തെ ജനസമൂഹത്തിന്റെ ക്ഷേത്രത്തിന്റെയും ബലിപീഠത്തിന്റെയും അവശിഷ്ടങ്ങളാണ് കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടവ. 2,807 ശവകുടീരങ്ങൾ അടങ്ങുന്ന ശ്‌മശാനവും ഇതോടൊപ്പമുണ്ട്. വിവിധ കാലഘട്ടങ്ങളിൽ ശവമടക്ക് നടന്നിട്ടുള്ളതാണെന്ന് വ്യക്തമാകുന്നുണ്ട്. മതപരമായ ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആ കാലഘട്ടത്തിലെ ആരാധനാ ക്രമങ്ങളെയും ആചാരങ്ങളെയും കുറിച്ച് വ്യക്തമാക്കുന്നതാണ് അവ.
യെമനി സയാമീസ് ഇരട്ടകളായ മവദ്ദയും റഹ്മയും റിയാദിൽ നടന്ന ശസ്ത്രക്രിയയിൽ വേറിട്ടു
അന്നത്തെ ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നതായും നല്ല വിളവുണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയിരുന്നതായും തെളിയിക്കുന്ന ശേഷിപ്പുകളും കണ്ടെത്തലിലുണ്ട്. നൂറുകണക്കിന് ഭൂഗർഭ ജലസംഭരണികൾ കൃഷിക്ക് ഉപയോഗിക്കുന്നതിനും കുടിവെള്ളം സംഭരിക്കാനും ഉപയോഗിച്ചിരുന്നതായി മനസിലാക്കാൻ കഴിയും. തുവൈഖ് പർവതനിരയുടെ ചരിവുകളിൽ വേട്ടയാടൽ, യാത്ര, യുദ്ധം എന്നിവയുൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന ശിലാചിത്രങ്ങളും കണ്ടെത്തലിൽ ഉൾപ്പെടുന്നു.
സൗദി പുരാവസ്തു ഗവേഷകനായ ഡോ. അബ്ദുറഹ്മാൻ അൽഅൻസാരിയുടെ നേതൃത്വത്തിലുള്ള കിങ് സഊദ് സർവകലാശാലയുടെ സഹായത്തോടെയാണ് അൽഫാവ് പുരാവസ്തു മേഖലയിലെ പര്യവേക്ഷണങ്ങൾ പുരോഗമിക്കുന്നത്. സൗദിയുടെ ചരിത്രത്തിന്റെ കണ്ടെത്തലുകൾക്കും അവയുടെ സംരക്ഷണത്തിനുമായി കമീഷൻ രാജ്യത്തെ വിവിധ മേഖലകളിൽ ഇത്തരം പര്യവേക്ഷണങ്ങൾ തുടരുകയാണ്.
